Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറക്കാരല്ല ഈ 3 പേര്‍; കരുത്ത്, ചരിത്രം, പ്രവാസി രക്ഷാദൗത്യത്തിനായി പുറപ്പെട്ട കപ്പലുകളുടെ വിശേഷം

ദില്ലി: പ്രവാസികളെ തിരികെയെത്തിക്കാനായി ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകളാണ് വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെട്ടത്.
ഐഎന്‍എസ് മഗര്‍, ഐഎന്‍എസ് ഷര്‍ദുല്‍, ഐഎന്‍എസ് ജലാശ്വ എന്നീ കപ്പലുകളാണ് യുഎഇയിലേക്കും മാലിദ്വീപിലേക്കും പുറപ്പെട്ടത്. സമുദ്ര സേതു എന്നാണ് ദൗത്യത്തിനായി നാവികസേന ഇട്ടിരിക്കുന്ന പേര്. കൊച്ചിയിലേക്കാണ് മൂന്ന് കപ്പലുകളും പ്രവാസികളുമായി എത്തിച്ചേരുക.

ദക്ഷിണ നാവിക സേനയുടെ ഭാഗമായ കപ്പലുകളാണ് ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെട്ട 3 എണ്ണവും. ചരിത്രപരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ കപ്പലുകളെ കുറിച്ചുള്ള കൂടുതല്‍ വിവരം ​ഇങ്ങനെ..

ഐ‌എൻ‌എസ് ഷാർദുൽ

ഐ‌എൻ‌എസ് ഷാർദുൽ

ഇന്ത്യൻ നാവികസേനയുടെ ഉഭയകക്ഷി യുദ്ധക്കപ്പലുകളുടെ ലീഡ് കപ്പൽ ആണ് ഐ‌എൻ‌എസ് ഷാർദുൽ. 2007 ജനുവരി 4 ന്‌ അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് കാർ‌വാറിലെ ഐ‌എൻ‌എസ് കടമ്പയിലെ നാവിക താവളത്തിൽ വെച്ച് ഐന്‍എസ് ഷാര്‍ദുലിനെ കമ്മീഷന്‍ ചെയ്യുന്നത്. 2008 ഒക്ടോബർ 3 നാണ് ഇന്ത്യൻ സൈന്യത്തിന്റെ 5 ആര്‍മേര്‍ഡ‍് റെജിമെന്റുമായി ഷാർദുൽ അഫിലിയേറ്റ് ചെയ്യപ്പെട്ടു.

2017 മാര്‍ച്ചില്‍

2017 മാര്‍ച്ചില്‍

ഐ‌എൻ‌എസ് കേസാരി, ഐ‌എൻ‌എസ് ഐരാവത്ത് എന്നിവ കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് കേഡറ്റുകൾക്ക് പരിശീലനം നൽകാനായി കൊച്ചിയിലെ സതേൺ നേവൽ കമാൻഡിലാണ് കപ്പൽ പ്രവർത്തിച്ചിരുന്നത്. 2017 മാര്‍ച്ചില്‍ ദക്ഷിണേന്ത്യൻ മഹാസമുദ്രത്തിൽ രണ്ടുമാസം നീണ്ടുനിന്ന നിരീക്ഷണത്തിന്‍റെ ഭാഗമായും ഐഎന്‍എസ് ഷാര്‍ദുലിനെ വിന്യസിച്ചു.

മഡഗാസ്കറിലേക്ക്

മഡഗാസ്കറിലേക്ക്

2020 മാര്‍ച്ചില്‍ ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്കറില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ സഹായിക്കാനായി നിയോഗിച്ചത് ഈ പടക്കപ്പലിനെയായിരുന്നു. അന്ന് 600 ടണ്‍ ഭക്ഷ്യ സാധനങ്ങള്‍ ആണ് ഐഎന്‍എസ് ഷാര്‍ദുല്‍ വഴി കേന്ദ്രസര്‍ക്കാര്‍ മഡഗാസ്കറിന് കൈമാറിയത്. ഇന്ത്യന്‍ സൈനിക കപ്പലുകള്‍ ഉപോയിഗിച്ച് കൈമാറിയ ഏറ്റവും വലിയ ദുരിത്വാശ്വാസ സഹായമായിരുന്നു ഇത്.

ഐഎൻഎസ് ജലാശ്വ

ഐഎൻഎസ് ജലാശ്വ

ഇന്ത്യൻ നാവികസേനയുടെ ഒരു ഉഭയ ഗതാഗത കപ്പലാണ് ഐഎൻഎസ് ജലാശ്വ. യുഎസ്എസ് ട്രെന്റ്റൊൻ എന്നറിയപ്പെട്ടിരുന്ന ഈ കപ്പല്‍ 2007 ലാണ് ഇന്ത്യയുടെ ഭാഗമാവുന്നത്. 4.8 കോടി ഡോളറിനായിരുന്നു കരാർ. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ്. വിശാഖ പട്ടണം നേവല്‍ ബേസിലാണ് കപ്പല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നാല് എൽസിഎം -8 മെക്കാനൈസ്ഡ് ലാൻഡിംഗ് ക്രാഫ്റ്റ് വരെ ഉൾക്കൊള്ളാൻ കഴിയുന്ന വെല്‍ ഡെക്ക് ഈ കപ്പലിലുണ്ട്. ആറ് ഇടത്തരം ഹെലികോപ്റ്ററുകൾക്ക് ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്ന ഹെലികോപ്റ്റർ ഡെക്കും ഐഎന്‍എസ് ജലാശ്വയുടെ സവിശേഷതയാണ്.

വിവാദങ്ങള്‍

വിവാദങ്ങള്‍

പ്രത്യേക സാഹചര്യങ്ങളിൽ സീ ഹാരിയർ പോലുള്ള വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ്, ലാൻഡിംഗ് (വിടിഒഎൽ) വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും ഡെക്ക് ഉപയോഗിക്കാം. നാല് ഓപ്പറേഷൻ തിയറ്ററുകൾ, 12 ബെഡ് വാർഡ്, ലബോറട്ടറി, ഡെന്റൽ സെന്റർ എന്നിവയുൾപ്പെടെ വിപുലമായ മെഡിക്കൽ സൗകര്യങ്ങളും ഈ കപ്പലിലുണ്ട്. അമേരിക്കയില്‍ നിന്ന് ഈ കപ്പല്‍ വാങ്ങുന്നത് സംബന്ധിച്ച് ചില വിവാദങ്ങളും അക്കാലത്ത് ഉയര്‍ന്ന് വരിന്നുന്നു.

ബംഗാൾ ഉൾക്കടലിൽ

ബംഗാൾ ഉൾക്കടലിൽ

2008 ഫെബ്രുവരി 1 ന് ജലാശ്വയിൽ കപ്പലിൽ വിഷം കലർന്ന ഹൈഡ്രജൻ സൾഫൈഡ് (എച്ച് 2 എസ്) വാതകം ശ്വസിച്ച് അഞ്ച് ഇന്ത്യൻ നാവികസേനാംഗങ്ങൾ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിശാഖപട്ടണത്തിനും ആൻഡമാൻ ദ്വീപുകൾക്കുമിടയിൽ ബംഗാൾ ഉൾക്കടലിൽ നടന്ന പരിശീലനത്തിന് ഇടയിലായിരുന്നു അപകടമുണ്ടായത്. 2011 ഫെബ്രുവരി 26 ന് ഐ‌എൻ‌എസ് ജലാശ്വയെയും ഐ‌എൻ‌എസ് മൈസൂറിനെയും ഓപ്പറേഷൻ സേഫ് ഹോംകമിംഗിന് കീഴിൽ മെഡിറ്ററേനിയൻ കടലിലേക്ക് വിന്യസിക്കുകയും ചെയ്തിരുന്നു.

ഐ‌എൻ‌എസ് മഗർ

ഐ‌എൻ‌എസ് മഗർ

ഇന്ത്യൻ നാവികസേനയുടെ മഗർ-ക്ലാസ് ഉഭയ യുദ്ധക്കപ്പലുകളുടെ പ്രധാന കപ്പലാണ് ഐ‌എൻ‌എസ് മഗാർ. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സും എഞ്ചിനീയർമാരുമാണ് കപ്പല്‍ പണികഴിപ്പിച്ചത്. 1987 ജൂലൈ 15 ന് കമ്മീഷന്‍ ചെയ്യപ്പെട്ടു. ശ്രീലങ്കയിലെ ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് (ഐ‌പി‌കെ‌എഫ്) ഓപ്പറേഷൻ പവനിൽ ഐഎന്‍എസ് മഗര്‍ ഭാഗമായിട്ടുണ്ട്.

കൊച്ചി നേവല്‍ ബേസിലേക്ക്

കൊച്ചി നേവല്‍ ബേസിലേക്ക്

2006 ഫെബ്രുവരി 22 ന് പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ കപ്പലിൽ തീപിടുത്തമുണ്ടായി. വിശാഖപട്ടണത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ (70 കിലോമീറ്റർ) അകലെയുള്ള ബംഗാൾ ഉൾക്കടലില്‍ വെച്ചായിരുന്നു അപകടം. അപകടത്തിൽ മൂന്ന് നാവികര്‍ മരിക്കുകയും ആറുപേര്‍ക്ക് മരിക്കുകയും ചെയ്തു. 2018 ഏപ്രിലിൽ കൊച്ചി നേവല്‍ ബേസിലേക്ക് കപ്പലിന്‍റെ പ്രവര്‍ത്തനം മാറ്റി. നിരവധി പരിഷ്കാരങ്ങള്‍ക്കും ഐ‌എൻ‌എസ് മഗാർ വിധേയമായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+