Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഴിമതിയില്‍ ഇരട്ട പിഎച്ച്ഡി എടുത്തവര്‍'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

മുംബൈ: മഹാ വികാസ് അഘാഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെ ഏറ്റവും വലിയ കളിക്കാര്‍ ആണ് മഹാ വികാസ് അഘാഡിയിലെ പാര്‍ട്ടികള്‍ എന്നും ഇക്കൂട്ടര്‍ സംസ്ഥാനത്തെ വികസനം സ്തംഭിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എംവിഎ സഖ്യം മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് ഹാനികരമാണെന്നും മോദി പറഞ്ഞു.

ചന്ദ്രപൂര്‍ ജില്ലയിലെ ചിമൂറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചന്ദ്രാപൂരിലെ ജനങ്ങള്‍ വര്‍ഷങ്ങളായി റെയില്‍ കണക്റ്റിവിറ്റി ആവശ്യപ്പെടുന്നു, എന്നാല്‍ കോണ്‍ഗ്രസും അഘാഡിയും അത് അനുവദിച്ചില്ല,' അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ ദ്രുതഗതിയിലുള്ള വികസനം എംവിഎക്കു താങ്ങാവുന്നതിലും അപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു.

Maharashtra Election 2024

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതില്‍ പിഎച്ച്ഡി എടുത്തവരാണ് പ്രതിപക്ഷം. കോണ്‍ഗ്രസിന് അക്കാര്യത്തില്‍ ഇരട്ട പിഎച്ച്ഡിയാണ് ഉള്ളത് എന്നും അദ്ദേഹം പരിഹസിച്ചു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയുടെ വികസന ഗ്യാരണ്ടിയായി മാറുമെന്നും മോദി ഉറപ്പ് നല്‍കി. മഹാരാഷ്ട്രയിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വികസനത്തില്‍ ഇരട്ടി വേഗത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഭരിക്കാന്‍ ജനിച്ചതാണെന്ന് കരുതുന്നവരാണ് ഗാന്ധി കുടുംബം എന്നും മോദി വിമര്‍ശിച്ചു. സ്വാതന്ത്ര്യാനന്തരം പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് തടഞ്ഞുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് ഒരിക്കലും ദളിതരെയും പിന്നാക്കക്കാരെയും ആദിവാസികളെയും പുരോഗതി പ്രാപിക്കാന്‍ അനുവദിച്ചിട്ടില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഒരു പഴയ കോണ്‍ഗ്രസ് പരസ്യം പാര്‍ട്ടിയുടെ സംവരണ വിരുദ്ധ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിവാസി സമൂഹത്തെ ജാതികളായി വിഭജിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. നമ്മുടെ രാജ്യത്തെ ആദിവാസി ജനസംഖ്യ ഏകദേശം 10% ആണ്. ആദിവാസി സമൂഹത്തെ ജാതികളായി വിഭജിച്ച് തളര്‍ത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ പരസ്പരം പോരാടി ഐക്യം തകര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. നമ്മള്‍ കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാകേണ്ടതില്ല, ഒറ്റക്കെട്ടായി നില്‍ക്കണം, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീര്‍ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ട്ടിക്കിള്‍ 370 പ്രമേയത്തേയും അദ്ദേഹം വിമര്‍ശിച്ചു. 'കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളും അക്രമത്തില്‍ നിന്നും വിഘടനവാദത്തില്‍ നിന്നും രാഷ്ട്രീയമായി ഗുണം കൊയ്യാന്‍ ശ്രമിക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ജമ്മു കശ്മീരില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു. ആര്‍ട്ടിക്കിള്‍ 370 പ്രകാരമാണ് വിഘടനവാദവും തീവ്രവാദവും അവിടെ നിറഞ്ഞത്,' മോദി കുറ്റപ്പെടുത്തി.

ഈ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി തങ്ങള്‍ കശ്മീരിനെ ഇന്ത്യയുമായും അതിന്റെ ഭരണഘടനയുമായും പൂര്‍ണ്ണമായും സംയോജിപ്പിക്കുകയാണ് ചെയ്തത് എന്നും മോദി പറഞ്ഞു. 288 സീറ്റുകളുള്ള മഹാരാഷ്ട്രീയ നിയമസഭയിലേക്ക് നവംബര്‍ 20 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം നവംബര്‍ 23 ന് പ്രഖ്യാപിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+