മധ്യപ്രദേശ് വിദ്യാലയങ്ങളില്‍ ഇനി മോദി തൂങ്ങും, കൂടെ വിവേകാനന്ദനും, വിവാദം കത്തുന്നു!!
ഉന്നത വിദ്യാഭ്യാസ മന്ത്രി ജയ്ഭാന്‍ സിങ് പാവയ്യയാണ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഭോപ്പാല്‍: മധ്യപ്രദേശിലെ എല്ലാ വിദ്യാലയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. സ്കൂള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു.
മോദിയെ കൂടാതെ സ്വാമി വിവേകാനന്ദന്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ഭരണഘടനാ ശില്‍പ്പി ഭീംറാവു അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളും സ്കൂളുകളില്‍ തൂക്കിയിടണമെന്ന് ബിജെപി സര്‍ക്കാര്‍ നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ജയ്ഭാന്‍ സിങ് പാവയ്യയാണ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

എല്ലാ സര്‍ക്കാര്‍ കോളജുകളിലും സര്‍വകലാശാലകളിലും ഓഫിസുകളിലും മോദിയടക്കം അഞ്ചുപേരുടെയും ചിത്രം വയ്ക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഷിഷ് ഉപാധ്യായ പറഞ്ഞു.

സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. ആര്‍എസ്എസിന്റെ സമ്മര്‍ദ്ദ ഫലമായാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര കുറ്റപ്പെടുത്തി. ആര്‍എസ്എസ് സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടുകയാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസത്തിലും നയപരമായ കാര്യങ്ങളിലും ആര്‍എസ്എസ് ഇടപെടല്‍ വ്യക്തമാണ്.

സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ആര്‍എസ്എസ്. സ്വതന്ത്ര ഇന്ത്യക്ക് പുതുവഴി കാണിച്ചുതന്ന നെഹ്റുവിന്റെ ചിത്രം വയ്ക്കാന്‍ അവര്‍ തയ്യാറാവണം. ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ എപിജെ അബ്ദുല്‍കലാമിന്റെ ചിത്രം എന്തുകൊണ്ടാണ് വയ്ക്കാത്തതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ഹിന്ദു മത പ്രബോധകനായ സ്വാമി വിവേകാനന്ദന്റെ ചിത്രം നിര്‍ബന്ധപ്പൂര്‍വം പ്രദര്‍ശിപ്പിക്കാന്‍ പറയുന്നതിന്റെ യുക്തി സാമൂഹിക പ്രവര്‍ത്തകരും ചോദ്യം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കിയവരെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍വേപള്ളി രാധാകൃഷ്ണന്റെയും സാവിത്രഭായ് ഫുലെയുടെയും പോലുള്ളവരുടെ ചിത്രങ്ങള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടത്. എന്തുകൊണ്ടാണ് വിവേകാനന്ദന്റെ ചിത്രം തൂക്കുന്നതെന്ന് ബാലാവകാശ പ്രവര്‍ത്തകനായ പ്രശാന്ത് ദുബെ ചോദിച്ചു.

2012 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് സ്കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്ത നോട്ട് ബുക്കുകളില്‍ സ്വാമി വിവേകാനന്ദന്റെ ഫോട്ടോക്കൊപ്പം മോദിയുടെ ചിത്രവും അച്ചടിച്ചിരുന്നു. അന്ന് അത് വലിയ വിവാദമായി. അടുത്തിടെ ഖാദി കലണ്ടറില്‍ ഗാന്ധിജിക്ക് പകരം മോദി ചര്‍ക്ക തിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?











Click it and Unblock the Notifications