രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ! കാമുകനോടൊപ്പം അടിച്ചുപൊളിക്കാൻ കോളേജ് വിദ്യാർത്ഥിനികൾ ചെയ്തത്!
ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ മൊബൈൽ ഫോൺ മോഷണം പതിവാകുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.
മുംബൈ: ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന രണ്ട് കോളേജ് വിദ്യാർത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ആർക്കിടെക്ച്വർ വിദ്യാർത്ഥിനിയായ
ട്വിങ്കിൾ സോണി(20), ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി തിനാൽ പർമാർ(19) എന്നിവരെയാണ് മുംബൈ റെയിൽവേ ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
മുംബൈയിലെ ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ മൊബൈൽ ഫോൺ മോഷണം പതിവാകുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മുപ്പതിലധികം കേസുകൾ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ലേഡീസ് കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ഇത്തരം മോഷണം വർദ്ധിച്ചതോടെയാണ് റെയിൽവേ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്.

പ്രത്യേക സ്റ്റേഷനുകൾക്കിടെ...
ബോറിവില്ലി, സാന്റാക്രൂസ് സ്റ്റേഷനുകൾക്കിടെയാണ് മൊബൈൽ ഫോണുകൾ വ്യാപകമായി മോഷ്ടിക്കപ്പെട്ടിരുന്നത്. പോലീസിൽ പരാതി നൽകിയ മിക്കവരും ഈ സ്റ്റേഷനുകൾക്കിടെ വച്ചാണ് ഫോൺ മോഷണം പോയതെന്ന് സൂചിപ്പിച്ചിരുന്നു. ലേഡീസ് കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്ത സ്ത്രീകളായിരുന്നു പരാതിക്കാർ. ഇതോടെയാണ് ലേഡീസ് കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് റെയിൽവേ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

പിടിയിൽ...
അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേ ക്രൈം ബ്രാഞ്ചിലെ വനിതാ ഉദ്യോഗസ്ഥർ വിവിധ ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റുകളിൽ യാത്രചെയ്തു. ഒടുവിൽ മെയ് 30ന് മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിലായി. യാത്രക്കാരിൽ ഒരാളുടെ ബാഗിൽ നിന്നും ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ട്വിങ്കിൾ സോണിയെ പോലീസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ട്വിങ്കിൾ സോണിയെ ചോദ്യം ചെയ്തപ്പോഴാണ് പർമാറിലെക്കേും, ഇവരുടെ കാമുകനായ ഋഷി സിങിലേക്കും അന്വേഷണമെത്തിയത്.

വിൽക്കാൻ...
കോളേജ് വിദ്യാർത്ഥിനികളായ ട്വിങ്കിളിന്റെയും പർമാറിന്റെയും കാമുകനാണ് ഋഷി സിങ്. കോളേജിലേക്കുള്ള യാത്രകൾക്കിടെയാണ് പെൺകുട്ടികൾ മോഷണം നടത്താറുള്ളത്. മോഷ്ടിച്ച ഫോണുകൾ പിന്നീട് ഋഷി സിങിന്റെ സഹായത്തോടെ വിൽപ്പന നടത്തും. രാഹുൽ രാജ്പുരോഹിത് എന്നയാളാണ് ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങിയിരുന്നത്. രണ്ട് പെൺകുട്ടികളും ചേർന്ന് ഇതുവരെ 38ഓളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

പണത്തിന് വേണ്ടി...
കാമുകനായ ഋഷി സിങിനൊപ്പം ഡേറ്റിങ് നടത്താനും ആർഭാട ജീവിതം നയിക്കാനും പണത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞത്. എല്ലാ ദിവസവും വൈകീട്ട് ഇരുവരും ചേർന്ന് ഋഷി സിങിനെ കാണാൻ പോകുമായിരുന്നു. ഇവിടെവച്ചാണ് മോഷ്ടിക്കപ്പെട്ട ഫോണുകൾ വിൽക്കാറുള്ളത്. പിന്നീട് ഈ പണം ഉപയോഗിച്ച് ഋഷി സിങും കാമുകിമാരും നഗരത്തിലെ പബ്ബുകളിലും മുന്തിയ ഹോട്ടലുകളിലും കറങ്ങിനടക്കും. അറസ്റ്റിലായവരുടെ കൈയിൽ നിന്ന് ആകെ 38 ഫോണുകളും 30 മെമ്മറി കാർഡുകളുമാണ് പോലീസ് കണ്ടെടുത്തത്. മോഷ്ടക്കാളിൽ നിന്ന് ഫോണുകൾ വാങ്ങിയിരുന്ന രാഹുൽ രാജ്പുരോഹിതിനെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയും പെൺകുട്ടികളുടെ കാമുകനുമായ ഋഷി സിങിന് വേണ്ടി അന്വേഷണം തുടരുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications