ആഭ്യന്തര വകുപ്പിന് മൂന്ന് സഹമന്ത്രിമാരുണ്ട്. നിത്യാനന്ദ് റായ്, അജയ് കുമാര്‍, നിസിത് പ്രാമാണിക് എന്നിവരാണ് ആഭ്യന്തര സഹമന്ത്രിമാര്‍. ജി കിഷണ്‍ റെഡിയെ സാംസ്കാരിക വകുപ്പ് മന്ത്രിയാക്കി.
Jul 07, 2021, 11:16 pm IST
ജനറല്‍ വികെ സിങിന് വ്യോമയാന സഹമന്ത്രി പദവി നല്കി.
Jul 07, 2021, 10:25 pm IST
അനുരാഗ് താക്കൂറിന് വാര്‍ത്താ പ്രക്ഷേപണ വകുപ്പും എല്‍ജെപിയുടെ പശുപതി പരസിന് ഭക്ഷ്യ വകുപ്പും നല്കി.
Jul 07, 2021, 10:23 pm IST
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സിവില്‍ ഏവിയേഷന്‍ വകുപ്പ് നല്കി.
Jul 07, 2021, 10:22 pm IST
റെയില്‍വേ, ഐടി വകുപ്പുകളുടെ ചുമതല അശ്വരി വൈഷ്ണവിനായിരിക്കും.
Jul 07, 2021, 10:22 pm IST
എണ്ണ-പെട്രോളിയം മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് ആണ് പുതിയ വിദ്യാഭ്യാസ-വിഭവ ശേഷി വികസന മന്ത്രി. പെട്രോളിയം വകുപ്പ് ഹര്‍ദീപ് സിങ് പുരിക്ക് കൈമാറി. കൂടാതെ നഗര വികസനം, ഭവനം വകുപ്പുകളും ഹര്‍ദീപ് സിങ് പുരി വഹിക്കും.
Jul 07, 2021, 10:20 pm IST
കഴിഞ്ഞ ദിവസം രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്
Jul 07, 2021, 10:19 pm IST
ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍.
Jul 07, 2021, 10:18 pm IST
പുതിയ സര്‍ക്കാരില്‍ വകുപ്പ് വിഭജനം തുടങ്ങി.
Jul 07, 2021, 7:33 pm IST
സത്യപ്രതിജ്ഞ ചടങ്ങുകള്‍ അവസാനിച്ചു
Jul 07, 2021, 7:30 pm IST
മുഞ്ചാപര മഹേന്ദ്രഭായ്, ജോൺ ബാർല, എൽ മുരുകൻ, നിസിത് പ്രമാണിക് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഭോപ്പാലിലെ ബിജെപി ഓഫീസിന് പുറത്ത് അനുയായികള്‍ ആഘോഷിക്കുന്നു.
Supporters of BJP MP Jyotiraditya Scindia celebrate his inclusion in the new Union Cabinet, outside the BJP office in Bhopal.
"There is enthusiasm among MP youth. We are celebrating, distributing sweets as Modiji has given an opportunity to youth leadership," said a supporter pic.twitter.com/jR2H1q0Xh4
വീരേന്ദ്ര കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയാണ്. മികച്ച പാര്‍ലമെന്റേറിയനില്‍ ഒരാളാണ്. ഏഴാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്.
Jul 07, 2021, 6:08 pm IST
സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ കേന്ദ്ര കായിക മന്ത്രിയായിരുന്നു
Jul 07, 2021, 6:06 pm IST
ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരായൺ റാണെ.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയാണ്
കേന്ദ്രമന്ത്രിസഭാ പുനസംഘടന: സത്യപ്രതിജ്ഞയ്ക്ക് തുടക്കം
READ MORE
1:38 PM, 7 Jul
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുന:സംഘടന ഇന്ന് വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
1:38 PM, 7 Jul
കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പോരായ്മ മറികടക്കാനും നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുമാണ് പുതിയ നീക്കമെന്നാണ് സൂചന.
1:39 PM, 7 Jul
ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട നേതാക്കളെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു. ഇതുപ്രകാരം നേതാക്കൾ നേരത്തേ തന്നെ ദില്ലിയിൽ എത്തിയിരുന്നു.
1:41 PM, 7 Jul
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭ പുന;സംഘടനയ്ക്ക് കളമൊരുങ്ങുന്നത്. പ്രധാനനമന്ത്രി നരേന്ദ്ര മോദി , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മറ്റ് മന്ത്രിമാർ എന്നിവരുമായി അവസാന വട്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം.
1:42 PM, 7 Jul
നിലവിൽ 51 അംഗ മന്ത്രിസഭയാണ് ഉള്ളത്.ഇത് 81 അംഗങ്ങളെ വരെ ഉൾപ്പെടുത്താവുന്ന തരത്തിലായിരിക്കും തിരുമാനം.
1:47 PM, 7 Jul
ആറ് കാബിനറ്റ് മന്ത്രിമാരെ പുതിതായി ഉൾപ്പെടുത്തും. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകും.
1:53 PM, 7 Jul
ഉത്തർപ്രദേശിൽ നിന്ന് മാത്രം ആറ് പേർക്ക് അവസരം നൽകിയേക്കുമെന്നാണ് സൂചനകൾ. സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രതാ സിംഗ് ഉൾപ്പെടെയുവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
1:57 PM, 7 Jul
മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകാൻ സാധ്യത.
2:02 PM, 7 Jul
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനെറ്റ് പദവിയോടെ കേന്ദ്രമന്ത്രി പദം ലഭിക്കും. സിന്ധ്യ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
2:08 PM, 7 Jul
സിന്ധ്യയെ കൂടാതെ നാരായൺ റാണെ അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ എന്നിവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
2:18 PM, 7 Jul
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകീട്ട് പ്രഖ്യാപിക്കാനിരിക്കെ, കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു. തൊഴില്‍ മന്ത്രി സന്തോഷ് ഗങ്വാര്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ എന്നിവരാണ് രാജിവച്ചതായി അറിയിച്ചത്.
2:24 PM, 7 Jul
വിദ്യാഭ്യാസ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി സഞ്ജയ് ധോതാരെയും രാജിവെച്ചു
2:27 PM, 7 Jul
ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്ദ്ധന് രാജിവയ്ക്കാന്‍ സാധ്യത.
2:37 PM, 7 Jul
സദാനന്ദ ഗൗഡയും മന്ത്രിസ്ഥാനം രാജിവെച്ചു
3:07 PM, 7 Jul
കേന്ദ്രസഹമന്ത്രി പ്രതാപ് സാരംഗിയും രാജിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
3:20 PM, 7 Jul
കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെച്ച് ബാബുല്‍ സുപ്രിയോ
3:25 PM, 7 Jul
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന് കേന്ദ്ര മന്ത്രിസഭയില്‍ അംഗമായേക്കും. അദ്ദേഹം പ്രധാനമമന്ത്രിയുടെ വസതിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തി.
3:53 PM, 7 Jul
ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭ പുന സംഘടനയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാര്‍, ബിജെപി എംപിമാര്‍, സഖ്യകക്ഷികളില്‍ നിന്നുള്ള എംപിമാര്‍ എന്നിവരുമായി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി
Delhi | Prime Minister Narendra Modi's meet at Lok Kalyan Marg with BJP MPs, ahead of cabinet expansion. pic.twitter.com/ukJJQnW1X4
ത്രിപുരയില്‍ നിന്നുള്ള ബിജെപി നേതാവ് പ്രതിമ ഭൗമിക്ക് പുതിയ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകാന്‍ സാധ്യത. പശ്ചിമ ത്രിപുര നിയോജകമണ്ഡലത്തിലെ ലോക്സഭാ എംപിയാണ് ഭൗമിക്.
4:26 PM, 7 Jul
ഉഡുപ്പിയിൽ നിന്നുള്ള ബിജെപി എംപി ശോഭ കരന്ദ്ലജെയെ പുതുക്കിയ മന്ത്രിസഭയിൽ സഹ മന്ത്രിയായി നിയമിച്ചേക്കും
4:44 PM, 7 Jul
43 പേര് ഇന്നത്തെ മന്ത്രിസഭ പുനംസംഘടനയ്ക്ക് ശേഷം മന്ത്രിമാരാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യത.
5:17 PM, 7 Jul
ബിജെപി നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും സർബാനന്ദ സോനോവാളും രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു.
5:35 PM, 7 Jul
കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും രാജിവെച്ചു
6:01 PM, 7 Jul
12 മന്ത്രിമാരാണ് പുനസംഘടനയില്‍ പുറത്തുപോയത്
6:02 PM, 7 Jul
43 മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍
6:03 PM, 7 Jul
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ വേദിയില്‍ എത്തി
6:06 PM, 7 Jul
കേന്ദ്രമന്ത്രിസഭാ പുനസംഘടന: സത്യപ്രതിജ്ഞയ്ക്ക് തുടക്കം
6:06 PM, 7 Jul
ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരായൺ റാണെ.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയാണ്
സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ കേന്ദ്ര കായിക മന്ത്രിയായിരുന്നു
6:11 PM, 7 Jul
വീരേന്ദ്ര കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയാണ്. മികച്ച പാര്‍ലമെന്റേറിയനില്‍ ഒരാളാണ്. ഏഴാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്.
READ MORE
രണ്ടാം തവണ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പോരായ്മ മറികടക്കാനും നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുമാണ് പുതിയ നീക്കമെന്നാണ് സൂചന.
മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായും പാര്‍ട്ടി നേതൃത്വവുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. 28ഓളം പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.