Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ വീഴുമോ ബിജെപി സര്‍ക്കാര്‍, ചിരി കോണ്‍ഗ്രസിന്; അസംതൃപ്തി അവസരമാക്കും

ഭോപ്പാല്‍: ദീര്‍ഘനാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ ശിവരാജ് സിങ് മന്ത്രിസഭാ വികസിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് സിന്ധ്യ പക്ഷം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ സത്യപ്രതിജ്ഞ ചെയ്ത 5 മന്ത്രിമാര്‍ക്കും പുറമെ 28 പേര്‍കുടിയാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് എത്തിയ 12 പേര‍്ക്കാണ് മന്ത്രിസ്ഥാനം ലഭിച്ചത്. നേരത്തെ സത്യപ്രതിജ്ഞ ചെയ്ത 5 ല്‍ രണ്ടുപേരും സിന്ധ്യ അനുകൂലികളായിരുന്നു. ഇതോടെ മന്ത്രിസഭയില്‍ സിന്ധ്യ അനുകൂലികളുടെ അംഗബലം 14 ആയി.

മന്ത്രിസഭാ വികസനം

മന്ത്രിസഭാ വികസനം

രണ്ട് ദിവസത്തോളം ദില്ലിയില്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു മന്ത്രിസഭാ വികസനത്തില്‍ ചൗഹാന്‍ അന്തിമ തീരുമാനം എടുത്ത്. കോണ്‍ഗ്രസില്‍ നിന്ന് വന്ന 22 പേരില്‍ നിന്ന് 14 പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ മന്ത്രിപദവി മോഹിച്ച പല ബിജെപി നേതാക്കളേയും അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നു.

കൂടുതല്‍ പ്രാധാന്യം

കൂടുതല്‍ പ്രാധാന്യം

തങ്ങള്‍ക്ക് അവസരം നിഷേധിച്ച് പുതുതായി വന്നവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതില്‍ സംസ്ഥാനത്തെ പല ബിജെപി നേതാക്കള്‍ക്കും വലിയ അതൃപ്തിയാണ് ഉള്ളത്. മുന്‍ മന്ത്രി അടക്കമുള്ള നേതാക്കള്‍ ഇതിനോടകം തന്നെ ഈ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിട്ടുണ്ട്.വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറിയിലേക്കായിരിക്കും ഇത് എത്തിക്കുകയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

അസംതൃപ്തി

അസംതൃപ്തി

സംസ്ഥാനത്തെ പല മുതിര്‍ന്ന നേതാക്കളേയും തഴയപ്പെട്ടപ്പോള്‍ താരതമ്യേന ജൂനിയറായ പല സിന്ധ്യ അനുകൂലികള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചു. മുതിർന്ന നേതാക്കളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് നല്ല ആശയമല്ലെന്നാണ് ബിജെപി നേതാവായ ഗോപാൽ ഭാർഗവ പരസ്യമായി അഭിപ്രായപ്പെട്ടത്.

ഹരിശങ്കർ ഖാറ്റക്

ഹരിശങ്കർ ഖാറ്റക്

ഗോപാൽ ഭാർഗവയ്ക്ക് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തില്‍ അതൃപ്തി പരസ്യമാക്കിയ മറ്റൊരു നേതാവ് ബിജെപി എം‌എൽ‌എ ഹരിശങ്കർ ഖാറ്റക് ആണ്. തന്‍റെ അനുയായികളുമായി ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയ ഹരിശങ്കര്‍ പാര്‍ട്ടിയുടേ തീരുമാനത്തിനെതിരെ പരോക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

താനും അര്‍ഹനായിരുന്നു

താനും അര്‍ഹനായിരുന്നു

കോണ്‍ഗ്രസ് എംഎല്‍എമാരുടെ വരവോടെ പാര്‍ട്ടി വളര്‍ന്നുവെന്ന് നോരാണ്. അവരില്‍ ചിലര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കേണ്ട സ്ഥിതിയുമുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാന്‍ താനും അര്‍ഹനായിരുന്നുവെന്നും ഹരിശങ്കര്‍ വ്യക്തമാക്കി. ബിജെപിയില്‍ നിന്നും 4 തവണ എംഎല്‍എ ആയ വ്യക്തിയാണ് ഹരിശങ്കര്‍.

ഉമാ ഭാരതിയും

ഉമാ ഭാരതിയും

മന്ത്രിസഭാ വികസനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവായ ഉമാ ഭാരതിയും രംഗത്തുവന്നിട്ടുണ്ട്. മന്ത്രിസഭയിലേക്ക് താന്‍ നിര്‍ദേശിച്ച പേരുകള്‍ പൂര്‍ണമായും അവഗണിച്ചുവെന്നാണ് ഉമാ ഭാരതിയുടെ പരാതി. ബിജെപി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    Indian army deploys ghatak force in Ladakh | Oneindia Malayalam
    ഇനിയുമുണ്ട്

    ഇനിയുമുണ്ട്

    പുതിയ അംഗങ്ങളെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തിയപ്പോള്‍ ജാതി സമവാക്യം പാലിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഉമാഭാരതി ചൂണ്ടിക്കാണിക്കുന്നു. മന്ത്രി പദവി ലഭിക്കാത്തതില്‍ അസംതൃപ്തരായ പല നേതാക്കളും ഇനിയും ബിജെപിയിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    തങ്ങള്‍ക്ക് അനുകൂലമാവും

    തങ്ങള്‍ക്ക് അനുകൂലമാവും

    മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കും. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭ താഴെ വീഴുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഭിന്നത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

    ഉപതിരഞ്ഞെടുപ്പ്

    ഉപതിരഞ്ഞെടുപ്പ്

    ബിജെപിയിലെ അസംതൃപ്തരായ നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസും സജീവമായ നീക്കം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്തുകൊണ്ട് കൂടിയാണ് സിന്ധ്യ അനുകൂലികള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറായത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ 22 രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയവരുടേതാണ്.

    പുറത്താവും

    പുറത്താവും

    ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഉറപ്പായി. ഇതോടെ മറ്റൊരു പ്രതിസന്ധിയും ബിജെപിക്ക് മുന്നില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹം വെച്ചു പുലര്‍ത്തുന്ന ഒട്ടനവധി നേതാക്കള്‍ ബിജെപിയിലുണ്ട്. വിമതരായി എത്തിയവര്‍ പട്ടികയില്‍ ഇടം പിടിച്ചതോടെ ഇവരില്‍ പലരും പുറത്താവുമെന്ന കാര്യം ഉറപ്പാണ്.

    കോണ്‍ഗ്രസ് ലക്ഷ്യം

    കോണ്‍ഗ്രസ് ലക്ഷ്യം

    ഇവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ദൂതന്‍മാര്‍ മുഖേന ഇവരില്‍ പലരേയും കോണ്‍ഗ്രസ് ഇതിനോടകം സമീപിച്ചിട്ടുണ്ട്. ഒട്ടനവധി നേതാക്കളെ ഇതിനോടകം തന്നെ ബിജെപിയില്‍ നിന്ന് തങ്ങളുടെ പാളയത്തിലെത്തിക്കാനും കോണ്‍ഗ്രസിന് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+