ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയവും ദ്രാവിഡ മോഡലും തമ്മിലെന്ത് ബന്ധം: കെ അണ്ണാമലൈ
മധുര: ദ്രാവിഡ മോഡൽ ഭരണത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഐ പി എൽ ക്രിക്കറ്റ് ടൂർണമെന്റില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയം നേടിയെങ്കിലും ടീമിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കളിക്കാരനും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ദ്രാവിഡ മോഡൽ ഭരണത്തിന്റെ വിജയത്തെ കെ അണ്ണാമലൈ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഐ പി എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ ടീമിന്റെ വിജയം ഗുജറാത്ത് മോഡലിന് മേൽ ഡി എം കെയുടെ ദ്രാവിഡ മോഡലിന്റെ വിജയമായി തമിഴ്‌നാട്ടിലെ വ്യവസായ മന്ത്രി ടി ആർ ബി രാജ ബന്ധപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അണ്ണാമലൈ രംഗത്ത് വന്നത്. ഇത്തരമൊരു താരതമ്യത്തിന് സാധിക്കുന്നത് എങ്ങനെയാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

"ഇത് ടി ആർ ബി രാജയുടെ മണ്ടത്തരമാണ് കാണിക്കുന്നത്, കാരണം തമിഴ്നാട്ടിൽ നിന്നുള്ള ഒരു കളിക്കാരനും സിഎസ്കെ ടീമിൽ ഉണ്ടായിരുന്നില്ല, അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള മൂന്ന് കളിക്കാർ ഗുജറാത്ത് ടീമിലുണ്ടായിരുന്നു. ഫൈനല്‍ മത്സരത്തിൽ ബി ജെ പി എംഎൽഎയുടെ ഭർത്താവായ രവീന്ദ്ര ജഡേജയാണ് അവസാന പന്തിൽ വിജയ റൺസ് നേടിയത്. ജഡേജ തന്റെ ഭാര്യക്ക് വേണ്ടി വോട്ട് തേടിയിട്ടുണ്ട്. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി ജെ പി സഖ്യം വിജയിക്കും. വിജയത്തിന് ശേഷം, ചെന്നൈ ടീം പെരുമാൾ ക്ഷേത്രത്തിൽ പോയി കപ്പ് വയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു, "- ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം, ഗുസ്തിക്കാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശരിയായ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ ഉടൻ അറസ്റ്റുചെയ്യാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്നും അണ്ണാമലൈ മറുപടി നൽകി. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ 19 ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അദ്ദേഹം ഇപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നത്. കുറ്റം തെളിയിക്കപ്പെടാത്തതിനാലാണ് വൈരമുത്തുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബി ജെ പിയുടെ പദയാത്ര ജൂലൈ 9 ന് രാമേശ്വരത്ത് നിന്ന് ആരംഭിക്കുമെന്നും പാർട്ടിയുടെ ദേശീയ നേതാക്കൾ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സ്റ്റാലിന്‍ മന്ത്രിസഭയിലെ വകുപ്പ് മാറ്റത്തേയും അണ്ണാമലെ രൂക്ഷമായി വിമർശിച്ചു. "പി ടി ആർ പളനിവേൽ ത്യാഗരാജന്റെ വകുപ്പ് മാറ്റുന്നത് മധുരൈ മണ്ണിനോടുള്ള ഡിഎംകെയുടെ വഞ്ചനയാണ്," ഡിഎംകെയുടെ അടുത്ത കുടുംബാംഗങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് പിടിആർ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന തമിഴ്നാട്ടുകാരനയ സായ് സുദർശനെയും ബിജെപി സംസ്ഥാന ഘടകം അധ്യക്ഷൻ പ്രശംസിച്ചു. "96 റൺസ് ഒരു തമിഴൻ അടിച്ചു, ഞങ്ങൾ അതും ആഘോഷിക്കും. ഒരു തമിഴൻ പോലും സിഎസ്‌കെയിൽ കളിച്ചിട്ടില്ല. എന്നാൽ എംഎസ് ധോണി കാരണം ഞങ്ങൾ ഇപ്പോഴും ആഘോഷിക്കുന്നു. വിജയിച്ച റൺ ബിജെപി പ്രവർത്തകൻ നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു, "അണ്ണാമലൈ കൂട്ടിച്ചേർത്തു.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഗുജറാത്ത് ടൈറ്റൻസിനെ ഡക്ക് വർത്ത് ലൂയീസ് നിയമപ്രകാരമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്‌സ് പരാജയപ്പെടുത്തിയത്. ഒ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അവസാന രണ്ട് പന്തിൽ 10 റൺസ് നേടിയതാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള സിഎസ്‌കെയെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ഉയത്തിയ കൂറ്റൻ സ്‌കോർ മറികടക്കാന്‍ സഹായിച്ചത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
നിങ്ങള്‍ ക്രിക്കറ്റ് പ്രേമിയാണോ? ബെംഗളൂരു മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം: നിബന്ധനകള്‍ ഇങ്ങനെ












Click it and Unblock the Notifications