ദീർഘകാലം ലിവ് ഇൻ റിലേഷനിലുള്ള സ്ത്രീക്ക് ബലാത്സംഗ കുറ്റം ആരോപിക്കാൻ കഴിയില്ല; സുപ്രീം കോടതി
ന്യൂഡൽഹി: ദീർഘകാലമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്ക് പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനുള്ള അവകാശത്തെ കുറിച്ച് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഇത്തരം കേസുകളിൽ സ്ത്രീകൾക്ക് പങ്കാളി വിവാഹ വാഗ്‌ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്ന് അവകാശപ്പെടാനാവില്ലെന്നാണ് സുപ്രീം കോടതി ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നത്.
ഇത്തരം കേസുകളിൽ ശാരീരിക ബന്ധങ്ങൾ വിവാഹ വാഗ്‌ദാനത്തിൽ മാത്രം അധിഷ്ഠിതമാണെന്ന് തീർത്തും പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ബാങ്ക് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക നിരീക്ഷണം.

തന്നെ വിവാഹം കഴിക്കാമെന്ന വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ 16 വർഷമായി പ്രതിയുമായി ലൈംഗികബന്ധം പുലർത്തിയിരുന്നുവെന്ന ലക്ച്ചറർ ആയ യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
രണ്ട് വ്യക്തികളും നല്ല വിദ്യാഭ്യാസം നേടിയവരാണെന്നും പരസ്‌പര സമ്മതത്തോടെയുള്ള ബന്ധം നിലനിർത്തുന്നവരാണെന്നും വിവിധ നഗരങ്ങളിൽ നിയമനം ലഭിച്ചപ്പോഴും പരസ്‌പരം വസതികൾ സന്ദർശിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്ക് ഇടയിലെ പ്രണയബന്ധത്തിനോ ലിവ്-ഇൻ റിലേഷനോ ഉലഞ്ഞുപോയതാവാം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.
ഇത്രയും നീണ്ട കാലയളവ് തന്നെയാണ് കോടതിയെ ഹർജി തള്ളാൻ പ്രേരിപ്പിച്ച ഘടകം. വിവാഹ വാഗ്‌ദാനത്തിന്റെ മറവിൽ പരാതിക്കാരൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ഒരു കോണിലും പ്രതിഷേധം ഉയർത്താതെ 16 വർഷത്തോളം പരാതിക്കാരന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കക്ഷികൾക്കിടയിൽ ലൈംഗികബന്ധം അനിയന്ത്രിതമായി തുടർന്ന 16 വർഷത്തെ നീണ്ട കാലയളവ്, ബന്ധത്തിൽ ഒരിക്കലും ബലപ്രയോഗത്തിന്റെയോ വഞ്ചനയുടെയോ അംശം ഇല്ലെന്ന നിഗമനത്തിലെത്താൻ പര്യാപ്‌തമാണെന്നും കോടതി പറഞ്ഞു. ഈ നിരീക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാതിക്കാരിയുടെ ഹർജി തള്ളിയത്.
തെറ്റായ വാഗ്‌ദാനമാണെങ്കിലും, ബന്ധത്തിന്റെ ദൈർഘ്യം പ്രതി തന്നെ വിവാഹം കഴിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മതം നൽകിയതെന്ന പരാതിക്കാരിയുടെ വാദത്തെ ദുർബലപ്പെടുത്തിയെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ദീർഘകാലത്തേക്ക് ബന്ധം തുടരുമ്പോൾ ഇത്തരം അവകാശവാദങ്ങളുടെ യുക്തി ഇല്ലാതാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications