തൃണമൂൽ നേതാവിന്റെ വീട്ടിൽ നിന്ന് ഇവിഎം: ബംഗാളിൽ സെക്ടർ ഓഫീസർക്ക് സസ്പെൻഷൻ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കണ്ടെടുത്ത വിഷയത്തിൽ സെക്ടർ ഓഫീസർക്ക് സസ്പെൻഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവിപാറ്റും തൃണമൂൽ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയ ഉദ്യോഗസ്ഥനെയാണ് ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിട്ടുള്ളത്. ബംഗാളിലെ ഹൌറ ജില്ലയിലെ ഉലുബേരിയയിലാണ് സംഭവം.
എസി 177 ഉലുബീരിയ ഉത്തറിലെ ഹൌറയുടെ സെക്ടർ 17 ന്റെ ഡെപ്യൂട്ടി ഓഫീസറായ തപൻ സർക്കാരിനെയാണ് സർക്കാർ സസ്പെൻഡ് ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടിവരുമെന്നാണ് പറയുന്നത്.
Recommended Video
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
സെക്ടർ ഓഫീസറെ സസ്‌പെൻഡ് ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളുടെ കടുത്ത ലംഘനമാണിതെന്നും വലിയ ശിക്ഷയ്ക്ക് കുറ്റം ചുമത്തുമെന്നും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട പോലീസ് മേഖലയെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജനറൽ ഒബ്സർവർ നീരജ് പവൻ ഇവിഎമ്മിന്റെ എല്ലാ മുദ്രകളും പരിശോധിച്ചു, അത് ഇപ്പോൾ ഒരു പ്രത്യേക മുറിയിൽ നിരീക്ഷകന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

സെക്ടർ ഓഫീസറുമായി ബന്ധമുള്ള സെക്ടർ പോലീസിനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റോക്കിന് പുറത്തുള്ള ഇവിഎം, വിവിപിടി എന്നിവയാണ് പുറത്തെടുത്തതെന്നും വോട്ടെടുപ്പിൽ ഇത് ഉപയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ മെഷീനുകളെല്ലാം ഇപ്പോൾ നിരീക്ഷകന്റെ കസ്റ്റഡിയിൽ ഒരു പ്രത്യേക മുറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗാളിൽ തൃണമൂലിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് ഈ സംഭവം പുറത്തുവരുന്നത്.
മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications