ഉത്തരകാശിയിലെ മുസ്ലീം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വലത് സംഘടനകള്‍; പൊലീസിന് നേര്‍ക്ക് കല്ലേറ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്ലീം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഉത്തരകാശിയില്‍ ഇന്നലെയാണ് സംഭവം. മുസ്ലീം പള്ളിയുടെ നിയമസാധുത ചോദ്യം ചെയ്ത് നടത്തിയ പ്രതിഷേധ റാലിയില്‍ സംഘര്‍ഷവും കല്ലേറും ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംയുക്ത് സനാതന്‍ ധര്‍മ്മ രക്ഷക് സംഘിന്റെ ബാനറിലാണ് പ്രതിഷേധക്കാര്‍ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നതെന്ന് ഉത്തരകാശി എസ്പി അമിത് ശ്രീവാസ്തവ പറഞ്ഞു. റാലിയ്ക്കായി നേരത്തെ റൂട്ട് നേരത്തെ തീരുമാനിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മറ്റൊരു വഴിയിലൂടെ പള്ളിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

Image Credit: Uttarkashi Police/ X
ഇതിനിടെ സംഘര്‍ഷവും കല്ലേറും ഉണ്ടായി എന്നും എസ്പി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം പള്ളിയുടെ നിയമസാധുതയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആവശ്യമായ രേഖകള്‍ തങ്ങളുടെ കൈവശമില്ല എന്നായിരുന്നു ഭരണകൂടം പറഞ്ഞിരുന്നത്. തുടര്‍ന്ന്, പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റിന് വലത് സംഘടനകള്‍ നിവേദനം നല്കി.
സെപ്തംബര്‍ 6 ന് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനകളിലെ അംഗങ്ങള്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പള്ളി തങ്ങള്‍ തന്നെ പൊളിക്കും എന്നും ഇവര്‍ ഭീഷണി മുഴക്കി. നിരവധി സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് സനാതന്‍ ധര്‍മ്മ രക്ഷക് സംഘ് സെപ്തംബര്‍ 9 ന് ജില്ലാ മജിസ്ട്രേറ്റ് മെഹര്‍ബന്‍ സിംഗ് ബിഷ്ടിന് മറ്റൊരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.
റവന്യൂ രേഖകളില്‍ പള്ളി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത് പൊളിക്കണമെന്നുമായിരുന്നു ഇതിലെ ആവശ്യം. തുടര്‍ന്ന്, വിഷയം അന്വേഷിക്കാന്‍ ജില്ല മജിസ്ട്രേറ്റ് എസ്ഡിഎം ഭത്വരിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അല്ല പള്ളി എന്ന് വ്യക്തമായി. 'നിയമവിരുദ്ധമായ പള്ളിയാണെന്ന് അവകാശപ്പെട്ട് ചില വലതുപക്ഷ സംഘടനകള്‍ ഭരണകൂടത്തിന് മെമ്മോറാണ്ടം നല്‍കിയിരുന്നു.
ഞങ്ങളുടെ രേഖകള്‍ പ്രകാരം ഇത് രജിസ്റ്റര്‍ ചെയ്ത ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിയമവിരുദ്ധമല്ല. നാല് പേരുടെ പേരിലാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭരണകൂടം ഈ സംഘടനകളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്,'' എസ്പി ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ സംയുക്ത സനാതന്‍ ധര്‍മ്മ രക്ഷക് സംഘ് സമിതിയുടെ കണ്ടെത്തലുകള്‍ തള്ളിക്കളയുകയും പള്ളി പൊളിക്കണം എന്നും നിലപാടെടുക്കുകയായിരുന്നു.
പിന്നാലെയാണ് പ്രതിഷേധ റാലി നടത്താന്‍ സംഘം അനുമതി തേടിയത്. റാലിക്ക് അനുമതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്നലത്തെ പ്രതിഷേധം. ഹനുമാന് ചൗക്കിലെ ശ്രീ ദേവ് സുമന് മഞ്ചില്‍ നിന്ന് പ്രധാന മാര്‍ക്കറ്റായ കാളി കമ്ലി ധര്മശാലയിലൂടെ കടന്നുപോകുന്ന റാലി ഭട്വാദി ടാക്സി സ്റ്റാന്‍ഡ് രാംലീല ഗ്രൗണ്ടില്‍ സമാപിക്കുന്ന തരത്തിലായിരുന്നു റാലിക്ക് അനുമതി നല്‍കിയത്.
ഡിജെ ശബ്ദസംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കല്‍, ആയുധങ്ങള്‍ക്ക് നിരോധനം, നിശ്ചിത സമയം പാലിക്കല്‍ (രാവിലെ 11 മുതല്‍ 12 വരെ), വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിയന്ത്രണം തുടങ്ങി നിരവധി നിബന്ധനകള്‍ പ്രകാരമാണ് റാലി അനുവദിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications