പശ്ചിമ ബംഗാളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് ബോഗികൾ പാളം തെറ്റി, മരണ സംഖ്യ 9 ആയി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച ഉണ്ടായ അപകടത്തിൽ 9 പേർ മരിച്ചു, 60 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. ഡാർജിലിംഗ് ജില്ലയിൽ ഇന്ന് രാവിലെ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസിനെ ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപം പിന്നിൽ നിന്ന് വന്ന ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അപകടത്തിന് പിന്നാലെ ഡോക്‌ടർമാരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
'ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ മേഖലയിൽ നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. കാഞ്ചൻജംഗ എക്‌സ്പ്രസ് ഒരു ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചതായാണ് റിപ്പോർട്ട്. ഡിഎം, എസ്‌പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ ഇവിടെയെത്തി. രക്ഷാപ്രവർത്തനം, വൈദ്യസഹായം എന്നിവയ്ക്കായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചു' മമത ബാനർജി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
ഗുഡ്‌സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റെയില്‍വേയുടെ വിശദീകരണം. അപകടത്തിൽ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ പിൻഭാഗം കാർഗോ വാനും ഗാർഡ് കോച്ചും പാസഞ്ചർ കംപാർട്ട്‌മെൻ്റുകളും അടങ്ങുന്നതായിരുന്നു എന്നതാണ് അപകടത്തിന്റെ തീവ്രത കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇല്ലെങ്കിൽ കൂടുതൽ പേരുടെ മരണത്തിലേക്ക് അപകടം നയിക്കുമായിരുന്നു. എങ്കിലും കുറഞ്ഞത് 25 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്‌സ്പ്രസ്. നോർത്ത് ഈസ്‌റ്റിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കൻ നെക്ക്' ഇടനാഴിയിലാണ് ഈ ട്രെയിനിന്റെ റൂട്ട്. ഇവിടെയുണ്ടായ അപകടം മറ്റ് നിരവധി ട്രെയിനുകളുടെ സർവീസുകളെ ബാധിച്ചേക്കുമെന്നാണ് സൂചന.
ആളുകൾക്ക് സ്ഥിതിഗതികളെ കുറിച്ച് അറിയാൻ സഹായിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്. 033-23508794, 033-23833326 (സീൽഡ), 03612731621, 03612731622, 03612731623- (ഗുവാഹത്തി) എന്നിവയാണ് ഈ നമ്പറുകൾ.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications