Get Updates
Get notified of breaking news, exclusive insights, and must-see stories!

19 പാര്‍ട്ടികള്‍ സോണിയക്കൊപ്പം, ലക്ഷ്യം 2024 തന്നെ, രാഹുലിന് സാധിക്കാത്തത് വിജയിപ്പിച്ച് കോണ്‍ഗ്രസ്

ദില്ലി: 2024ലേക്കുള്ള പ്രതിപക്ഷ ഐക്യത്തിന് തുടക്കമിട്ട് സോണിയാ ഗാന്ധി. 19 പാര്‍ട്ടികളാണ് സോണിയ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഈ 19 പാര്‍ട്ടികളോടും ഒന്നിക്കാന്‍ സോണിയ ആവശ്യപ്പെട്ടു. അതേസമയം വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് ഈ യോഗം. രാഹുല്‍ ഗാന്ധി നേരത്തെ വിളിച്ച യോഗത്തില്‍ 14 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെയും പ്രധാന നേതാക്കളൊന്നും പങ്കെടുത്തിരുന്നില്ല. സോണിയ വിളിച്ച യോഗത്തില്‍ എല്ലാ പ്രധാന നേതാക്കളും പങ്കെടുത്തു. മമത ബാനര്‍ജിയും ശരത് പവാറും പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസില്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഈ യോഗം.

1

പാര്‍ലമെന്റിലും ഒന്നിക്കാനാണ് സോണിയയുടെ ആഹ്വാനം. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ബിജെപിയെ നേരിടേണ്ടത് അത്യാവശ്യമാണെന്ന് സോണിയ പറയുന്നു. അതേസമയം 2004ല്‍ ഇതേ പോലൊരു സഖ്യത്തിലൂടെയാണ് കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയത്. അതിന് നേതൃത്വം നല്‍കിയതും സോണിയാ ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളെ കൂടുതലായി വിശ്വസിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കൂടിയാണ് ഈ യോഗം ചേര്‍ന്നത്.

മോദി സര്‍ക്കാരിന് ഒബിസി ബില്‍ ഭേദഗതി കൊണ്ടുവരേണ്ടി വന്നത് പ്രതിപക്ഷ ഐക്യം കാരണമാണെന്ന് സോണിയ പറഞ്ഞു. അതുകൊണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്‌സിനേഷന്‍ പോളിസിയില്‍ കത്തയച്ചതും കാര്‍ഷിക നിയമം പിന്‍വലിക്കേണ്ട കാര്യത്തെ കുറിച്ച് മോദിയെ അറിയിച്ചതും സോണിയ എടുത്ത് പറഞ്ഞു. ഒപ്പം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആവശ്യക്കാര്‍ക്ക് നല്‍കുന്ന കാര്യത്തെ കുറിച്ചും മോദിയെ അറിയിച്ചിരുന്നുവെന്ന് സോണിയ പറഞ്ഞു. അതേസമയം മോദിയുടെ ജനപ്രീതി കുറഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ബിജെപിയെ വീഴ്ത്താനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്.

Recommended Video

cmsvideo
    Fake screenshot of Rahul Gandhi circulating on social media | Oneindia Malayalam

    അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നതിന് സോണിയ ഗാന്ധിക്ക് ശരത് പവാര്‍ നന്ദി പറയുകയും ചെയ്തു. എന്നാല്‍ അഖിലേഷ് യാദവ് യോഗത്തിനെത്താതിരുന്നത് അമ്പരിപ്പിക്കുന്നതായിരുന്നു. സഖ്യത്തില്‍ വിള്ളലുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ യുപി തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കിലാണെന്ന് സോണിയയെ അഖിലേഷ് അറിയിച്ചുവെന്നാണ് സൂചന. യുപിയില്‍ സഖ്യമുണ്ടാവില്ലെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. ബിഎസ്പിയെയും ആംആദ്മി പാര്‍ട്ടിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പെഗാസസ് വിഷയം കോണ്‍ഗ്രസ് ഉന്നയിച്ചെങ്കിലും ജനങ്ങള്‍ ശ്രദ്ധിക്കുന്ന സാധാരണ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടതെന്ന് ഹേമന്ദ് സോറന്‍ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+