'തെളിവ് എവിടെ?' പുൽവാമയ്ക്ക് ശേഷമുളള മിന്നലാക്രമണത്തെ കുറിച്ച് ചോദ്യമുയർത്തി ദിഗ്വിജയ് സിംഗ്
2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലക്കോട്ടിലായിരുന്നു ഇന്ത്യയുടെ മറുപടിയായ മിന്നലാക്രമണം

ജമ്മു: 2019ലെ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനെതിരെ മിന്നലാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നു എന്നതിനുളള ഒരു തെളിവും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ദിഗ്വിജയ് സിംഗ് ആരോപിച്ചു. സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണ് എന്നും സിംഗ് ആരോപിച്ചു.
പുല്‍വാമ ഭീകരവാദത്തിന്റെ കേന്ദ്രമായിരുന്നു. ഓരോ കാറും അവിടെ പരിശോധിക്കപ്പെട്ടിരുന്നു. തെറ്റായ ദിശയിലൂടെ ഒരു സ്കോര്‍പിയോ കാര്‍ വന്നു. എന്തുകൊണ്ടാണ് ഒരു പരിശോധനയും നടക്കാതിരുന്നത്. ഒരു കൂട്ടിയിടി സംഭവിച്ചു, നമ്മുടെ 40 ജവാന്മാര് കൊല്ലപ്പെട്ടു. ഇന്നേ ദിവസം വരെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലോ പൊതുജന മധ്യത്തിലോ അതേക്കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല, ഭാരത് ജോഡോ യാത്രയുടെ ഭാഗമായുളള റാലിയില്‍ സംസാരിക്കവേ ദിഗ്വിജയ് സിംഗ് ആരോപിച്ചു.
അവര്‍ മിന്നലാക്രമണങ്ങളെ കുറിച്ച് പറയുന്നു. ഞങ്ങള്‍ ഇത്ര പേരെ കൊന്നുവെന്ന് പറയുന്നു. എന്നാല്‍ ഒരു തെളിവും ഇല്ല. ഒരു കെട്ട് നുണകള്‍ അഴിച്ച് വിട്ടാണ് അവര്‍ ഭരണം നടത്തുന്നത്, ദിഗ്വിജയ് സിംഗ് പറഞ്ഞു. അതേസമയം ദിഗ്വിജയ് സിംഗിന്റെ വാക്കുകള്‍ തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ദിംഗ്വിജയ് സിംഗിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് ജയറാം രമേഷ് പ്രതികരിച്ചിരിക്കുന്നത്. 2014ന് മുന്‍പ് യുപിഎ സര്‍ക്കാരും മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ദേശീയ താല്പര്യം മുന്‍നിര്‍ത്തിയുളള സൈനിക നടപടികളെ പിന്തുണച്ചിട്ടുണ്ടെന്നും ഇനിയും പിന്തുണയ്ക്കുമെന്നും ജയറാം രമേഷ് വ്യക്തമാക്കി.
അതേസമയം ദിഗ്വിജയ് സിംഗിന്റെ വാക്കുകള്‍ മുന്‍ നിര്‍ത്തി കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി ഒരു വശത്ത് ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭാരത് തോഡോ ( ഭാരതത്തെ തകര്‍ക്കുക) നടത്തുകയാണ്.രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിന് വേണ്ടി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നു. സൈന്യത്തിന് നേരെയുളള അപമാനം രാജ്യം ക്ഷമിക്കില്ല, എന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്യ പ്രതികരിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications