Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവ ചത്തിട്ടില്ല! മാസ് ഡയലോഗടിച്ച് സിന്ധ്യയുടെ റീഎൻട്രി! ചൗഹാന് ചങ്കിടിപ്പ്, പരിഹസിച്ച് കോൺഗ്രസ്!

ദില്ലി: ബിജെപി പാളയത്തില്‍ എത്തി മാസങ്ങള്‍ക്കുളളില്‍ തന്നെ പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിലെ സിംഹഭാഗവും സിന്ധ്യ കൈപ്പിടിയിലാക്കിയിരിക്കുന്നു.

സിന്ധ്യ ആവശ്യപ്പെട്ടതെല്ലാം അംഗീകരിച്ച് നല്‍കിയിരിക്കുകയാണ് കേന്ദ്രം. ഇതോടെ ശിവരാജ് സിംഗ് ക്യാംപ് അസ്വസ്ഥരാണ്. മാത്രമല്ല ശിവരാജ് സിംഗ് ചൗഹാന്റെ സ്ഥിരം പ്രയോഗമായ ടൈഗര്‍ സിന്താ ഹേ( കടുവ ജീവനോടെ ഉണ്ട്) എടുത്ത് പ്രയോഗിച്ചതിലൂടെ സിന്ധ്യ ശക്തമായ സന്ദേശം കൂടിയാണ് നല്‍കുന്നത്. വിശദാംശങ്ങളിലേക്ക്...

സിന്ധ്യ ആവശ്യപ്പെട്ടതെല്ലാം

സിന്ധ്യ ആവശ്യപ്പെട്ടതെല്ലാം

ജ്യോതിരാദിത്യ സിന്ധ്യയും ഒപ്പം 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് വന്നതിനാലാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണതും ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചതും. എന്നാല്‍ അതുകൊണ്ട് പ്രതിസന്ധി തീര്‍ന്നിട്ടില്ല. 24 സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് ജയിക്കേണ്ടതുണ്ട്. അത് മുന്നില്‍ കണ്ടാണ് സിന്ധ്യ ആവശ്യപ്പെട്ട അത്രയും പ്രാതിനിധ്യം മന്ത്രിസഭയില്‍ നല്‍കാന്‍ ബിജെപി തയ്യാറായത്.

ചൗഹാന് ക്ഷീണം

ചൗഹാന് ക്ഷീണം

പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 28 മന്ത്രിമാരില്‍ 12 പേരും സിന്ധ്യയുടെ വിശ്വസ്തരാണ്. ഇത് കൂടാതെ നേരത്തെ സത്യപ്രതിജ്ഞ ചെയ്ത രണ്ട് പേരുമടക്കം 14 മന്ത്രിമാരെയാണ് സിന്ധ്യ ക്യാംപിന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തനിക്ക് വേണ്ടപ്പെട്ട 10 പേരെ മാത്രമാണ് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായത്.

ബിജെപി ക്യാംപില്‍ അടി

ബിജെപി ക്യാംപില്‍ അടി

ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടേയും കൈലാശ് വിജയവാര്‍ഗിയയുടേയും 6 അനുയായികളും മന്ത്രിസഭയില്‍ ഇടം പിടിച്ചു. താന്‍ നിര്‍ദേശിച്ച നേതാക്കളില്‍ ചിലരുടെ പേരുകള്‍ കേന്ദ്ര നേതൃത്വം തളളിക്കളഞ്ഞത് ചൗഹാന് ക്ഷീണമായിരിക്കുകയാണ്. ഇതിനകം തന്നെ ബിജെപി ക്യാംപില്‍ അടി തുടങ്ങിക്കഴിഞ്ഞു. ഉമാഭാരതി അടക്കമുളളവര്‍ എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നു.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

33 അംഗ മന്ത്രിസഭയില്‍ 14 പേരും സിന്ധ്യ ക്യാംപില്‍ നിന്നുളളവരാണ്. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ സിന്ധ്യ അനുകൂലികളായ നാല് പേര്‍ക്ക് മാത്രമായിരുന്നു മന്ത്രിസ്ഥാനം ലഭിച്ചത്. നിലവില്‍ മന്ത്രിമാരായ 14 പേരും എംഎല്‍എമാരല്ല എന്ന പ്രത്യേകതയുണ്ട്. ഇവരെ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുക്കണം എന്ന വലിയ വെല്ലുവിളിയും സിന്ധ്യയ്ക്കും ബിജെപിക്കും മുന്നിലുണ്ട്.

 സിന്ധ്യയെ മുന്‍നിര്‍ത്തി

സിന്ധ്യയെ മുന്‍നിര്‍ത്തി

സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ഭൂരിപക്ഷവും വരുന്നത്. അതുകൊണ്ട് തന്നെ സിന്ധ്യയെ മുന്‍നിര്‍ത്തിയാവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. ഇത്രയും നാള്‍ ചൗഹാന്‍ ആയിരുന്നു ബിജെപിയുടെ മുഖമെങ്കില്‍ ഇനിയത് സിന്ധ്യ ആയി മാറാന്‍ പോവുകയാണ് എന്ന ശക്തമായ സൂചന കൂടിയാണ് പുറത്തേക്ക് വരുന്നത്.

ടൈഗര്‍ സിന്താ ഹേ

ടൈഗര്‍ സിന്താ ഹേ

തന്റെ വിശ്വസ്തരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയതിന് പിറകെ സിന്ധ്യ പ്രതികരിച്ചത് ടൈഗര്‍ സിന്താ ഹേ( കടുവ ജീവനോട ഉണ്ട്) എന്നായിരുന്നു. ഇത് ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ പ്രസംഗങ്ങളില്‍ അടക്കം നിരന്തരം ഉപയോഗിക്കുന്ന പ്രയോഗമാണ്. 2018ല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കവേ ചൗഹാന്‍ ഇത് പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Rahul Gandhi Using Young Turks To Beat Seniors In Long Term | Oneindia Malayalam
    ഇനി താനാണ് കടുവ

    ഇനി താനാണ് കടുവ

    ഈ സാഹചര്യത്തില്‍ ചൗഹാന്റെ പ്രയോഗം സിന്ധ്യ ഏറ്റുപിടിച്ചത് മധ്യപ്രദേശില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. സംസ്ഥാന ബിജെപിയില്‍ ഇനി താനാണ് കടുവ എന്നാണോ സിന്ധ്യ പറഞ്ഞ് വെയ്ക്കുന്നത് എന്നാണ് സംശയം ഉയരുന്നത്. ഇത്രയും നാള്‍ കാര്യമായ പ്രതികരണങ്ങളൊന്നും നടത്താതിരുന്ന സിന്ധ്യ മന്ത്രിസഭാ വികസനത്തിന് ശേഷമാണ് ശക്തമായി തിരിച്ച് വന്നിരിക്കുന്നത്.

    തനിക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

    തനിക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

    19 വര്‍ഷത്തോളം കാലം താന്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയേയും സിന്ധ്യ വെറുതെ വിട്ടില്ല. താന്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് വീണ്ടും സജീവമായി കടന്ന് വന്നിരിക്കുന്നു എന്ന പ്രഖ്യാപനമാണ് സിന്ധ്യ നടത്തിയിരിക്കുന്നത്. കമല്‍നാഥില്‍ നിന്നും ദിഗ്വിജയ് സിംഗില്‍ നിന്നും തനിക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സിന്ധ്യ മാധ്യമങ്ങളോട് സംസാരിക്കവേ തുറന്നടിച്ചു.

    കടുവയെ ചൊല്ലി തര്‍ക്കം

    കടുവയെ ചൊല്ലി തര്‍ക്കം

    15 മാസം കൊണ്ട് അവര്‍ എങ്ങനെ കൊള്ള നടത്തി എന്നുളള സത്യം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. അനീതിക്കെതിരെ പൊരുതുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അത് യുദ്ദമാണെങ്കില്‍ താന്‍ അതിന്റെ മുന്നിലുണ്ടാകുമെന്ന് സിന്ധ്യ പ്രഖ്യാപിച്ചു. ജനങ്ങളെ പരിഹസിക്കുകയാണ് ബിജെപി എന്നാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. മാത്രമല്ല കടുവയെ ചൊല്ലിയാണ് ബിജെപിയിലെ നിലവിലെ തര്‍ക്കമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+