ബ്രാഹ്മണർക്കിടയിൽ അടിപതറി കോൺഗ്രസ്: യുപി കോൺഗ്രസിന് പ്രമുഖ നേതാക്കളെ നഷ്ടമാകുന്നതെന്തുകൊണ്ട്?
ലഖ്നൊ: ഉത്തർപ്രദേശിൽ ലളിതേഷ് ത്രിപാഠി കൂടി കോൺഗ്രസ് വിട്ടതോടെ അടുത്ത കാലത്ത് നാല് ബ്രാഹ്മണ നേതാക്കളെയാണ് പാർട്ടിയ്ക്ക് നഷ്ടമായിട്ടുള്ളത്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള നേതാക്കളുടെ പിന്തുണ നഷ്ടമായതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ബ്രാഹ്മണരെ ഒപ്പം നിർത്തുക എന്നത് കോൺഗ്രസിന് മുമ്പിൽ വെല്ലുവിളിയായിത്തീരുകയും ചെയ്യും.
ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് സ്വാധീനമുള്ള നിരവധി ബ്രാഹ്മണ നേതാക്കളാണ് കോൺഗ്രസ് വിട്ട് പുറത്തുപോയിട്ടുള്ളത്. റീത്ത ബഹുഗുണ, ജിതിൻ പ്രസാദ, എൻഡി തിവാരി എന്നിവർ തങ്ങളുടെ അനുയായികൾ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പാർട്ടി വിട്ടത്. ഇതിൽ ജിതിൻ പ്രസാദ ബിജെപിയിൽ ചേരുകയും ഉത്തർപ്രദേശ് നിയമസഭാ പുനസംഘടനയിൽ മന്ത്രി സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ക്യാബിനറ്റ് മന്ത്രിയായാണ് യോഗി പ്രസാദയെ തിരഞ്ഞടുത്തിട്ടുള്ളത്.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ, റീത്ത ബഹുഗുണ ജോഷി, ജിതിൻ പ്രസാദ, അന്തരിച്ച എൻ.ഡി. തങ്ങളുടെ പ്രധാന അനുയായികളെ അവഗണിക്കുകയാണെന്ന് പറഞ്ഞ് തിവാരി പാർട്ടി വിട്ടു. പ്രസാദ ബിജെപിയിലേക്ക് മാറിയത് വാസ്തവത്തിൽ, അദ്ദേഹത്തിന് ഒരു മന്ത്രാലയ വിപുലീകരണത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ ഒരു കാബിനറ്റ് മന്ത്രിയായി നിയമിച്ചു.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

100 വർഷത്തിലേറെയായി കോൺഗ്രസുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബാംഗമാണ് ലളിതേഷ് ത്രിപാഠി. പാർട്ടിക്കുള്ളിൽ നിന്ന് നേരിട്ട അവഗണനയാണ് ത്രിപാഠിയും കോൺഗ്രസ് വിട്ട് പുറത്തുപോയതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. "കഠിനമായ സമയങ്ങളിൽ പാർട്ടിക്കൊപ്പം നിന്ന അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകരെ അകറ്റിനിർത്തുമ്പോൾ, പാർട്ടിയിൽ തുടരുന്നത് ഒട്ടും ന്യായീകരിക്കാനാവില്ല എന്നാണ് അദ്ദേഹം വ്യാഴാഴ്ച പ്രതികരിച്ചത്. മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ കമലാപതി ത്രിപാഠിയുടെ ചെറുമകനാണ് നാലാം തലമുറ കോൺഗ്രസ് പ്രവർത്തകനായിരുന്ന ലളിതേഷ് ത്രിപാഠി.

കമലാപതിയുടെ മൂത്തമകൻ ലോക് പതി ത്രിപാഠിയും ഉത്തർപ്രദേശ് സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ലോക് പതിയുടെ മകൻ രാജേഷ് പതിയും യുപിയിൽ എംഎൽസിയായിരുന്നു. പിന്നീട്, രാജേഷിന്റെ മകൻ ലളിതേഷ് 2012 ൽ കോൺഗ്രസ് ടിക്കറ്റിൽ മിർസാപൂരിൽ നിന്ന് മത്സരിച്ച് എംഎൽഎയുമായിരുന്നു.
അതേ സമയം തന്നെ നെഹ്‌റു-ഗാന്ധി കുടുംബവുമായി ത്രിപാഠി കുടുംബത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.

നെഹ്‌റു-ഗാന്ധി കുടുംബവുമായി ഏറ്റവും അടുത്ത കുടുംബമായിരുന്നു ത്രിപാഠികൾ. 1970 കളിൽ, ശ്രീമതി (ഇന്ദിര) ഗാന്ധി യുപിയിൽ എത്തുമ്പോഴെല്ലാം, കമലാപതി ത്രിപാഠിയ്ക്കൊപ്പമായിരുന്നു അവരുണ്ടായിരുന്നത്. എന്നാൽ "കമലാപതിയുടെ മരണശേഷവും കുടുംബം ഗാന്ധി കുടുംബവുമായി സമാനമായ ബന്ധം തുടർന്നുവന്നിരുന്നുവെന്നാണ് അലഹബാദ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. പങ്കജ് കുമാർ ചൂണ്ടിക്കാണിക്കുന്നത്. "ത്രിപാഠി കുടുംബവുമായി അടുപ്പമുള്ള ആളുകൾ ഇപ്പോഴും ഗാന്ധി കുടുംബവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പറയുന്നു. ലളിതേഷ് ത്രിപാഠി കോൺഗ്രസ് വിട്ടത് കിഴക്കൻ യുപിയിലെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണെന്നാണ് പങ്കജ് കുമാർ ചൂണ്ടിക്കാണിക്കുന്നത്. ലളിതേഷ് കോൺഗ്രസ് വിട്ട് പുറത്തുപോയെന്ന് പാർട്ടിക്കുള്ളിലെ നേതാക്കൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നത്.

ഈ വർഷം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മറ്റൊരു ബ്രാഹ്മണ നേതാവാണ് ജിതിൻ പ്രസാദ. ബിജെപിയിൽ പ്രവേശിച്ച ജിതിൻ പ്രസാദയെ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മന്ത്രിസഭാ പുനഃസംഘടിപ്പിച്ചതോടെ മന്ത്രിയാക്കുകയും ചെയ്തിരുന്നു. നേരത്തെ അദ്ദേഹത്തെ ലെജിസ്ലേറ്റീവ് കൌൺസിലിൽ അംഗമാക്കാനും ബിജെപി പദ്ധതിയിട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന ജിതിൻ പ്രസാദ നേരത്തെ യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ നേരത്തെ 2000ൽ സോണിയാ ഗാന്ധിക്കെതിരെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി, നരസിംഹറാവു എന്നീ രണ്ട് പ്രധാനമന്ത്രിമാരുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1995 ൽ അദ്ദേഹം യുപിസിസി പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ജിതേന്ദ്രയുടെ പിതാവ് ജ്യോതി പ്രസാദ ഒരു കോൺഗ്രസ് എംഎൽസി കൂടിയായിരുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയെ വെല്ലുവിളിക്കാനുള്ള ജിതേന്ദ്ര പ്രസാദയുടെ തീരുമാനം അവരുടെ ബന്ധത്തെ ബാധിച്ചുവെന്ന് കോൺഗ്രസിൽ നിന്നുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. "ജിതേന്ദ്ര പ്രസാദയ്ക്ക് രാജീവ് ഗാന്ധിയുമായി നല്ല ബന്ധം ഉണ്ടായിരുന്നു, എന്നാൽ സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ ഭാര്യക്ക് ടിക്കറ്റ് നൽകിയെങ്കിലും, നിർഭാഗ്യവശാൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.

2004 ൽ ജിതിൻ പ്രസാദയ്ക്ക് ടിക്കറ്റ് ലഭിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 2008 ൽ ഒന്നാം യുപിഎ സർക്കാരിൽ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കി. യുപിഎ സർക്കാർ രണ്ടാം തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കി. എന്നാൽ 2014 നും 19 നും ഇടയിൽ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം പരാജയപ്പെട്ടു. കോൺഗ്രസിന്റെ യുപി തലവനാകാൻ സാധ്യതയുള്ളവരിൽ ഒരാളായിരുന്നിട്ടും പാർട്ടി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല. എന്നാൽ പ്രസാദ കോൺഗ്രസിൽ നിന്ന് പുറത്തുപോകുന്നതിനുള്ള കാരണം ടീം പ്രിയങ്കയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യുപി കോൺഗ്രസിലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കയുടെ അനുയായികളാണ് പ്രസാദയെ അകറ്റിനിർത്തിയത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ഉത്തരവാദിത്തങ്ങൾ ആവശ്യപ്പെട്ടും നേതൃമാറ്റം ആവശ്യപ്പെട്ടും പാർട്ടി ഇടക്കാല അധ്യക്ൽ സോണിയ ഗാന്ധിക്ക് കത്തയച്ച് കോൺഗ്രസിന്റെ അഴിച്ചുപണിക്കായി സമ്മർദ്ദം ചെലുത്തിയതുമായ 23 നേതാക്കളടങ്ങിയ ഒരു സംഘത്തിൽ അന്ന് ജിതിൻ പ്രസാദയും ഉൾപ്പെട്ടിരുന്നു. ജി 23ൽ ജിതിൻറെ പേര് വന്നപ്പോൾ, അദ്ദേഹത്തെ പുറത്താക്കാൻ ലഖിംപൂർ ഖേരിയിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. ഇത് ജിതിനെ വളരെയധികം വേദനിപ്പിച്ചിരുന്നതായാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

ബിജെപി എംപിയായ റീത്ത ബഹുഗുണ ജോഷി 2016ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. 2007 നും 2012 നും ഇടയിൽ അവർ യുപിസിസി അധ്യക്ഷയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1973 നും 1975 നും ഇടയിൽ അവിഭക്ത യുപിയുടെ മുഖ്യമന്ത്രിയായിരുന്ന ഉത്തരാഖണ്ഡിലെ മലനിരകളിൽ നിന്നുള്ള നേതാവായ ഹേംവതി നന്ദൻ ബഹുഗുണയുടെ മകളാണ് റീത്ത. ബഹുഗുണ കോൺഗ്രസ് വിട്ട് ബാബു ജഗ്ജീവൻ റാമും നന്ദിനി സത്പതിയും ചേർന്ന് കോൺഗ്രസ് ഫോർ ഡെമോക്രസി (CFD) എന്ന പേരിൽ ഒരു പുതിയ പാർട്ടി രൂപീകരിച്ചു. 1984 ൽ കോൺഗ്രസ് സ്ഥാനാർത്ഥി അമിതാഭ് ബച്ചനെതിരെ ഭാരതീയ ലോക്ദൾ ടിക്കറ്റിൽ മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നു.

2012 മുതൽ 2014 വരെ ഹേംവതി നന്ദന്റെ മകൻ വിജയ് ബഹുഗുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം രണ്ട് തവണ തെഹ്‌രി ഗർവാളിൽ നിന്ന് എംപിയുമായിരുന്നു. 2016 ലാണ് അദ്ദേഹം കോൺഗ്രസ് വിട്ടു, അതേ വർഷം തന്നെ സഹോദരി റീത്തയും പാർട്ടി വിട്ടു. ഇപ്പോൾ ഇരുവരും ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്. പാർട്ടിക്കുള്ളിൽ നിരന്തരം അവഗണിക്കപ്പെട്ടതാണ് പാർട്ടി വിടാൻ റീത്തയെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

ഉത്തർപ്രദേശിൽ മൂന്ന് തവണയും ഉത്തരാഖണ്ഡിൽ മൂന്ന് തവണയും മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിലെ മറ്റൊരു മുതിർന്ന നേതാവായ നാരായൺ ദത്ത് തിവാരി 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. ഒരു മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന തിവാരി ആന്ധ്രാപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി ഭരണകാലത്ത് അദ്ദേഹത്തിന്റെ മകൻ രോഹിത് ശേഖറിനെ യുപി ഗതാഗത വകുപ്പിന്റെ ഉപദേശകനായി നിയമിക്കുകയും ചെയ്തു. കഴിഞ്ഞ യുപി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിവാരിയും ഭാര്യയും മകനും ബിജെപിയിൽ ചേർന്നത്.

ഉത്തർപ്രദേശ് കോൺഗ്രസിനെ നേതാക്കളും വിശകലന വിദഗ്ധരും നേതാക്കളും വിശകലന വിദഗ്ധരായ ഒബിസികളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിലേക്ക് ശ്രദ്ധചെലുത്തിയതാണ് ഇത്തരത്തിൽ ബ്രാഹ്മണ നേതാക്കളെ അവഗണിക്കുന്നതിന് വഴിയൊരുക്കിയതെന്നാണ് നേതാക്കളുടെ പലായനത്തെക്കുറിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു കാലത്ത് ഈ കുടുംബങ്ങൾ കാരണം കോൺഗ്രസിന് ബ്രാഹ്മണർക്ക് മേൽ സ്വാധീനമുണ്ടായിരുന്നു. സംസ്ഥാനത്തെ ബ്രാഹ്മണർക്കിടയിൽ കോൺഗ്രസിന് തന്നെയായിരുന്നു പ്രാമുഖ്യമുണ്ടായിരുന്നത്. എന്നാൽ ഇന്ന് പ്രമുഖരായ സമുദായ നേതാക്കളെല്ലാം കോൺഗ്രസ് വിട്ട് പുറത്തുപോകുകയും ചെയ്തിട്ടുണ്ട്. പ്രമോദ് തിവാരി, മകൾ ആരാധനാ മിശ്ര, രാജേഷ് മിശ്ര എന്നീ ബ്രാഹ്മണ നേതാക്കൾ മാത്രമാണ് പാർട്ടിയിലുള്ളത്. തങ്ങളുടെ മണ്ഡലത്തിൽ വലിയ പിടിപാടുള്ള നേതാക്കളാണ് ഇവർ.

കോൺഗ്രസ് ഹൈക്കമാൻഡ് ജിതിൻ പ്രസാദയെയോ ലളിതേഷിനെയോ പിസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ ആക്കിയിരുവെന്നെങ്കിൽ, അവർ കോൺഗ്രസ് വിട്ടുപുറത്തുപോകില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എസ്പിയും ബിജെപിയും ഇതിനകം പിടിമുറുക്കിയ ഒബിസികളെ ആകർഷിക്കുന്നതിൽ പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും നേതാവ് കൂട്ടിച്ചേർത്തു. അതേ സമയം കോൺഗ്രസ് കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് നിരവധി പരീക്ഷണങ്ങൾ നടത്തി. എന്നാൽ ഇതൊന്നും ഫലവത്തായില്ല. ഏറ്റവും ഒടുവിൽ യുപി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നിർമൽ ഖട്ടാരി, രാജ് ബാബർ, അജയ് കുമാർ ലല്ലു എന്നിവരുടെ ജാതിയെക്കുറിച്ച് വളരെക്കുറിച്ച് പേർക്ക് മാത്രമേ അറിയൂ.

റീത്ത ബഹുഗുണ ജോഷി കോൺഗ്രസ് വിട്ടതോടെയാണ് പാർട്ടി ബ്രാഹ്മണരിൽ ശ്രദ്ധ ചെലുത്തുന്നത് അവസാനിപ്പിച്ചത്. അതുകൊണ്ടാണ് ബ്രാഹ്മണർ പൂർണ്ണമായും ബിജെപിയിലേക്ക് ചേക്കേറിയത്. കോൺഗ്രസിനൊപ്പം നിന്നിരുന്ന പല പഴയ കുടുംബങ്ങളും ഇതോടെ പാർട്ടിയോട് അകന്ന് രാജിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി കോൺഗ്രസ് സംസ്ഥാനത്ത് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും പുതിയ നേതൃത്വങ്ങൾക്ക് അവസരം നൽകാതെ രാജവംശങ്ങളെ മാത്രം പിന്തുണയ്ക്കുന്നതാണ് ഇതിന് പിന്നിലുള്ള കാരണമെന്നു ലഖ്നൗ സർവകലാശാല റിട്ടയേർഡ് പ്രൊഫസർ ദ്വിവേദി പറഞ്ഞു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ പാർട്ടി സംസ്ഥാനത്ത് പുതിയ നേതൃത്വത്തിന് അവസരങ്ങൾ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications