ബംഗാളിലും മണിപ്പൂരിലും അസമിലും അതിശക്തമായ മഴ; വീടുകള്‍ക്കും വൈദ്യുതി കമ്പികള്‍ക്കും നാശനഷ്ടം
ഇറ്റാനഗര്‍: പശ്ചിമ ബംഗാളിലും മണിപ്പൂരിലും അസമിലും അതിശക്തമായ മഴ. ബംഗാളില്‍ ചുഴലിക്കാറ്റില്‍ നാല് പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കുണ്ട്. നിരവധി വീടുകളാണ് തകര്‍ന്നത്. കനത്ത കാറ്റും. മഴയും, മിന്നലുമെല്ലാം മണിപ്പൂരിലും അസമിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അസമിലെ ജോര്‍ഹട്ടിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.
വീടുകള്‍, കാര്‍ഷിക വിളകള്‍, കന്നുകാലി കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്തമഴയില്‍ നിരവധി വീടുകളാണ് ഒലിച്ച് പോയതെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ ജനങ്ങളുടെ പറധാന ജീവനോപാധിയായ കൃഷിക്കും, കന്നുകാലി കേന്ദ്രങ്ങള്‍ക്കുമെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മഴയോടൊപ്പം അതിശക്തമായ കാറ്റും നാശനഷ്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മണിപ്പൂരില്‍ പലഭാഗങ്ങളിലായി നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. തോബലിലെ സപാം ലെയ്കായ്, കോംങ്ജോം ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കുമാണ് വലിയ നാശനഷ്ടമുണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് മണിപ്പൂരിലെ സേനാപതി ജില്ലയില്‍ കൊടുങ്കാറ്റ് വീശിയത്. കൃഷി നാശവും, വീടിന് നാശനഷ്ടവുമെല്ലാം ഇതേ തുടര്‍ന്നുണ്ടായിരുന്നു. നാല്‍പ്പതോളം വീടുകളാണ് തകര്‍ന്ന് തരിപ്പണമായത്. അഞ്ച് സ്ത്രീകള്‍ക്കും പരുക്കേറ്റിരുന്നു.
അതേസമയം ഇന്നത്തെ മഴയില്‍ മണിപ്പൂരില്‍ നിരവധി വൈദ്യുതി ലൈനുകളാണ് പൊട്ടിവീണത്. ആര്‍ക്കും അപകടമൊന്നും ഉണ്ടായിട്ടില്ല. കനത്ത കാറ്റിനെ തുടര്‍ന്ന് ഇവിടെയുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മേല്‍ക്കൂര പാറിപ്പോയതായി സമീപവാസികള്‍ പറഞ്ഞു. ഗുവാഹത്തിയില്‍ കനത്ത മഴയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്.
നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി നഷ്ടമായിരിക്കുകയാണ്. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ആറോളം വിമാനങ്ങള്‍ അഗര്‍ത്തലയിലേക്കും, കൊല്‍ക്കത്തയിലേക്കും വഴിതിരിച്ച് വിട്ടു.
അതേസമയം ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് ശക്തമായ ചുഴലിക്കാറ്റടിച്ചത്. നാല് പേരാണ് മരിച്ത്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീണു. അയല്‍പ്രദേശമായ മൈനാഗുരിയില് ശക്തമായ കാറ്റടിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജി നാശനഷ്ടമുണ്ടായ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വീടുകള്‍ അടക്കം നഷ്ടപ്പെട്ടവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications