വധശിക്ഷ ലഭിച്ച സഹോദരികള്‍ രക്ഷപ്പെടാനുള്ള ശ്രമത്തില്‍
മുംബൈ: ഭിക്ഷാടനത്തിനായി പതിമൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതില്‍ ഒന്‍പത് കുട്ടികളെ തലയ്ക്കടിച്ച് കൊല ചെയ്യുകയും ചെയ്ത കേസില്‍ വധശിക്ഷ ലഭിച്ച സഹോദരികള്‍ രക്ഷപ്പെടാനായുള്ള അവസാന ശ്രമത്തില്‍. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങവെയാണ് സഹോദരികള്‍ പുതിയ പഴുതുതേടുന്നത്.
ദയാഹര്‍ജി പരിഗണിക്കാന്‍ കാലതാമസം നേരിട്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഇവരുടെ അഭിഭാഷകന് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ദയാഹര്‍ജി പരിഗണിക്കാന്‍ കാലതാമസം നേരിട്ട വധശിക്ഷ വിധിക്കപ്പെട്ടവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

1990-1996 കാലയളവിലാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശികളായ രേണുക കിരണ്‍ ഷിന്‍ഡെ, സഹോദരി സീമ മോഹന്‍ എന്നിവര്‍ പാവപ്പെട്ട വീട്ടിലെ കുട്ടികളെ തട്ടിക്കൊണ്ടുവരികയും കൊലപ്പെടുത്തുകയും ചെയ്തത്. ഭിക്ഷാടനത്തിന് വിസമ്മതിച്ച കുട്ടികളെ വലിയ ഇരുമ്പുദണ്ഡ്കൊണ്ട് അടിച്ചു കൊലപ്പെടുത്തകയായിരുന്നു ഇവരുടെ രീതി.
കേസില്‍ ഇവരുടെ മാതാവും പ്രതിയായിരുന്നെങ്കിലും അവര്‍ വിചാരണയ്ക്കിടെ മരിച്ചു. 2001ല്‍ വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. വിധി പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. ഇതിനുശേഷമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. കഴിഞ്ഞമാസം രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ബന്ധുക്കള്‍ക്ക് വിവരം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധേയരാകുന്ന ആദ്യത്തെ സ്ത്രീകള്‍ ആകും ഇവര്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications