പാർലമെന്റിനോടും രാജ്യത്തോടും രാഹുല്‍ ഗാന്ധി മാപ്പ് പറയണം; ചിലരുടെ പിതൃഭൂമി വിദേശരാജ്യമാണ്: അനുരാഗ് ഠാക്കൂർ

ദില്ലി; രാഹുല്‍ ഗാന്ധിയുടെ വിദേശ പ്രസംഗത്തില്‍ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. രാഹുല്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുകയും പാർലമെന്റിനെക്കുറിച്ച് മിഥ്യാധാരണ പ്രചരിപ്പിക്കുകയും ചെയ്യരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് ന്യായമായ അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം പല വിഷയങ്ങളിലും സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെയും പാർലമെന്റിനെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹം തീർച്ചയായും മാപ്പ് പറയേണ്ടത് ആവശ്യമാണെന്നും അനുരാഗ് ഠാക്കൂർ കൊച്ചിയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാതൃഭൂമിയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേയും രാഹുൽ ഗാന്ധിയ്ക്കെതിരെ കേന്ദ്രമന്ത്രി പരോക്ഷമായി ആഞ്ഞടിച്ചു. ചിലർക്ക് ഇന്ത്യ അവരുടെ മാതൃരാജ്യമല്ല. അവർക്ക് ഒരു 'പിതൃഭൂമി' ഉണ്ട്, അത് ഒരു വിദേശ രാജ്യമാണ്. അവർ വിശ്വസിക്കുന്ന അവരുടെ വിദേശ പ്രത്യയശാസ്ത്രം ഉരുത്തിരിഞ്ഞത് അവിടെ നിന്നാണ്. ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്നവരും, ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളെക്കുറിച്ച് ഒരു അറിവും ഇല്ലാത്തവരും, നമ്മുടെ രാജ്യത്തെ വെറുമൊരു 'യുണിയൻ ഓഫ് സ്റ്റേറ്റ്' എന്ന് വിശേഷിപ്പിക്കുന്നു. ഇത് അവരുടെ സങ്കുചിതവും വെറുപ്പുളവാക്കുന്നതുമായ രാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്നു. അത് എല്ലാ തരത്തിലും ഇന്ത്യയുടെ അടിസ്ഥാന സ്വത്വത്തിന് അന്യമാണ്.
ഈ ദിവസങ്ങളിൽ 'ജനാധിപത്യം' എന്ന വാക്ക് പൊതു വ്യവഹാരങ്ങളിൽ പലപ്പോഴും ഉയർന്ന് കേൾക്കാറുണ്ട്; നമ്മുടെ ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നവർ ഈ മഹത്തായ ഭരണ തത്വത്തെ ഒരു കേവല പ്രസ്താവനയായി ചുരുക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. "ലംഘകർ ഇപ്പോൾ ഇരകളായി മേനി നടിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജനാധിപത്യം ഇന്ത്യയിൽ കൃത്രിമമായി സ്ഥാപിതമായതല്ല - അത് നമ്മുടെ സാംസ്ക്കാരിക ചരിത്രത്തിന്റെ അവിഭാജ്യവും അനശ്വരവുമായ ഭാഗമാണെന്ന് നാം ഓർക്കണം. ജനാധിപത്യം മുമ്പും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഭാവിയിലും അത് നിലനിൽക്കുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
കേരളത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വാർത്ത നൽകുന്നവരെ സർക്കാർ ആക്രമിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.' മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കവേ, മാദ്ധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും സ്റ്റുഡിയോകളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നാം ശ്രദ്ധിക്കണം. തത്പര കക്ഷികളുടെ ചൊൽപ്പടിക്ക് നിൽക്കാത്തതുകൊണ്ടാണ് അടുത്തിടെ കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടായത്. "ചില ആശയങ്ങളോട് യോജിക്കാത്ത മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നതിൽ നാം ആശങ്കപ്പെടേണ്ടതുണ്ട്. ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മാധ്യമങ്ങളുടെ നിലനിൽപ്പിന് വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെയാണെന്നായിരുന്നു പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജനാധിപത്യത്തിനും ഫെഡറലിസത്തിനും മേൽ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications