ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന് അന്ത്യം? നീക്കം പാൻഗോങ് സോയിൽ മൂന്ന് ഘട്ടമായെന്ന് റിപ്പോർട്ട്!!
ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ പുറത്തുവരുന്നത് ശുഭവാർത്ത. ഇരു രാജ്യങ്ങളുടേയും സൈന്യങ്ങൾ അതിർത്തിയിൽ നിന്ന് പിൻവലിയാൻ സമ്മതിക്കുന്നതോടെ സംഘർഷത്തിന് അയവുവരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ ഏപ്രിൽ- മെയ് മാസങ്ങളിലുണ്ടായിരുന്ന പോലെ ഇരു രാജ്യങ്ങളുടേയും സൈന്യം ഉണ്ടായിരുന്ന അതത് സ്ഥാനങ്ങളിലേക്ക് മടങ്ങുന്നത്.

തർക്കത്തിന് അയവ്
നവംബർ ആറിന് നടന്ന എട്ടാമത് കോർപ്സ് കമാൻഡർ തല ചർച്ചയിലാണ് ഇരു രാജ്യങ്ങളുടേയും സൈന്യങ്ങൾ പിൻവലിയാനുള്ള ധാരണയായത്. ചുഷുലിൽ വെച്ചാണ് ഇന്ത്യ- ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിൽ ഏപ്രിൽ മുതൽ നിലനിന്നിരുന്ന സംഘർഷത്തിനാണ് ഇതോടെ അയവുവരിക. ഒരാഴ്ചയ്ക്കുള്ളിൽ പാൻഗോങ് തടാകത്തിന് സമീപത്തുള്ള പ്രദേശത്ത് നിന്ന് മൂന്ന് ഘട്ടങ്ങളിലായാണ് സൈന്യത്തെ പിൻവലിക്കുക. ഒസൈനികർക്ക് പുറമേ ടാങ്കുകൾ, കവചിത വാഹനങ്ങൾ എന്നിവയും അതിർത്തിയിലെ നിയന്ത്രണ രേഖയുടെ ഇരുഭാഗത്ത് നിന്നും ഒരു ദിവസത്തിനുള്ളിൽ മാറ്റി വിന്യസിക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചർച്ചയിൽ ധാരണ
നവംബർ ആറിന് നടന്ന ചർച്ചയിൽ വിദേശകാര്യമന്ത്രാലയ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ബ്രിഗേഡിയർ ഘായ്, എന്നിവരാണ് പങ്കെടുത്തത്. രണ്ടാംഘട്ടത്തിൽ പാൻഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നാണ് സൈന്യത്തെ പിൻവലിക്കുക. മൂന്ന് ദിവസത്തിൽ ഓരോ ദിവസവും 30 ശതമാനം സൈന്യത്തെ വീതമാണ് പിൻവലിക്കുക. ഫിംഗർ 8ന് കിഴക്ക് ദിശയിൽ നിന്ന് ചൈനീസ് സൈന്യം സമ്മതിച്ചാൽ ഇന്ത്യൻ സൈന്യം അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റായ താപ്പ പോസ്റ്റിനടുത്താണ് വരിക. മൂന്നാമത്തെ ഘട്ടത്തിൽ ഇരു രാജ്യങ്ങളും തങ്ങളുടെ ഭാഗങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കും. പാൻഗോങ് തടാകത്തിന്റെ തെക്കേ കരയിൽ നിന്നും ചുഷുൽ, റെസാംഗ് ലാ പ്രദേശത്ത് നിന്നും പിൻവലിക്കും.

പുരോഗതി വിലയിരുത്തും
അതിർത്തിയിൽ നിന്ന് ഇരു രാജ്യങ്ങളും സൈന്യങ്ങളെയും പിൻവലിക്കുന്നത് സംബന്ധിച്ച നടപടികൾ വിലയിരുത്തുന്നതിന് ഒരു സംഘത്തെയും നിയോഗിക്കും. ആളില്ലാ വാഹനങ്ങളും ഇതേ ദൌത്യത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഗാൽവൻ വാലിയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെ ഇന്ത്യ അതിർത്തി തർക്കത്തെ ഏറെ ഗൌരവത്തോടെയാണ് കാണുന്നത്.

സൈനിക സാന്നിധ്യം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ത സുരക്ഷാ സംഘമായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവൽ, പ്രതിരോധ സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ, വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ എന്നിവരുൾപ്പെട്ട സംഘം ശക്തമായ സൈനിക നടപടികൾ സ്വീകരിച്ചിരുന്നു. ആൻ ലാ, ക്യൂ ലാ സവിശേഷതകൾ ഉൾപ്പെടെ നിയന്ത്രണ രേഖയിൽ പാംഗോംഗ് തടാകത്തിന്റെ തെക്ക്, വടക്കൻ തീരങ്ങളിലും ആധിപത്യം പുലർത്തി വരികയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപത്ത്14, 15 എ, 16, 17, 17 എ എന്നീ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications