ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി പിടി ഉഷ
ദില്ലി: കായിക രംഗത്ത് ചരിത്രമെഴുതി ഒളിംപ്യന്‍ പിടി ഉഷ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി പിടി ഉഷ നിയമിതയായി. രാജ്യത്തിന്റെ കായിക ഭരണത്തില്‍ പുതിയൊരു തുടക്കമാണ് ഇതിലൂടെ ഉണ്ടാവാന്‍ പോകുന്നത്. രാജ്യത്തിന്റെ കായിക മേഖലയ്ക്ക് പിടി ഉഷയോളം സംഭാവന നല്കിയവര് കുറവാണ്.
1984 ലോസ് ആഞ്ചല്‍സ് ഒളിംപിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ നാലാം സ്ഥാനക്കാരിയെന്ന നേട്ടം അവര്‍ക്ക് അവകാശപ്പെട്ടതാണ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേട്ടവും ഉഷയുടെ നേട്ടങ്ങളില്‍ ഉള്ളതാണ്. അതേസമയം ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

സുപ്രീം കോടതി നിയമിച്ച മുന്‍ ജഡ്ജ് എല്‍ നാഗേശ്വര റാവുവിന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഐഒഎയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന തമ്മിലടിയും പ്രശ്നങ്ങളുമാണ് ഇതോടെ താല്‍ക്കാലികമായി അവസാനിച്ചിരിക്കുന്നത്. നേരത്തെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഐഒഎയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കിലാണ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടക്കേണ്ടതായിരുന്നു ഐഒഎയിലെ തിരഞ്ഞെടുപ്പ്. എന്നാല്‍ വിഭാഗീയതയെ തുടര്‍ന്ന് ഇത് വൈകുകയായിരുന്നു.
നേരത്തെ തന്നെ ഈ സ്ഥാനത്തേക്ക് പിടി ഉഷ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയ ഏക മത്സരാര്‍ത്ഥിയും അവര്‍ തന്നെയായിരുന്നു. ആരും അവര്‍ക്കെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. ജൂലായില്‍ രാജ്യസഭയിലേക്ക് പിടി ഉഷയെ ബിജെപി നാമനിര്‍ദേശം ചെയ്തിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് പയ്യോളി എക്സ്പ്രസ് ഒളിംപിക് അസോസിയേഷനില്‍ അറിയപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ആരും എതിര്‍ത്ത് മത്സരിക്കാന്‍ വരാതിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടുകയും, ഒളിംപിക്സ് പങ്കെടുക്കുകയും ചെയ്ത ഒരാള്‍ സംഘടനയുടെ തലപ്പ് വരുന്നത് ആദ്യമായിട്ടാണ്.
95 വര്‍ഷത്തെ ചരിത്രമുള്ള സംഘടനയില്‍ നിന്ന് ഇതുവരെ അങ്ങനെ ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ടില്ല. രണ്ട് ദശാബ്ദത്തോളം ഇന്ത്യന്‍ അത്ല്റ്റിക് മേഖലയില്‍ തിളങ്ങി നിന്ന ഉഷയ്ക് ഇതൊരു വലിയ നേട്ടം കൂടിയാണ്. മഹാരാജ യാദവീന്ദ്ര സിംഗിന് ശേഷം രാജ്യത്തെ പ്രതിനിധീകരിക്കുകയും, പിന്നീട് ഐഒഎയുടെ അധ്യക്ഷ സ്ഥാനത്തെത്തുകയും ചെയ്ത ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് പിടി ഉഷ.
യാദവീന്ദ്ര സിംഗ് ഇന്ത്യക്ക് വേണ്ടി 1934ല്‍ ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. ഐഒഎയുടെ മൂന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. 1938 മുതല്‍ 1960 വരെയായിരുന്നു പ്രസിഡന്റ് പദവി അദ്ദേഹം അലങ്കരിച്ചിരുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications