Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രവാചകന്‍ ജീവിച്ചിരുന്നെങ്കില്‍ മുസ്ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയേനെ..'

ന്യൂഡല്‍ഹി: ബിജെപി വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയില്‍ പ്രതികരണം നടത്തി വിവാദത്തിലായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്‍. പ്രവാചക നിന്ദയ്ക്ക് പിന്നാലെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ചായിരുന്നു തസ്ലിമ നസ്‌റിന്‍ പ്രതികരണം നടത്തിയത്. പ്രവാചകന്‍ നബി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടിപ്പോയേനെ എന്നാണ് തസ്ലിമ നസ്റിന്‍ പറഞ്ഞത്.

'ഇനി പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകം എമ്പാടുമുള്ള മുസ്ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയെനെ,' തസ്ലിമ നസ്രിന്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് തസ്ലിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

 taslimanasrin-

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

1


നുപൂറിന്റെ വിവാദ പരാമര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും വലിയ പ്രതിഷേധം നടക്കുന്നുണ്ട്. വെള്ളിയാഴ്ച തലസ്ഥാന നഗരമായ ധാക്കയില്‍ നുപൂര്‍ ശര്‍മ്മയ്ക്കെതിരെ പ്രതിഷേധ റാലി നടന്നിരുന്നു.

2


ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

3

ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നു എന്നും നുപൂര്‍ ശര്‍മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നുപൂറിന്റെ പ്രസ്താവന വലിയ വിവാദമാകുന്നത്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞാണ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. ബിജെപി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു, ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പറഞ്ഞിരുന്നു.വിവാദം ശക്തമായതോടെ നുപൂര്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചിരുന്നു.

4


ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗത്തെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും അതിന്റെ അമര്‍ഷമാണ് താന്‍ നടത്തിയ പ്രസ്താവനയില്‍ പ്രകടമായതെന്നും നുപൂര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും നുപൂര്‍ പറഞ്ഞിരുന്നു.

5


എന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുകയോ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. നമ്മുടെ മഹാദേവനെ തുടര്‍ച്ചയായി അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ടിവി ചര്‍ച്ചകളില്‍ ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പങ്കെടുക്കുന്നു.ഇതിന് പിന്നാലെ തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്നും തന്റെ അഡ്രസ് പുറത്തുവിടരുതെന്നും നുപൂര്‍ ശര്‍മ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Swapna Suresh Under Tight Security | സ്വപ്ന സുരേഷിന് 24 മണിക്കൂറും പോലീസ് കാവല്‍ | *Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+