Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി

ദില്ലി: നിര്‍ഭയ കേസ് പത്രി വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ജനുവരി 29 നായിരുന്നു വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. കോടതി ഉത്തരവുകളുടേത് ഉള്‍പ്പടെ കേസിലെ ആവശ്യമായ ഏല്ലാ രേഖകളും പരിശോധിച്ചാണ് ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനം എടുത്തത്. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിങ്ങിന്‍റെ ദയാഹര്‍ജിയും നേരത്ത തള്ളിയിരുന്നു.

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരുടെ വധശിക്ഷ ഫെബ്രുവരി ഒന്നാം തിയതി നടപ്പിലിക്കാനായിരുന്നു നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ച ദില്ലി പാട്യാല ഹൗസ് കോടതി പ്രതികളുടെ മരണ വാറണ്ട് മരവിപ്പിക്കുകയായിരുന്നു.

nirbhayacase

മരണവാറന്‍റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് ഉത്തരവിട്ടത്. പ്രതികള്‍ക്ക് മുന്നിലുള്ള നിയമവഴികളെല്ലാം പൂര്‍ത്തിയായ ശേഷമാകും കോടതി ഇനി വധശിക്ഷ നടപ്പിലാക്കാനുള്ള വാറന്‍റ് പുറപ്പെടുവിക്കുക. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള വിനയ് ശര്‍മയുടെ ദയാഹര്‍ജി. അക്ഷയ് കുമാറിന് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള്‍ കോടതിയെ സമീപിച്ചത്.‌

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+