ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വര്‍ഷത്തില്‍ വീട്ടുതടങ്കലില്‍; മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍. അവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നാണ് താന്‍ വീട്ടുതടങ്കലിലായതെന്ന അവര്‍ പറഞ്ഞു. തനിക്കൊപ്പം നിരവധി പിഡിപി നേതാക്കളും തടങ്കലിലാണെന്നും മെഹബൂബ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തിലാണ് തങ്ങളെ വീട്ടുതടങ്കലില്‍ ആക്കിയതെന്നും മെഹബൂബ ആരോപിച്ചു.
ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ശ്രീനനഗറിലെ തന്റെ വീടിന്റെ വാതില്‍ പൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങളും മെഹബൂബ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ വികാരത്തെ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പിഡിപിയുടെ പല നേതാക്കളെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവരെല്ലാം ഇപ്പോള്‍ പോലീസ് സ്റ്റേഷനിലാണ്. അതിന് ശേഷമാണ് തന്നെ വീട്ടുതടങ്കലിലാക്കിയത്.

കശ്മീര്‍ സാധാരണ നിലയിലേക്ക് വന്നതായുള്ള കേന്ദ്ര സര്‍ക്കാര്‍ പൊള്ളയായ അവകാശവാദങ്ങള്‍ തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. ഭ്രാന്ത് പിടിച്ചവരെ പോലെയാണ് അവരുടെ നടപടികളെന്നും മെഹബൂബ ട്വീറ്റ് ചെയ്തു. ഒരുവശത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആഘോഷിക്കാന്‍ സര്‍ക്കാര്‍ പറയുകയും, മറുവശത്ത് സേനയെ ഉപയോഗിച്ച് ജനങ്ങളുടെ യഥാര്‍ത്ഥ വികാരത്തെ അടിച്ചമര്‍ത്തുകയാണെന്നും മെഹബൂബ ആരോപിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവത്തിലെ വാദം കേള്‍ക്കുമ്പോള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കോടതി പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മെഹബൂബ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ സമാധാനപരമായി പരിപാടികള്‍ നടത്താന്‍ പിഡിപി അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ അത് തള്ളി. പകരം പിഡിപി നേതാക്കള്‍ക്കെതിരെ രാത്രിയില്‍ തന്നെ നടപടിയെടുക്കുകയാണ് ചെയ്തതെന്ന് മെഹബൂബ ആരോപിച്ചു. മുന്‍ മന്ത്രിമാരായ അബ്ദുള്‍ റഹ്മാന് വീരി, നയീം അക്തര്‍, ആസിയ നഖാഷ്, പിഡിപി ജനറല്‍ സെക്രട്ടറി ഗുലാം നഹി ലോണെ ഹാന്‍ജുര, ജനറല്‍ സെക്രട്ടറി മെഹബൂബ് ബേഗ്, ജില്ലാ പ്രസിഡന്റ് ബുദ്ഗാം മുഹമ്മദ് യാസിന് ഭട്ട് എന്നിവര്‍ വീട്ടുതടങ്കലിലാണെന്ന് പിഡിപി വക്താവ് ആരോപിച്ചു.
പാര്‍ട്ടി വക്താവ് സയ്യിദ് സുഹൈല്‍ ബുഖാരി, യൂത്ത് പ്രസിഡന്റ് വഹീദ് ഉര് റഹ്മാന് പാര, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് കോഹ്ഷീന്, അബ്ദുള്‍ റൗഫ് ഭട്ട്, ശ്രീനഗര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖയൂം ഭട്ട് എന്നിവരെല്ലാം വിവിധ പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് ആരോപിച്ചു. ഷെരെ കശ്മീരിന് സമീപത്തുള്ള പിഡിപി ആസ്ഥാനത്തേക്കുള്ള റോഡ് അടച്ചിരിക്കുകയാണ്. ഓഫീസിലേക്ക് സ്റ്റാഫുകളെ പോലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും പിഡിപി വക്താവ് പറഞ്ഞു.
അതേസമയം നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആസ്ഥാനവും അടച്ചതായും, ആരെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷം കശ്മീരിലെ സാഹചര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന കേന്ദ്രത്തിന്റെ പൊള്ളയായ വാദങ്ങള്‍ ഇതോടെ പൊളിഞ്ഞുവെന്നും എന്‍സി പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications