പുതിയ ആദായനികുതി നിയമം പാർലമെന്റിലേക്ക്; എന്തൊക്കെയാണ് പ്രധാന മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ആറ് പതിറ്റാണ്ടിൽ അധികമായി രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ആദായനികുതി നിയമങ്ങൾ പൊളിച്ചെഴുതുകയാണ് കേന്ദ്ര സർക്കാർ. ലളിതമാക്കിയ, കാച്ചിക്കുറുക്കിയ ഭാഷയോട് കൂടിയ, അധിക വ്യവസ്ഥകളും വിശദീകരണങ്ങളും നീക്കം ചെയ്‌ത് കൊണ്ട്, വരുമാനത്തിന്റെ വിപുലീകൃത നിർവചനങ്ങൾ ഉൾപ്പെടുത്തിയെന്നതാണ് ഏറ്റവും പുതിയ ആദായനികുതി ബില്ലിന്റെ ചില പ്രധാന സവിശേഷതകൾ.
ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന 12 മാസ കാലയളവിനെ 'നികുതി വർഷം' എന്ന പുതിയ ആശയത്തിലേക്ക് മാറുകയും 'അസെസ്‌മെന്റ് വർഷം' എന്ന പദം നീക്കം ചെയ്യുകയും ചെയ്യുന്നു. പുതിയ ബില്ലിൽ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്, പിഴയിലോ പാലിക്കൽ വ്യവസ്ഥകളിലോ വലിയ മാറ്റങ്ങൾ ഇല്ല. പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.

സ്രോതസിൽ നികുതി കിഴിവ് (ടിഡിഎസ്) വ്യവസ്ഥകൾ, അനുമാന നികുതി നിരക്കുകൾ, മൂല്യനിർണ്ണയ സമയ പരിധികൾ എന്നിങ്ങനെ വിവിധ വ്യവസ്ഥകൾ പട്ടിക രൂപത്തിൽ നൽകിയിരിക്കുന്നു. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്‌തിട്ടുണ്ട്.
പുതിയ മാറ്റങ്ങൾ എന്തൊക്കെ?
നികുതി വർഷം: പുതിയ ആദായനികുതി ബില്ലിൽ നികുതി വർഷം എന്ന ആശയമാണ് പ്രധാനമായും വരിക. ഇപ്പോഴത്തെ അസസ്‌മെന്റ് വർഷവും മുൻ വർഷവും കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഇത്. നികുതി ഇടാക്കുമ്പോഴും നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴും നികുതിദായകരെ അസസ്‌മെന്റ് വർഷവും സാമ്പത്തിക വർഷവും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഇത് നികുതി വർഷമെന്ന ആശയത്തിലൂടെ പരിഹരിക്കാപ്പെടും.
സെക്ഷനുകൾ മാറും: പഴയ നികുതി നിയമത്തിലെ പല സെക്ഷനുകളും പുതിയ നിയമത്തിൽ മാറുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ ആദായനികുതി നിയമപ്രകാരം, ആദായനികുതി റിട്ടേൺ ഫയലിംഗ് വിശദീകരിക്കുന്നത് സെക്ഷൻ 139 പ്രകാരമാണ്. പുതിയ നികുതി ബില്ലിൽ സെക്ഷൻ 115 ബിഎസിയിലാണ് പറയുന്നത്.
കൂടുതൽ ലളിതമാവും: സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്‌മെന്റ് മുതലായ ശമ്പളത്തിൽ നിന്നുള്ള കിഴിവുകൾ വ്യത്യസ്‌ത വിഭാഗങ്ങളിലും ചട്ടങ്ങളിലും ആയി കിടന്നിരുന്നത് ഒരു വിഭാഗത്തിലേക്ക് മാറ്റി.
സെക്ഷനുകൾ കൂടി: നിലവിലെ നിയമത്തിൽ 298 സെക്ഷനുകളും 14 ഷെഡ്യൂളുകളുമാണ് ഉള്ളത്. കൂടുതൽ സമഗ്രവും ലളിതവുമാക്കുന്നതിനാണ് പുതുതായി സെക്ഷനുകൾ കൂട്ടിച്ചേർത്തത്. പുതിയ നിയമത്തിൽ ആദായ നികുതി ബിൽ 23 അധ്യായങ്ങളും 536 സെക്ഷനുകളും 16 ഷെഡ്യൂളുകളുമായി തരംതിരിച്ചിട്ടുണ്ട്. ഇതിന് 600-ലധികം പേജുകളുമുണ്ടാവും.
ഭേദഗതികൾ പുതിയ വകുപ്പുകളാവും: നിലവിലുള്ള ആദായനികുതി നിയമത്തിലെ വിവിധ വിശദീകരണങ്ങളും വ്യവസ്ഥകളും വർഷങ്ങളായി ഭേദഗതികൾ വരുത്തിയതിനാൽ ഇപ്പോൾ പുതിയ ബില്ലിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. പകരം ഇവ ഉപവകുപ്പുകളായി ക്ലോസുകൾക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാറ്റമില്ലതെ റെസിഡൻസി നിയമം: പുതിയ ആദായനികുതി ബിൽ റെസിഡൻസി നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തില്ല. നിലവിലെ നിയമം അനുസരിച്ച് സാധാരണ താമസക്കാരനായ വ്യക്തി സാധാരണ താമസക്കാരല്ലാത്ത വ്യക്തികൾ, പ്രവാസികൾ എന്നിങ്ങനെയാണ് റെസിഡൻസ് സംബന്ധിച്ച തരംതിരിവ്. കാലങ്ങളായി ഇതിൽ മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ നിയമത്തിൽ മാറ്റമുണ്ടാവില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications