മിസ്റ്റര്‍ അറ്റോര്‍ണി, കാര്‍ഗില്‍ യുദ്ധം 2000ല്‍ അല്ലേ? റാഫേല്‍ വന്നത് 2014ല്‍- കോടതിയുടെ ചോദ്യം
Recommended Video

ദില്ലി: റാഫേല്‍ യുദ്ധവിമാന ഇടപാട് വിവാദം സുപ്രീംകോടതിയില്‍ ചൂടേറിയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ വ്യോമ സേനയ്ക്ക് റാഫേല്‍ വിമാനം അത്യാവശ്യമാണെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതിന്റെ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ടത് രഹസ്യമായ കാര്യങ്ങളാണെന്നും എല്ലാം പരസ്യമാക്കാന്‍ സാധിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ബോധിപ്പിച്ചു. വിലവിവരങ്ങള്‍ അറ്റോര്‍ണി ജനറല്‍ മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാങ്കേതിക വിവരങ്ങള്‍ അറിയാന്‍ വ്യോമ സേനാ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിക്കുകയും സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്തു.
ബുധനാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം കോടതിയുടെ സംശയത്തിനിടയാക്കി. കാര്‍ഗില്‍ യുദ്ധവേളയില്‍ റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഇത്രയും നഷ്ടങ്ങള്‍ സഹിക്കേണ്ടി വരില്ലായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു.
ഈ സമയമാണ് സുപ്രീംകോടതി ഡിവിഷന് ബെഞ്ച് സരസമായ ചോദ്യം ഉന്നയിച്ചത്. മിസ്റ്റര്‍ അറ്റോര്‍ണി, കാര്‍ഗില്‍ യുദ്ധം നടന്നത് 1999-2000 കാലത്താണ്. റാഫേല്‍ വിമാനം വരുന്നത് 2014ല്‍ ആണ്. താങ്കള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സൂചിപ്പിച്ചു.
താന്‍ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയതാണെന്നും കാര്‍ഗില്‍ യുദ്ധകാലത്ത് റാഫേല്‍ യുദ്ധവിമാനം ഉണ്ടായിരുന്നെങ്കില്‍ എന്നാണ് സൂചിപ്പിച്ചതെന്നും ചിരിച്ചുകൊണ്ട് വേണുഗോപാല്‍ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications