ഉപതിരഞ്ഞെടുപ്പ് ഫലം: യുപിയില്‍ മൂന്നിടത്തും എസ്പി സഖ്യത്തിന് ലീഡ്, ബിജെപിയുടെ സിറ്റിംഗ് സീറ്റിലും മേല്‍ക്കെ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകളിലെ തിരിച്ചടിക്ക് ശേഷം ലീഡ് തിരിച്ചുപിടിച്ച് എസ് പി. മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലേക്കും രാംപൂര്‍, ഖതൗലി നിയമസഭാ മണ്ഡലങ്ങൡലേക്കുമാണ് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായി എസ് പി- ആര് എല്‍ ഡി സഖ്യമാണ് ബി ജെ പിക്ക് എതിരെ മത്സരിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ മെയിന്‍പുരിയില്‍ ലീഡ് നിലനിര്‍ത്താന്‍ എസ് പിയുടെ ഡിംപിള്‍ യാദവിന് സാധിച്ചിരുന്നു. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 22000 ത്തിന് മുകളിലേക്ക് ഡിംപിള്‍ യാദവിന്റെ ലീഡ് നില എത്തിയിട്ടുണ്ട്. എസ് പി സ്ഥാപക നേതാവും യു പി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിന്റെ നിര്യാണത്തോടെ ആണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ 24.43 ലക്ഷം വോട്ടര്‍മാര്‍ ആണ് ഉള്ളത്. അഞ്ച് തവണയായി മുലായം സിംഗിലൂടെ എസ് പിയാണ് മെയിന്‍പുരിയില്‍ ജയിക്കുന്നത്. 1996 മുതല്‍ മെയിന്‍പുരി എസ് പിക്കൊപ്പമാണ്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായത്തിന്റെ മരുമകളുമായ ഡിംപിള്‍ യാദവ് മണ്ഡലം നിലനിര്‍ത്തും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതേസമയം അഖിലേഷ് യാദവിന്റെ അമ്മാവന് ശിവപാല്‍ യാദവിന്റെ മുന്‍ സഹായി രഘുരാജ് സിംഗ് ഷാക്യയാണ് ബി ജെ പിക്കായി ഇവിടെ ജനവിധി തേടിയത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഖതൗലിയില്‍ ആര് എല്‍ ഡിയുടെ മദന്‍ ഭയ്യയാണ് ലീഡ് ചെയ്യുന്നത്. ഖതൗലിയില്‍ 3.14 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2013-ലെ മുസാഫര്‍നഗര്‍ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട ബി ജെ പി എം എല്‍ എ വിക്രം സിംഗ് സൈനി സ്ഥാനമൊഴിഞ്ഞതോടെ ആണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ എസ് പി - ആര് എല്‍ ഡി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബി ജെ പി ഇവിടെ ജയിച്ചിരുന്നു.

വിക്രം സിംഗ് സൈനിയുടെ ഭാര്യ രാജ്കുമാരിയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി. 2013 ഓഗസ്റ്റില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ജാട്ട് യുവാവ് ഗൗരവ് സിംഗിന്റെ അമ്മയും സ്വതന്ത്രയായി ഖതൗലിയില്‍ ജനവിധി തേടുന്നുണ്ട്. എസ് പിയുടെ സംസ്ഥാനത്തെ മറ്റൊരു കോട്ടയായ രാംപൂരില്‍ ബി ജെ പി ആദ്യഘട്ടത്തില്‍ ലീഡ് നേടിയിരുന്നെങ്കിലും ഇപ്പോള്‍ പിറകിലോട്ട് പോയിരിക്കുകയാണ്.

2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് അസം ഖാനെ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതോടെ ആണ് രാംപൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 3.8 ലക്ഷം വോട്ടര്‍മാരാണ് രാംപൂര്‍ മണ്ഡലത്തില്‍ ഉള്ളത്. ജൂണില്‍ രാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ആണ് വിജയിച്ചിരുന്നത്.

അസം ഖാന്റെ അനുയായിയായ അസിം രാജയാണ് ഇവിടെ എസ് പി സ്ഥാനാര്‍ത്ഥി. മുന്‍ എം എല്‍ എ ശിവ് ബഹാദൂര്‍ സക്സേനയുടെ മകനായ ആകാശ് സക്സേനയാണ് ബി ജെ പിക്കായി ഇവിടെ മത്സരിച്ചത്. മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം സാക്ഷ്യം വഹിച്ച വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. മൂന്നിടത്തും എസ് പിക്ക് വിജയിക്കാനായാല്‍ സംസ്ഥാനത്തെ ബി ജെ പി അപ്രമാദിത്യത്തെ എതിര്‍ക്കുന്ന ഒന്നാമത്തെ കക്ഷി എന്ന നിലയിലേക്ക് എസ് പിക്ക് ഒന്നുകൂടി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകും.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications