Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസകള്‍ "ശരിയായ വിദ്യാഭ്യാസത്തിന് ഉചിതമല്ല": ദേശീയ ബാലാവകാശ കമ്മിഷൻ സുപ്രീംകോടതിയില്‍

ഡല്‍ഹി: മുസ്ലിം മതവിദ്യാഭ്യാസ പാഠശാലകളായ മദ്രസ സബ്രദായം ശരിയായ വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. സുപ്രീംകോടതിയിലാണ് ദേശീയ ബാലാവകാശ കമ്മീഷൻ മദ്രസകള്‍ സംബന്ധിച്ച തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മദ്രസ ഏകപക്ഷീയമായ രീതിയിൽ പ്രവർത്തിക്കുന്നതിനാൽ ശരിയായ വിദ്യാഭ്യാസം ലഭിക്കാൻ സ്ഥലമാണെന്നാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചത്.

ഭരണഘടനാപരമായ ഉത്തരവ്, വിദ്യാഭ്യാസ അവകാശ നിയമം- 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവയുടെ മൊത്തത്തിലുള്ള ലംഘനമാണ് ഇതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. "2009-ലെ ആർടിഇ നിയമത്തിൻ്റെയോ മറ്റേതെങ്കിലും ബാധകമായ നിയമങ്ങളുടെയോ ആവശ്യകതകൾ പാലിക്കാത്തതും പൂർണ്ണമായും മതത്തിൻ്റെ പശ്ചാത്തലത്തിലുള്ളതുമായ പ്രബോധനം നൽകാനുള്ള ഇത്തരം സമ്പ്രദായങ്ങള്‍ കുട്ടികളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശത്തിൻ്റെ നഗ്നമായ ലംഘനമാണ്." കമ്മിഷന്‍ അവകാശപ്പെട്ടു.

madrasa

2009ലെ ആർടിഇ നിയമത്തിലെ സെക്ഷൻ 2(എൻ) പ്രകാരം ഒരു സ്കൂൾ എന്നാൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏതെങ്കിലും അംഗീകൃത സ്കൂൾ എന്നാണ് അർത്ഥമാക്കുന്നത്. ഈ നിർവചനത്തിന് പുറത്തുള്ള ഒരു മദ്രസയ്ക്ക് കുട്ടികളെയോ അവരുടെ കുടുംബങ്ങളെയോ മദ്രസ വിദ്യാഭ്യാസം നേടാൻ നിർബന്ധിക്കാൻ അവകാശമില്ല.

ശരിയായ പാഠ്യപദ്ധതിയുടെ അഭാവം, അധ്യാപക യോഗ്യത, ഫണ്ടിംഗിലെ സുതാര്യതയില്ലായ്മ, രാജ്യത്തെ നിയമങ്ങളുടെ ലംഘനങ്ങൾ എന്നിവ കണക്കിലെടുത്ത്, കുട്ടികൾക്ക് സമഗ്രമായ അന്തരീക്ഷം നൽകുന്നതിൽ മദ്രസകളും പരാജയപ്പെട്ടെന്നും ബാലാവകാശ കമ്മീഷന്‍ വാദിച്ചു.

ഭൂരിഭാഗം മദ്രസകൾക്കും സാമൂഹിക പരിപാടികളോ ഫീൽഡ് ട്രിപ്പുകൾ പോലെയുള്ള പാഠ്യേതര പ്രവർത്തനങ്ങളോ എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് പോലും അറിയില്ല. ഇത്തരം പ്രവർത്തിപരിചയമുള്ള പഠനങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് ആവശ്യമാണ്. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തേക്കാള്‍ മതപഠനത്തിനാണ് ഇവർ പ്രാധാന്യം കൊടുക്കുന്നത്.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മദ്രസ വിദ്യാഭ്യാസ ബോർഡിനെ ഒരു അക്കാദമിക് അതോറിറ്റിയായി കണക്കാക്കരുതെന്ന് എൻ സി പി സി ആർ പറഞ്ഞു. അത് കേവലം പരീക്ഷകൾ നടത്താന്‍ വേണ്ടിയുള്ള ഒരു ബോഡി മാത്രമാണ്. 2009-ലെ ആർടിഇ ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ മദ്രസകൾക്ക് ഏകീകൃത ജില്ലാ ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ (യുഡിഎസ്ഇ) കോഡുകൾ ലഭിക്കുന്നുണ്ടെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ട് സ്വീകരിക്കുകയും അംഗീകരിക്കപ്പെടാത്തതുമായ മദ്രസകളിൽ കുട്ടികൾ പഠിക്കുന്നത് വ്യക്തമായ നിയമ ലംഘനമാണ്, അടിസ്ഥാന പാഠ്യപദ്ധതിയില്ലാത്ത അത്തരം വിദ്യാഭ്യാസ സബ്രദായം സർക്കാറിന്റെ ചെലവില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. എല്ലാ സംസ്ഥാനങ്ങളിലും മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിഹാർ, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മാത്രമാണ് മദ്രസ ബോർഡ് ഉള്ളതെന്ന് എൻസിപിസിആർ അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+