'രാജ്യത്ത് ദാരിദ്രവും തൊഴിലില്ലായ്മയും ദുഷ്ടശക്തിയെ പോലെ നിൽക്കുന്നു'; വിമർശനവുമായി ആർഎസ്എസ് നേതാവ്
ദില്ലി: തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്പത്തിക അസമത്വം എന്നിങ്ങനെ പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന വെല്ലുവിളികൾ അതുപോലെ തന്നെ തുടരുകയാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവെങ്കിലും ഇവയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ആർ എസ് എസ് നേതാവിന്റെ പ്രസ്തവാന എന്നത് ശ്രദ്ധേയമാണ്.

'സ്വയം പര്യപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോക രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. സമീപകാലത്ത് സാമ്പത്തിക മേഖലയിൽ വലിയ വിജയം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നും ചില പ്രശ്നങ്ങളിൽ അടിയന്തരമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. രാജ്യത്ത് ദാരിദ്രം ദുഷ്ടശക്തിയെ പോലെ നിലനിൽക്കുകയാണ്. അതിനാണ് പെട്ടെന്ന് പരിഹാരം കാണേണ്ടത്',ദത്താത്രേയ പറഞ്ഞു.

'രാജ്യത്ത് 20 കോടിയോളം ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്ന് വളരെ അധികം നിരാശപ്പെടുത്തുന്ന കാര്യമാണ്. 23 കോടിയോളം ജനങ്ങളുടെ പ്രതിദിന വരുമാനം എന്നത് വെറും 375 രൂപയിൽ താഴെയാണ്. ജൂണിൽ പ്രസിദ്ധീകരിച്ച ലേബർ ഫോഴ്സ് സർവ്വേ കണക്കുകൾ പ്രകാരം രാജ്യത്ത് നാല് കോടി ജനങ്ങൾ തൊഴിലില്ലാത്തവരാണ്. തൊഴിലില്ലായ്മ നിരക്ക് ആകട്ടെ 7.6 ശതമാനമാണ്'

'എന്നാൽ പത്ത് വർഷം മുൻപത്തെ അവസ്ഥയിൽ നിന്നും രാജ്യത്തെ സ്ഥിതിയിൽ വലിയ മാറ്റം വന്നു. അന്ന് 22 ശതമായിരുന്നു രാജ്യത്ത് ദാരിദ്ര്യം, ഇപ്പോൾ ഇത് 18 ശതമാനമായി.2020-ൽ പ്രതിശീർഷ വരുമാനം പ്രതിവർഷം 1.35 ലക്ഷം രൂപയായിരുന്നു. അത് 2022 ആയപ്പോഴേക്കും 1.5 ലക്ഷം രൂപയായി ഉയർന്നു. എന്നിരുന്നാലും ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടേണ്ടതുണ്ട്. അതുപോലെ തന്നെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യമാണ് സാമ്പത്തിക അസമത്വം'

'ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ഒരു ശതമാനത്തിന്റെ കൈയ്യിലാണ് രാജ്യത്തിന്റെ വരുമാനത്തിന്റെ 20 ശതമാനം. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് രാജ്യത്തെ വരുമാനത്തിന്റെ 13 ശതമാനം മാത്രമേ ഉള്ളൂ. ഈ സാമ്പത്തിക അസമത്വം ഗൗരവമായി ചിന്തിച്ച് പരിഹരിക്കണം'

യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇപ്പോഴും ശുദ്ധജലവും ഭക്ഷണവും ലഭിക്കുന്നില്ലെന്നാണ്. ദാരിദ്രമാണ് സമൂഹത്തിലെ പ്രശ്നങ്ങൾക്ക് കാരണം. വിദ്യഭ്യാസമില്ലായ്മയും ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരേണ്ടതുണ്ട്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications