Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാർ 'പ്ലേ'യ്ക്ക് ക്രീസ് ഒരുക്കിയത് കേന്ദ്ര എജൻസികൾ?; കേസ് പേടിച്ച് ഓടിയതാണെന്ന് പ്രതിപക്ഷം, ആരോപണം

മുംബൈ: എന്‍ സി പി പിളര്‍ത്തി അജിത് പവാറും സംഘവും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിലേക്ക് പോയതിന് പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദമാണെന്ന് പ്രതിപക്ഷം. ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ചേര്‍ന്നതിന് ശേഷം എൻസിപിയുടെ ഹസന്‍ മുഷ്രിഫ് അഴിമതി ആരോപണങ്ങളില്‍ നിന്ന് മോചിതനായെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസ് ആരോപിച്ചു.

ബി ജെ പിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ബി വി ശ്രീനിവാസ് ഉന്നയിച്ചത്. ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രീനിവാസിന്റെ വിമര്‍ശനം. 'എന്‍സിപി എംഎല്‍എ ഹസന്‍ മുഷ്രിഫ്. ഏതാനും ദിവസം മുമ്പ് ഇഡി കേസെടുക്കുകയും ഇയാളുടെ വീട്ടിലും പഞ്ചസാര ഫാക്ടറിയിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു'- ബി വി ശ്രീനിവാസ് വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

ncp

എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദം കൊണ്ടാണ് എന്‍ ഡി എയിലേക്ക് വന്നതെന്ന ആരോപണം തള്ളി ഛഗ്ഗന്‍ ബുജ്പാല്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പാളയത്തിലേക്ക് എത്തിയതെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അജിത് പവാറിനൊപ്പം മറുകണ്ടം ചാടിയ എം എല്‍ എയാണ് ഛഗ്ഗന്‍ ബുജ്പാല്‍.

'അജിത് ദാദയ്ക്കെതിരെ കേസില്ല, എനിക്കെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട കേസും അവസാനിച്ചു, മറ്റുള്ളവര്‍ക്കെതിരെയും നിലവില്‍ കേസുകളൊന്നുമില്ല. ഹസന്‍ മുഷ്രിഫിനെതിരെ കേസ് നിലവിലുണ്ടെങ്കിലും കോടതി ഇടക്കാലാശ്വാസം നീട്ടി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല'- ബുജ്പാല്‍ പറഞ്ഞു.

അതേസമയം, ഇക്കഴിഞ്ഞ ജനുവരി 11 ന്, മഹാരാഷ്ട്രയിലെ ചില പഞ്ചസാര മില്ലുകളുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മഹാരാഷ്ട്രയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ഹസന്‍ മുഷ്രിഫിനെതിരെ നിലനില്‍ക്കുന്നത്. കോലാപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ പശ്ചാത്തലത്തിലാണ് ഇ ഡി പരീശോധന നടത്തിയത്.

സര്‍സേനാപതി സാന്താജി ഘോര്‍പഡെ പഞ്ചസാര ഫാക്ടറിയുടെ ഓഹരികള്‍ കര്‍ഷകര്‍ക്ക് 10,000 രൂപ നിക്ഷേപത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് കമ്പനി രജിസ്ട്രാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് മുഷ്രിഫിന് അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം ഏപ്രില്‍ 13- ന് ബോംബെ ഹൈക്കോടതി ഏപ്രില്‍ 27 വരെ നീട്ടിയിരുന്നു. ഏപ്രില്‍ 11 ന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മുഷ്രിഫ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

അതേസമയം, പാര്‍ട്ടി വിട്ട എം എല്‍ എമാരെ അയോഗ്യനാക്കാനുള്ള നടപടികളുമായി എന്‍ സി പി മുന്നോട്ടു പോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. പാര്‍ട്ടി വിടും മുമ്പ് ഇക്കാര്യം ആരെയും അറിയിച്ചിട്ടില്ല, തിരഞ്ഞെടുപ്പ് കമ്മിഷനും ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+