Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരവല്ലി വിഷയത്തിൽ ഇടപെടലുമായി സുപ്രീം കോടതി; സ്വമേധയാ കേസെടുത്തു, തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡൽഹി: ആരവല്ലി മലനിരകളിലെ ഖനനവുമായി ബന്ധപ്പെട്ട ഒരു കേസ് തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുക. മുൻ വനസംരക്ഷണ ഉദ്യോഗസ്ഥനായ ആർപി ബൽവാനും ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകർക്കും ഈ വിഷയത്തിൽ ആശങ്കയുള്ളവർക്കും കോടതിയുടെ നിലപാടിൽ പ്രതീക്ഷ നൽകുന്നത്, സുപ്രീം കോടതി സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ്.

നവംബർ 20-ന് നടന്ന വാദത്തിനിടെ, ആരവല്ലി മലനിരകളുടെ ഭാഗമായി ഏതൊക്കെ ഭൂപ്രകൃതികളെ പരിഗണിക്കണം എന്നതിനെക്കുറിച്ചുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാനൽ ശുപാർശകൾ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, പ്രാദേശിക ഉയരത്തിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഭൂപ്രദേശങ്ങളെ അവയുടെ ചരിവുകളോടും സമീപ പ്രദേശങ്ങളോടും ചേർത്ത് മാത്രമേ ആരവല്ലികളായി തരംതിരിക്കാവൂ എന്ന് കേന്ദ്രം നിർദ്ദേശിച്ചു.

suprime court

ജസ്‌റ്റിസ് ബിആർ ഗവായി അധ്യക്ഷനായ കോടതി, ഈ പുതുക്കിയ നിർവചനം അംഗീകരിക്കുകയും ആരവല്ലി മേഖലയിൽ സുസ്ഥിര ഖനനത്തിനായുള്ള ഒരു മാനേജ്‌മെന്റ് പ്ലാൻ രൂപീകരിക്കാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകുകയും ചെയ്‌തു. ഇത് പ്രതിപക്ഷത്തുനിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഈ വിവാദങ്ങൾക്കിടെ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഡൽഹി മുതൽ ഗുജറാത്ത് വരെയുള്ള മുഴുവൻ ആരവല്ലി മലനിരകളിലും പുതിയ ഖനന ലൈസൻസുകൾ അനുവദിക്കുന്നതിന് ഒരു സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങൾക്കും ബുധനാഴ്‌ച നിർദ്ദേശം നൽകിയിരുന്നു. നിയമവിരുദ്ധവും ക്രമരഹിതവുമായ ഖനനം തടഞ്ഞ്, പുരാതനമായ ഈ ഭൗമരൂപീകരണത്തിന്റെ അഖണ്ഡത സംരക്ഷിക്കുകയാണ് ഈ നിരോധനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാപകമായ ഖനനം, പരിസ്ഥിതി നാശം എന്നിവയെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾക്കിടയിൽ, ആരവല്ലികളെ തുടർച്ചയായ ഒരു നിരയായി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിർദ്ദേശങ്ങളെന്ന് കേന്ദ്രം അറിയിച്ചു. സർക്കാർ ഇതിനകം നിരോധിച്ച മേഖലകൾക്കപ്പുറം, ഖനനം നിരോധിക്കേണ്ട അധിക പ്രദേശങ്ങൾ അറവല്ലിയിലുടനീളം തിരിച്ചറിയാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷനെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.

പാരിസ്ഥിതികവും ഭൗമശാസ്ത്രപരവും ഭൂപ്രകൃതിപരവുമായ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പഠനം. മുഴുവൻ ആരവല്ലി മേഖലയ്ക്കുമായി ശാസ്ത്രീയമായ ഒരു സുസ്ഥിര ഖനന മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കാനുള്ള ചുമതല ഐസിഎഫ്ആർഇക്ക് നൽകിയിട്ടുണ്ട്. എല്ലാവിധ കാര്യങ്ങളും പരിഗണിച്ചു കൊണ്ട് വേണം ഈ പ്ലാൻ തയ്യാറാക്കാൻ.

പാരിസ്ഥിതിക ആഘാതങ്ങളും ആവാസവ്യവസ്ഥയുടെ താങ്ങാനുള്ള ശേഷിയും വിലയിരുത്തുക, സംരക്ഷണപരമായ പ്രാധാന്യമുള്ളതും അതിലോലമായതുമായ പ്രദേശങ്ങൾ കണ്ടെത്തുക, പുനഃസ്ഥാപനത്തിനുള്ള നടപടികൾ രൂപീകരിക്കുക എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടും. കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി സമർപ്പിക്കും.

ആരവല്ലിയുമായി ബന്ധപ്പെട്ട് അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഈ പ്രദേശം ഖനനത്തിനായി തുറന്നു കൊടുക്കാനുള്ളതാണെന്ന വാദങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് തള്ളിക്കളഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ ഈ നിർദ്ദേശങ്ങൾ വന്നത്. ഇത്തരം പ്രസ്‌താവനകളെ അദ്ദേഹം തെറ്റിദ്ധാരണയെന്നാണ് വിശേഷിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+