Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ഒരേ പരിഭവം, രാഹുലിനെ കാണാനില്ല, പ്രശ്‌നം പരിഹരിക്കാനിറങ്ങി സോണിയ

ദില്ലി: കോണ്‍ഗ്രസില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നേതാക്കളെല്ലാം ഒരു കാര്യം തുറന്ന് പറയുകയാണ്. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി കാര്യങ്ങളില്‍ കാണാന്‍ കിട്ടാറില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന രാഹുലിന്റെ ശൈലി കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് അകറ്റുന്നുവെന്നാണ് പരാതി. പാര്‍ട്ടിയില്‍ അധികം സജീവമല്ലാതിരുന്ന സോണിയ ഇതോടെ തിരിച്ച് വന്നിരിക്കുകയാണ്.

അതിലൂടെ രാഹുല്‍ അകറ്റി വെച്ചിരുന്ന നേതാക്കളൊക്കെ തിരിച്ചുവന്നിരിക്കുകയാണ്. പഴയ നേതാക്കള്‍ക്കെല്ലാം വലിയ റോളുകള്‍ നല്‍കാന്‍ സോണിയ ബാധ്യസ്ഥയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഇനിയുള്ള കാര്യങ്ങള്‍ രാഹുല്‍ വിചാരിച്ചത് പോലെ എളുപ്പത്തില്‍ നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

1

ജി23 നേതാക്കളോട് ഒറ്റകാര്യം മാത്രമാണ് സോണിയ നിര്‍ദേശിച്ചത്. സെപ്റ്റംബര്‍ വരെ കാത്തുനില്‍ക്കണമെന്നാണ് സോണിയ അഭ്യര്‍ത്തിച്ചിരിക്കുന്നത്. ഇതിന് ഒപ്പമാണ് തങ്ങളെന്ന് വിമതര്‍ അറിയിക്കുകയും ചെയ്തു. ഇവരുടെ പ്രധാന പ്രശ്‌നം രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയാണ്. രാഹുലിന്റെ റോള്‍ ഭാവിയില്‍ എന്തായിരിക്കുമെന്ന ചോദ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുകയാണ്. അതേസമയം രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി സോണിയ നിര്‍ദേശിക്കില്ലെന്നാണ് ജി23 കരുതുന്നത്. അടുത്ത നേതാവായി വരുന്നയാള്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള നേതാവ് തന്നെയായിരിക്കുമെന്നാണ് സൂചന. അത്തരമൊരു നേതാക്കളാരും അതിശക്തരല്ല എന്ന തലവേദന കോണ്‍ഗ്രസിനുണ്ട്.

2

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതാണ് എപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കണ്ടുവരുന്നത്. 1999ല്‍ മത്സരിക്കുമ്പോള്‍ സോണിയക്കെതിരെ ജിതേന്ദ്ര പ്രസാദയാണ് മത്സരിച്ചത്. എന്നാല്‍ 96 ശതമാനം വോട്ടും നേടി പ്രസാദ വിജയിച്ചു. അതിനും രണ്ട് വര്‍ഷം മുമ്പ് സീതാറാം കേസരി, ശരത് പവാറിനെയും രാജേഷ് പൈലറ്റിനെയും പരാജയപ്പെടുത്തിയിരുന്നു. 75 ശതമാനത്തിലേറെ വോട്ടുകളും കേസരിക്കാണ് കിട്ടിയത്. അതേസമയം ജി23യുടെ പിന്തുണ വന്നതിലും ചില കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി വന്നത് കൊണ്ടാണ്. ഗുലാം നബി ആസാദിന് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സോണിയ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
    കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം
    3

    പ്രമുഖ നേതാക്കള്‍ക്കെല്ലാം കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇടംനല്‍കും. 12 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ടാവുക. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങളും പ്രാതിനിധ്യമുണ്ടാകാന്‍ നോമിനേറ്റഡ് വിഭാഗം കൂടുതല്‍ ഗുണം ചെയ്യും. സോണിയാഗാന്ധിയുടെ ഇടപെടല്‍ പക്ഷേ വൈകി പോയെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പോ ലോക്‌സഭാ തിരഞ്ഞെടുപ്പോ ഇതുകൊണ്ടൊന്നും വിജയിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. അതേസമയംപാര്‍ട്ടിയിലെ പിളര്‍പ്പിനെ തടഞ്ഞതിന് സോണിയയോട് നന്ദി പറയണമെന്നാണ് സീനിയര്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

    4

    അതേസമയം രാഹുല്‍ പിന്നണിയില്‍ നിന്ന് നയിക്കുന്നത് വലിയ തിരഞ്ഞെടുപ്പ് വിജയമുണ്ടായാല്‍ തനിക്ക് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാമെന്നാണ്. എന്നാല്‍ രാഹുല്‍ തൊട്ടതെല്ലാം കോണ്‍ഗ്രസിന് നഷ്ടമായി. കേരളത്തില്‍ വന്‍ പരാജയമേറ്റ് വാങ്ങി. അസം, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയിടത്തെല്ലാം രാഹുലിന്റെ നേതൃത്വം വന്‍ ദുരന്തമായി. ഇതിനെല്ലാം പുറമേ സഖ്യ കാര്യത്തിലും പരാജയമായി. സോണിയ വീണ്ടും അധ്യക്ഷ പദവിയില്‍ തിരിച്ചെത്തിയെങ്കില്‍ ആ കാലയളവ് വന്‍ ദുരന്തമാണ്. തൃണമൂല്‍ കോണ്‍ഗ്രസുമായി
    അടക്കം ഇടഞ്ഞ് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. എഎപിയും അങ്ങനെ തന്നെയാണ്.

    5

    രാഹുല്‍ രാഷ്ട്രീയത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സോണിയ. പക്ഷേ അവരുടെ ആരോഗ്യ നില മോശമായി കൊണ്ടിരിക്കുകയാണ്. പല നേതാക്കളെയും കാണാന്‍ സോണിയക്ക് സാധിക്കുന്നില്ല. അതിന് പുറമേ രാഹുലും പ്രിയങ്കയും പാര്‍ട്ടിക്കുള്ളില്‍ ഇഷ്ടക്കാരെ വളര്‍ത്തുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാര്യമാണ്. സോണിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തവരാണ് ഇവര്‍. ജി23യെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പ് വിജയം നേടുക എന്ന ലക്ഷ്യമാണ് സോണിയക്കുള്ളത്. അങ്ങനെ ഒറ്റക്കെട്ടായാല്‍ മാത്രമേ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ കക്ഷികളെ നേരിടാനാവൂ. ഗുജറാത്തും ഹിമാചല്‍ പ്രദേശും കൂടി പോയാല്‍ അതോടെ കോണ്‍ഗ്രസ് തിരിച്ചുവരവ് കഠിനമാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+