Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ് എംപിക്ക് തിരിച്ചടി; സുപ്രീംകോടതി ഇടപെട്ടു... മുഹമ്മദ് ഫൈസലിന്റെ പദവി തെറിക്കുമോ?

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി. വധശ്രമ കേസില്‍ വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. കേസ് വീണ്ടും പരിശോധിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ആറാഴ്ച്ചയ്ക്കകം കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

ലക്ഷദ്വീപില്‍ നടന്ന വധശ്രമ കേസിലാണ് മുഹമ്മദ് ഫൈസലിനെ കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതോടെ ഫൈസലിന്റെ എംപി സ്ഥാനം നഷ്ടമായിരുന്നു. രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ എംപി പദവി നഷ്ടമാകും. എന്നാല്‍ മുഹമ്മദ് ഫൈസല്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

mohammed-faizal

ശിക്ഷ റദ്ദാക്കുകയാണ് ഹൈക്കോടതി ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന് എംപി പദവി തിരിച്ചുകിട്ടി. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടവും പരാതിക്കാരനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് മടക്കുകയും ചെയ്തു.

ആറാഴ്ച്ചയ്ക്കകം കേസില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. എന്നാല്‍ മുഹമ്മദ് ഫൈസലിന്റെ എംപി പദവി നഷ്ടമാകരുതെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. കേസില്‍ അന്തിമ വിധി വരുന്നതു വരെ പദവിയില്‍ തുടരാമെന്ന് ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഇളവ് നല്‍കി.

ഒരു എംപി ആയതുകൊണ്ടാണ് മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചത് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാധാരണ വ്യക്തിയായിരുന്നു എങ്കില്‍ ഇളവ് ലഭിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ എന്താണ് ശിക്ഷ റദ്ദാക്കാന്‍ കാരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യം വീണ്ടും പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലക്ഷദ്വീപ് എംപിക്കെതിരായ കേസ്

2019ലാണ് കേസിന് ആസ്പദമായ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് കുടുംബത്തെ എന്‍സിപിക്ക് വോട്ട് ചെയ്യണം എന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇത് അവഗണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കുടുംബവും വോട്ട് ചെയ്തു. അരിശം പൂണ്ട പ്രതികള്‍ ഇയാളുടെ വീട്ടിലെ ഷെഡ് നശിപ്പിച്ചു. ഇത് ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെത്തി.

കോണ്‍ഗ്രസിന്റെ മുന്‍ എംപി പിഎം സഈദിന്റെ മരുമകന്‍ മുഹമ്മദ് സാലി ഉള്‍പ്പെടെയുള്ളവരാണ് ചോദ്യം ചെയ്യാനെത്തിയത്. ഇവരെ മുഹമ്മദ് ഫൈസലും സംഘവും ആക്രമിച്ചു എന്നാണ് പരാതി. സാലി മൂന്നാഴ്ചയിലധികം ആശുപത്രിയില്‍ കഴിഞ്ഞു. 32 പേരാണ് പ്രതികളായുണ്ടായിരുന്നത്. ഇതില്‍ മുഹമ്മദ് ഫൈസലിനെയും സഹോദരങ്ങളായ അമീന്‍, ഹുസൈന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നാല് പേരെയുമാണ് പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്.

50000ത്തോളം വോട്ടര്‍മാരുള്ള മണ്ഡലമാണ് ലക്ഷദ്വീപ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 900ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് മുഹമ്മദ് ഫൈസല്‍ ജയിച്ചത്. ഇദ്ദേഹത്തെ ശിക്ഷിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഫൈസല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതും ഉപതിരഞ്ഞെടുപ്പ് നടക്കാതെ പോയതും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+