ധനാഢ്യര്‍ കളിച്ചത് തീകൊണ്ട്; ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സുപ്രീംകോടതി അന്വേഷിക്കും
Recommended Video
ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ചില വന്‍ ശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന നിഗമനത്തില്‍ സുപ്രീംകോടതി. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതിന് വിരമിച്ച ജഡ്ജി ജസ്റ്റിസ് എകെ പട്നായികിനെ നിയോഗിച്ചു. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണ സമിതിയെ സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ സമര്‍പ്പിക്കണം. അതിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കുമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത് ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന അഭിഭാഷകന് ഉത്സവ് ബെയിന്‍സിന്റെ പരാതിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്, ദീപക് ഗുപ്ത എന്നിരടങ്ങിയ ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.

ധനികര്‍ സുപ്രീംകോടതിയെ ഭരിക്കാന്‍ ശ്രമിക്കുകയാണെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. വളരെ പ്രബലരായ ചില ധനികള്‍ സംഭവത്തിന് പിന്നില്‍ കളിച്ചുവെന്നും കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ജസ്റ്റിസ് പട്നായികിന്റെ അന്വേഷണ പരിധിയില്‍ വരില്ല. പകരം ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണ് അന്വേഷിക്കുക എന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച സുപ്രീംകോടതി മുന്‍ വനിതാ ജീവനക്കാരിയെ പ്രതിനിധീകരിക്കാനും വാര്‍ത്താസമ്മേളനം വിളിക്കാനും ഒന്നര കോടി രൂപ അജയ് എന്നയാള്‍ വാഗ്ദാനം ചെയ്തുവെന്ന് അഭിഭാഷകന് ഉത്സവ് ബയന്‍സ് സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചു. മുന്‍ ജീവനക്കാരി ഉന്നയിച്ച ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റ് ഗൊഗോയ് ജുഡീഷ്യറി ഭീഷണിയിലാണെന്ന് പറഞ്ഞിരുന്നു.
രാജ്യത്തെ സമ്പന്നരാണ് സംഭവത്തിന് പിന്നില്‍. പണത്തിന്റെ ശക്തി ഉപയോഗിച്ച് സുപ്രീംകോടതിയെ ഭരിക്കാനാണ് അവരുടെ ശ്രമം. അവര്‍ തീകൊണ്ടാണ് കളിക്കുന്നത്. പണം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ സുപ്രീംകോടതിയെ റിമോട്ട് കണ്ട്രോളില് നിര്‍ത്താമെന്ന് ആരും കരുതരുത്. കഴിഞ്ഞ കുറച്ചുവര്‍ഷമായി സുപ്രീംകോടതിയെ ഇത്തരത്തില്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഒരിക്കലും തിരിച്ചുവരവുണ്ടാകില്ല. ആസൂത്രിത ആക്രമണമാണ് നടന്നത്. സുപ്രീംകോടതിയെ കരിവാരിത്തേക്കാനാണ് ശ്രമം നടന്നതെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ സുപ്രീംകോടതിയില്‍ നിന്ന് നേരത്തെ പിരിച്ചുവിട്ട മൂന്ന് ജീവനക്കാരാണെന്നാണ് ഉത്സവ് ബയന്‍സ് പറയുന്നത്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കോടതി വിധി തിരുത്തിയതിന് മൂന്ന് കോര്‍ട്ട് മാസ്റ്റര്‍മാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ മുദ്രവച്ച കവറില്‍ ബയന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരായ പരാതി സംബന്ധിച്ച് എസ്എ ബോബ്ഡെ, എന്‍വി രമണ, ഇന്ദിന ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ആഭ്യന്തര അന്വേഷണം നടത്തുന്നതിന് പുറമെയാണ് ഗൂഢാലോചന കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത്.
അതേസമയം, ജസ്റ്റിസ് രമണ ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് പിന്മാറി. പരാതിക്കാരെ നേരത്തെ രമണയ്ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. നാളെയാണ് യുവതി സമിതി മുമ്പാകെ ഹാജരാകേണ്ടത്. ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റ്സ് മാറിനില്‍ക്കണമെന്ന് അഡ്വ. ഇന്ദിര ജെയ്സിങ് ആവശ്യപ്പെട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications