'എന്നെ ഭയപ്പെടുത്താൻ കഴിയില്ല' കർഷക സമരത്തിലെ സ്ത്രീകളെ ആദരിച്ച് ടൈം മാഗസിൻ, കവർചിത്രത്തിൽ വനിതകൾ
ദില്ലി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായാണ് അമേരിക്കൻ ന്യൂസ് മാഗസിൻ ടൈം കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സ്ത്രീകൾക്ക് വേണ്ടി മാർച്ചിലെ പതിപ്പ് സമർപ്പിച്ചിട്ടുള്ളത്. അതിന്റെ മാർച്ച് പതിപ്പിനായി, ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെ നയിക്കുന്ന ചില സ്ത്രീകൾ അന്താരാഷ്ട്ര കവർ പേജിൽ അവതരിപ്പിച്ചിട്ടുണ്ട്. 'ഓൺ ദി ഫ്രണ്ട് ലൈൻസ് ഓഫ് ഇന്ത്യാസ് ഫാർമേഴ്സ് പ്രൊട്ടസ്റ്റ്' എന്ന തലക്കെട്ടിലാണ് സമരത്തിലെ സ്ത്രീ സാന്നിധ്യങ്ങളെ കവർ പേജിലേക്ക് പകർത്തിയിട്ടുള്ളത്.
എന്നെ ഭയപ്പെടുത്താൻ കഴിയില്ല. എന്നെ വാങ്ങാൻ കഴിയില്ല. 'ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെ നയിക്കുന്ന സ്ത്രീകൾ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിള്ളത്. കാർഷിക നിയമങ്ങൽക്കെതിരായ സമരം നടക്കുന്ന തിക്രി അതിർത്തിയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള 20 സ്ത്രീകളാണ് മാഗസിന്റെ കവർ പേജിൽ ഇടംപിടിച്ചിട്ടുള്ളത്.

2020 നവംബർ മുതൽ രാജ്യതലസ്ഥാനമായ ദില്ലിയിൽ ആയിരക്കണക്കിന് കർഷകർ കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവരുന്നവരെക്കുറിച്ചാണ് പറയുന്നത്. സ്ത്രീകളും പ്രായമായവരെയും സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും സമര വേദിയിൽ നിന്ന് മടങ്ങിപ്പോകാനും നിർദേശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ അഭിഭാഷകർ സ്ത്രീകളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടമെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്. 2021 ജനുവരിയിലായിരുന്നു സംഭവം. ഇതിനോട് സ്ത്രീകളാവട്ടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഇതിന് മറുപടിയെന്നോണമാണ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ കർഷകർ കൂടുതലായി സമരവേദിയിലേക്ക് എത്തിയത്. മൈക്രോഫോണുകൾ പിടിച്ച് ഏകകണ്ഠമായി "ഇല്ല!" എന്ന് അലറിക്കൊണ്ടാണ് അവരെത്തിയത്.
മഞ്ഞയിൽ സ്റ്റൈലിഷ് ആയി നടി അമല പോൾ.. ഏറ്റവും പുതിയ ഫോട്ടോകൾ
"ഈ സൈറ്റുകളിൽ പാചകവും ശുചീകരണ സേവനങ്ങളും നൽകുന്ന കൂടുതൽ പരിചരണ തൊഴിലാളികളായി" കണക്കാക്കപ്പെടുന്നതിൽ നിരാശരാണെന്ന് സ്ത്രീകൾ പറഞ്ഞു, "തുല്യ പങ്കാളികളല്ലേ". "നമ്മൾ എന്തിനാണ് തിരികെ പോകേണ്ടത്? ഇത് പുരുഷന്മാരുടെ പ്രതിഷേധം മാത്രമല്ല. ഞങ്ങൾ പുരുഷന്മാർക്കൊപ്പം വയലിൽ അധ്വാനിക്കുന്നു. ഞങ്ങൾ - കർഷകരല്ലെങ്കിൽ ആരാണ്? " സ്ത്രീകളും ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications