മുഷറഫ് സമാധാന വാഹകനെന്ന് തരൂര്‍; രാഹുലിനെ പുകഴ്ത്തിയതിനുള്ള സ്നേഹമെന്ന് ബിജെപി
ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു തരൂര്‍. പക്ഷേ അദ്ദേഹം നല്ല സ്മാര്‍ട്ടായും വ്യക്തമായും ചിന്തിക്കുന്നയാളാണ്. 2002-2007 കാലയളവില്‍ അദ്ദേഹം സമാധാനത്തിനായി ശ്രമിച്ചതാണെന്ന് തരൂര്‍ പറഞ്ഞു

ദില്ലി: മുന്‍ പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. മുഷ്റഫ് സമാധാനത്തിന് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചയാളാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇതിനെതിരെ ബിജെപിയുടെ ദേശീയ വക്താവ് ഷഹസാന് പൂനാവാല രംഗത്തെത്തി. ഒസാമ ബിന്‍ ലാദനെ പുകഴ്ത്തിയ വ്യക്തിയെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മഹാനായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതേ കോണ്‍ഗ്രസാണ് ബാലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സംശയിച്ചത്. സൈനിക മേധാവിയെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചവരാണ് കോേണ്‍ഗ്രസ്. അതേ ആളുകളാണ് ഇപ്പോള്‍ മുഷറഫിന് ജയ് വിളിക്കുന്നതെന്നും പൂനാവാല പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു മുഷറഫ് പക്ഷേ അദ്ദേഹം നല്ല സ്മാര്‍ട്ടായും വ്യക്തമായും ചിന്തിക്കുന്നയാളാണ്. 2002-2007 കാലയളവില്‍ അദ്ദേഹം സമാധാനത്തിനായി ശ്രമിച്ചതാണ്.
ആ സമയങ്ങളില്‍ അദ്ദേഹത്തെ യുനൈറ്റഡ് നേഷന്‍സില്‍ വെച്ച് കാണാറുണ്ടായിരുന്നു. വളരെ കൃത്യമായി ചിന്തിക്കുകയും, തന്ത്രപ്രധാനമായ രീതിയിലാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്തിരുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തരൂര്‍ ഇങ്ങനെയൊക്കെ പറയുന്നത്, രാഹുല്‍ ഗാന്ധിയെ മുഷറഫ് മുമ്പ് മാന്യനെന്ന് പറഞ്ഞ് പ്രശംസിച്ചത് കൊണ്ടാണെന്നും ഷഹസാദ് പൂനാവാല ആരോപിച്ചു.
കാര്‍ഗില്‍ യുദ്ധത്തിന്റെ സൂത്രധാരനാണ് മുഷ്റഫ്. ഏകാധിപതിയും, ഒസാമ ബിന്‍ ലാദനെയും, താലിബാനെയും പിന്തുണച്ചിരുന്നു മുഷറഫ്. കോണ്‍ഗ്രസിന് പാകിസ്താനോടുള്ള ഭക്തി ഇതില്‍ നിന്ന് വ്യക്തമാണെന്നും ബിജെപി വക്താവ് പറഞ്ഞു.
അടുത്തിടെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. പാകിസ്താന്റെ അതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും ഷെഹസാദ് പൂനാവാല പറഞ്ഞു. അതേസമയം തരൂരിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് തള്ളിയിട്ടില്ല.
മുഷ്റഫ് ഇന്നാണ് മരിച്ചത്. ദുബായില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹംത്തിന് 79 വയസ്സായിരുന്നു. 2001 മുതല്‍ 2008 വരെ മുഷ്റഫ് പാക് പ്രസിഡന്റ് ആയിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications