കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

36 വര്‍ഷമായി ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ അസ്ഥികൂടം

  • By Aswathi
Google Oneindia Malayalam News

നാഗ്പൂര്‍: അറുപതുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മുപ്പത്തിയാറു വര്‍ഷത്തിന് ശേഷം കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു. സിയോണിയിലാണ് സംഭവം. കാന്തഭായി ഗണ്‍വന്ത് എന്ന അറുപതുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് കുഞ്ഞിന്റെ സ്ഥികൂടം പുറത്തെടുത്തത്.

രണ്ടു മാസം മുന്‍പ് വയറുവേദനയെത്തുടര്‍ന്നാണു കാന്തഭായിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആമാശയത്തിന്റെ അടിഭാഗത്തു വലതുവശത്തായി ഒരു മുഴയെന്നായിരുന്നു ആദ്യ പരിശോധനയിലെ സൂചന. ഇതു ക്യാന്‍സറായിരിക്കാമെന്നും സംശയിച്ചു. സിടി സ്‌കാനില്‍ ഇത് കട്ടിയുള്ള എന്തോ ഒന്നാണെന്നു തിരിച്ചറിഞ്ഞു.

surgery

എം ആര്‍ എ സ്‌കാനിങ്ങിലൂടെയാണ് ഇത് കുഞ്ഞിന്റെ അസ്ഥികൂടമാണെന്ന് മനസ്സിലായത്. നാഗ്പൂരിലെ എന്‍ കെ പി സാല്‍വെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ശാസ്ത്രക്രിയ.

മരിച്ച കുഞ്ഞിന്റെ ശരീരാവിശിഷ്ടങ്ങള്‍ 36 വര്‍ഷം ശരീരത്തിനുള്ളില്‍ തന്നെ കിടക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്. നേരത്തെ ബെല്‍ജിയത്തില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. അത് പക്ഷെ 18 വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

English summary
In a rare surgery, a team of doctors from a city hospital removed the skeleton of an unborn baby from the womb of a 60-year-old woman after a span of 36 years, possibly the longest that the remains of an ectopic pregnancy were retained in a female body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X