Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍; ഉടന്‍ നാട്ടിലെത്തും

ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ യുദ്ധബാധിതമായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടതായി വിവരം. വരും ദിവസങ്ങളില്‍ ഇവ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 94,000 ടണ്‍ എല്‍പിജി ചരക്ക് വഹിച്ചുകൊണ്ട് രണ്ട് എല്‍പിജി കാരിയറുകളായ ബിഡബ്ല്യു ടിവൈആര്‍, ബിഡബ്ല്യു ഇഎല്‍എം എന്നിവ സുരക്ഷിതമായി മേഖലയിലൂടെ സഞ്ചരിച്ച് ഇന്ത്യന്‍ തീരങ്ങളിലേക്ക് നീങ്ങുന്നു എന്ന് പെട്രോളിയം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പെട്രോള്‍ പമ്പ് വഴി ഇനി മണ്ണെണ്ണയും... ഇളവ് രണ്ട് മാസത്തേക്ക്! കേന്ദ്രത്തിന്റെ സുപ്രധാന നീക്കം
പെട്രോള്‍ പമ്പ് വഴി ഇനി മണ്ണെണ്ണയും... ഇളവ് രണ്ട് മാസത്തേക്ക്! കേന്ദ്രത്തിന്റെ സുപ്രധാന നീക്കം

രാജ്യത്തിന്റെ പാചകവാതകത്തിന്റെ ഏകദേശം ഒരു ദിവസത്തേക്കുള്ള വിതരണം വഹിക്കുന്ന രണ്ട് ടാങ്കറുകളാണ് ഹോര്‍മുസ് കടലിടുക്ക് പിന്നിട്ടത്. ബിഡബ്ല്യു ടിവൈആര്‍ മുംബൈയിലേക്കാണ് യാത്ര തിരിക്കുന്നത്. ഇത് മാര്‍ച്ച് 31 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ആണ ബിഡബ്ല്യു ഇഎല്‍എം മംഗലാപുരത്തേക്കുള്ള യാത്രയിലാണ്. ഇത് ഏപ്രില്‍ 1 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

LPG Crisis

ചോക്ക് പോയിന്റ് വഴി കടന്നുപോകുന്ന ഏറ്റവും പുതിയ ഇന്ത്യന്‍ പതാകയുള്ള കപ്പലുകളാണിവ. നാല് ടാങ്കറുകള്‍ ഇതിനകം ക്രോസിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്, അതേസമയം മൂന്ന് എണ്ണം കൂടി കടലിടുക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് തുടരുന്നുവെന്ന് എല്‍എസ്ഇജി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ പറയുന്നു. യുഎസും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചടിരുന്നു.

Election 2026

അതേസമയം ഇറാനിയന്‍ അധികാരികളുമായി ഏകോപിപ്പിച്ചാല്‍ 'ശത്രുക്കളല്ലാത്ത കപ്പലുകള്‍ക്ക്' ഗതാഗതം നടത്താന്‍ ടെഹ്റാന്‍ അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് ഇന്ത്യന്‍ പതാകയുള്ള നാല് ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായി സഞ്ചരിച്ചത്. 92,612 ടണ്‍ എല്‍പിജി വഹിച്ചുകൊണ്ട് പൈന്‍ ഗ്യാസും ജഗ് വസന്തും മാര്‍ച്ച് 26 നും മാര്‍ച്ച് 28 നും ഇടയില്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തി.

അതിനുമുമ്പ്, ഏകദേശം 92,712 ടണ്‍ എല്‍പിജി വഹിച്ചുകൊണ്ട് എംടി ശിവാലിക്കും എംടി നന്ദാദേവിയും മാര്‍ച്ച് 16 ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും മാര്‍ച്ച് 17 ന് സംസ്ഥാനത്തെ കാണ്ട്‌ല തുറമുഖത്തും എത്തിയിരുന്നു. പാചക വാതക ആവശ്യങ്ങളുടെ 60 ശതമാനത്തോളം നിറവേറ്റാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് എല്‍പിജി ക്ഷാമം ലഘൂകരിക്കാന്‍ ഈ വരവ് സഹായിക്കും.

ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യ 33.15 ദശലക്ഷം ടണ്‍ എല്‍പിജി ഉപയോഗിച്ചിരുന്നു. ഇറക്കുമതിയാണ് ആവശ്യത്തിന്റെ 60 ശതമാനവും. ആ ഇറക്കുമതിയുടെ 90 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ്. കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടിയതിനാല്‍, യുഎസ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് എല്‍പിജി ശേഖരിക്കുന്നത്. 'പടിഞ്ഞാറന്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ 485 ഇന്ത്യന്‍ നാവികരുള്ള 18 ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ ഇപ്പോഴും ഉണ്ട്,' പ്രസ്താവനയില്‍ പറയുന്നു.

പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹോര്‍മുസ് കടലിടുക്കില്‍ 28 ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 24 എണ്ണം കടലിടുക്കിന്റെ പടിഞ്ഞാറുവശത്തും നാലെണ്ണം കിഴക്കുവശത്തുമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, പടിഞ്ഞാറുഭാഗത്തുനിന്നുള്ള ആറ് കപ്പലുകളും കിഴക്കുഭാഗത്തുനിന്നുള്ള രണ്ട് കപ്പലുകളും സുരക്ഷിത സ്ഥാനത്തേക്ക് പോകാന്‍ കഴിഞ്ഞു.

ആറ് എല്‍പിജി ടാങ്കറുകള്‍ക്ക് പുറമേ, യുഎഇയില്‍ നിന്ന് 80,886 ടണ്‍ അസംസ്‌കൃത എണ്ണയുമായി ഇന്ത്യന്‍ പതാകയുള്ള എണ്ണ ടാങ്കര്‍ ജഗ് ലാഡ്കി മാര്‍ച്ച് 18 ന് മുന്ദ്രയിലെത്തി. ഒമാനില്‍ നിന്ന് ആഫ്രിക്കയിലേക്ക് ഗ്യാസോലിന്‍ കൊണ്ടുപോകുന്ന മറ്റൊരു ടാങ്കറായ ജഗ് പ്രകാശ് മുമ്പ് സുരക്ഷിതമായി കടലിടുക്ക് കടന്ന് ടാന്‍സാനിയയിലേക്കുള്ള യാത്രയിലായിരുന്നു. എല്‍പിജി കാരിയറുകളായ ജഗ് വിക്രം, ഗ്രീന്‍ ആശ, ഗ്രീന്‍ സാന്‍വി എന്നിവ ഇപ്പോഴും ഹോര്‍മുസിന്റെ പടിഞ്ഞാറന്‍ കടലിടുക്കിലാണ്.

ഒരു ഒഴിഞ്ഞ കപ്പലില്‍ എല്‍പിജി നിറയ്ക്കുന്നുമുണ്ട്. ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92 കോളുകളും 120 ഇമെയിലുകളും ഉള്‍പ്പെടെ 4,523 കോളുകളും 8,985 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നാല് പേര്‍ ഉള്‍പ്പെടെ ഇതുവരെ 942 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+