ഒമ്പതാം ക്ലാസ്കാരിയുടെ പ്രണയത്തെ എതിർത്തു;അച്ഛന്റെ പാലിൽ ഉറക്ക് ഗുളിക കലർത്തി, കുത്തിക്കൊന്നു!
പ്രണയം അക്രമാസക്തമാകുന്ന കാലമാണ് നമ്മുടേത്. പ്രണയം നിരസിച്ച പെൺകുട്ടിയെ കത്തികൊണ്ട് കുത്തി കൊല്ലുന്നതും ആസിഡ് ഒഴിച്ച് അപകടപ്പെടുത്തുന്നതും തീ കൊളുത്തി കൊലപ്പെടുത്തുന്നതുമെല്ലാം പത്രങ്ങളിൽ നാം വായിക്കാറുണ്ട്. സമീപകാലത്ത് ഇത്തരം അക്രമങ്ങൾ കൂടി വരുന്നുമുണ്ട്.
അതേസമയം പ്രണയത്തിന് വേണ്ടി എന്തും ത്വജിക്കുന്നവരും പ്രണയത്തെ എതിർക്കുന്ന മാതാപിതാക്കളഎ അപകടപ്പെടുത്തുന്നതുമായ വാർത്തകളും നമ്മുടെ കൺമുന്നിലുണ്ട്. ഇത്തരം ഒരു ക്രൂരതയാണ് ബെംഗളൂരുവിലെ നാൽപ്പത്തൊന്നുകാരനായ ബിസിനസുകാരനും നേരിടേണ്ടി വന്നത്. പ്രണയത്തെ എതിർത്ത പിതാവിനെ ഒമ്പതാം ക്ലാസുകാരി പാലിൽ ഉറക്ക് ഗുളിക കലർത്തി ഉറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കുത്തികൊന്നു, കത്തിച്ചു
പതിനഞ്ച് വയസുള്ള മകളും പതിനെചട്ട് വയസ്സുള്ള കാമുകനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പാലിൽ ഉറക്ക് ഗുളിക കൊടുത്ത് മയക്കി കിടത്തി കത്തികൊണ്ട് കുത്തികൊന്നു. തുടർന്ന് തീപ്പിടുത്തമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹം കത്തിച്ചു. കാമുകൻ ബികോം വിദായർത്ഥിയാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പെൺകുചട്ടിയുടെ അതേ സ്കൂലിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് കാമുകനെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയെ മർദ്ദിച്ചു
പെൺകുട്ടിയുടെ പ്രണയത്തെ എതിർത്തതായിരുന്നു കൊലപാതകത്തിനുള്ള കാരണമായി പോലീസ് പറയുന്നത്. പെൺകുട്ടിയും കാമുകനും തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞു. തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയെ മർദ്ദിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. അപ്പാരൽ ബിസിനസുകാരനായ ജയ് കുമാറിന്റെ കത്തിയ മൃതദേഹം ഞായറാഴ്ചയായരുന്നു വീട്ടിനുള്ളിൽ കണ്ടെത്തിയത്.

അയൽവാസികളെ അറിയിച്ചത് മകൾ
മൃതദേഹം കത്തിയതിന് ശേഷം പെൺകുട്ടി തന്നെയാണ് അയൽവാസികളെയും ഫയർഫോർസിനെയും വിവരം അറിയിച്ചത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ കിടക്കയിൽ ചോര കണ്ടെത്തി. അതോടെ ഇതൊരു അപകടമരണമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ മകൾ മൊഴി മാറ്റിക്കൊണ്ടേ ഉരിക്കുകയായിരുന്നു. ഇതാണ് പോലീസിന് സംശയം തോന്നിച്ചത്. തിങ്കളാഴ്ചയോടെ കൊലപാതകത്തിന് പിന്നിൽ മകളാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

കൊലപ്പെടുത്താനുള്ള കാരണം
പ്രവീൺ എന്ന കാമുകനുമായുള്ള മകളുടെ ബന്ധത്തെകുറിച്ച് രക്ഷിതാക്കൾ അറിഞ്ഞു. ഷോപ്പിൽ മാളിൽ രണ്ട് പേരെയും രക്ഷിതാക്കൾ കാണുകയും, മകൾ കൂടുതൽ നേരം ഫോണിൽ ബന്ധപ്പെടുന്നത് കാമുകനെ ആണെന്ന് രക്ഷിതാക്കൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് മകളെ വഴക്കു പറയുകയും മർദ്ദിക്കുകയും, നിരന്ത്ര ംമുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ അച്ഛനെ കൊലപ്പെടുത്താൻ മകൾ തീരുമാനിക്കുകയായിരുന്നവെന്ന് പോലീസ് പറയുന്നു.

ബാത്ത് റൂമിലിട്ട് കത്തിച്ചു
ആഗസ്റ്റ് 17ന് ജെയ്ന്റെ ഭാര്യയും മകനും പോണ്ടിച്ചേരിയിലെ ഒരു കുടുംബ സൽകക്കാരത്തിൽ പങ്കെടുക്കാൻ പോയിരുന്നു. ജയ് കുമാറും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്ന ശീലമുള്ള ജയ് കുമാറിന് പാലിൽ ഉറക്കി ഗുളിക കലക്കി മകൾ കൊടുക്കുകയായിരുന്നു. തുടർന്ന് മകൾ കാമുകനെ വിളിക്കുകയും കുത്തികൊല്ലുകയുമായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ അവർ തീരുമാനിച്ചു. എന്നാൽ പോലീസ് പിടിക്കുമോ എന്ന് ഭയത്തിൽ മൃതദേഹം ബാത്ത്റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും കത്തിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്.

വിവരം പുറത്തറിയുന്നത് രാവിലെ ഒമ്പത് മണിക്ക്
തുടർന്ന് രാവിലെ ഒമ്പത് മണിയോടെ മകൾ അയൽവാസികളെ വിളിച്ച് കാര്യം വീട്ടിൽ തീപ്പിടിച്ചെന്ന് പറയുകയും ഉടൻ ഫയർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. ഫയർഫോർസും പോലീസും ഉടൻ തന്നെ വീട്ടിലെത്തുകയും കത്തിയ മൃതദേഹം നിരീക്ഷിക്കുകയും ചെയ്തു. തനിക്കും പരിക്ക് പറ്റിയെന്ന കാരണം പറഞ്ഞ് മകൾ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
പോലീസ് പരിശോധനയിൽ ജയ് കുമാറിന്റഎ ബെഡിൽ രക്തക്കറ കാണാനിടയായി. തറ വൃത്തിയാക്കാൻ ശഅരമിച്ചതിന്റെ അടയാളങ്ങളും പോലീസ് ലഭിച്ചു. ബെഡിഷീറ്റിലെ രക്തക്കറ മാറാൻ ബെഡ് ഷീറ്റ് വാഷ് ചെയ്തതായും പോലീസ് കണ്ടെത്തുകയായിരുന്നു. ജയ് കുമറിനെ വധിച്ച ശേഷം രണ്ട് പേരും പെട്രോൾ പമ്പിൽ പോയി പെട്രോൾ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ മകൾക്കെതിരെയും രജാജി നഗർ റസിഡൻസിയിലെ കാമുകൻ പ്രവീണിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications