Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ കോൺഗ്രസ് അധ്യക്ഷന്റെ ഭാര്യ തൃണമൂലിൽ: പ്രാദേശിക കോൺഗ്രസ് നേതാക്കളും പാർട്ടിയിലേക്ക്

കൊൽക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുൻ പശ്ചിമബംഗാൾ കോൺഗ്രസ് അധ്യക്ഷന്റെ ഭാര്യ ശിക്ഷ മിത്ര. സോമൻ മിത്രയുടെ ഭാര്യ ശിക്ഷ മിത്രയാണ് ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യ സുരക്ഷിതമല്ലെന്ന പരാമർശമുന്നയിച്ചത്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയെ പുകഴ്ത്തിക്കൊണ്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങുന്നതിന്റെ വിശാലമായ സൂചനകൾ നൽകിക്കൊണ്ട് മുൻ പശ്ചിമ ബംഗാൾ എംഎൽഎ ശിഖ മിത്ര ദിവസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയിരുന്നു.

1


അന്തരിച്ച പശ്ചിമബംഗാൾ മുൻ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്രയുടെ ഭാര്യയാണ് ശിഖ മിത്ര. തൃണമൂലുമായുള്ള പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി 2014ലാണ് മിത്ര തൃണമൂൽ കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത്. എന്നാൽ താൻ ഒരിക്കലും ഔദ്യോഗികമായി പാർട്ടിയിൽ നിന്നും പുറത്തുപോയിട്ടില്ലെന്നാണ് മിത്രയുടെ വാദം.

2


"ഞാൻ ഈയിടെ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ടിരുന്നു. മമത ബാനർജിയുമായി സംസാരിച്ചു. തൃണമൂൽ കോൺഗ്രസും തമ്മിൽ ആശയപരമായി വലിയ വ്യത്യാസങ്ങളുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, എനിക്ക് തൃണമൂലിൽ നിന്ന് കൂടുതൽ അർത്ഥവത്തായ രീതിയിൽ എന്റെ പോരാട്ടം തുടരാനാകുമെന്നും മിത്ര പറഞ്ഞു.

3


മമതാ ബാനർജിക്ക് വിശാലമായ ചിന്താഗതി ഉണ്ട്, തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തന്റെ അനന്തരവൻ അഭിഷേക് ബാനർജിയും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും മിത്ര പറഞ്ഞു. ഉടൻ തൃണമൂലിൽ ചേരുമെന്നാണ് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ഭർത്താവ് സോമൻ മിത്ര പാർട്ടി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയതോടെ മിത്ര തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

4

കഴിഞ്ഞ വർഷം സോമൻ മിത്രയുടെ മരണശേഷം ആദിർ ചൗധരി നയിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ മിത്രയും മകൻ രോഹനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും അവരെ ബിജെപി നേതാവ് സുവേന്ദു അധികാരിയെ സമീപിക്കുകയും ചെയ്തു. ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ബിജെപി അവരുടെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും തന്റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചതെന്നും അതിനാൽ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മിത്ര പറഞ്ഞു.

5

ബിജെപി ഒരു വർഗ്ഗീയ പാർട്ടിയാണെന്നാണ് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നത്. തൃണമൂൽ കോൺഗ്രസ് എംപി മാലാ റോയ്, ചൌരിംഗീസ് പാർട്ടി എംൽഎ നയന ബന്ദോപാധ്യായ എന്നിവർ മിത്രയെയും രണ്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. തൃണമൂൽ ഭവനിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം. എന്തുകൊണ്ടാണ് ശിഖ മിത്രല കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്ന് അറിയില്ല. നേരത്തെ തൃണമൂൽ കോൺഗ്രസിനൊപ്പമായിരുന്ന അവർ കോൺഗ്രസിൽ ചേരുകയും ഇപ്പോൾ വീണ്ടും തൃണമൂൽ കോൺഗ്രസിൽ ചേരുകയുമാണ് ചെയ്തിട്ടുള്ളത്. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങൾ എപ്പോഴും അവരെ ബഹുമാനത്തോടെയേ പരിഗണിച്ചിട്ടുള്ളൂ.

6


"ഞാൻ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരും. ഒരു രാഷ്ട്രീയ വേദിയില്ലാതെ നിങ്ങൾക്ക് ജനങ്ങളുടെ ക്ഷേമത്തിനായി വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് എന്റെ അനുഭവം പറയുന്നതിനാൽ ഞാൻ വീണ്ടും പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി 2014 ലാണ് ശിഖ മിത്ര മുൻ എംഎൽഎ തന്റെ ചൗരിംഗീ സീറ്റിൽ നിന്ന് രാജിവച്ചിരുന്നു.

7

ഞാൻ ടിഎംസി വിട്ടിട്ടില്ല. ഞാൻ മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്തിട്ടില്ല. ഞാൻ വീണ്ടും പാർട്ടിക്കൊപ്പം ചേരുന്നു. നാളെ ഒരു പാർട്ടി എനിക്ക് ഒരു പതാക നൽകും. കുറച്ചുപേർ കൂടി എന്നോടൊപ്പം തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും ശിഖ പറഞ്ഞു. എന്റെ കൃത്യമായ ഉത്തരവാദിത്തം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ സ്ത്രീകൾക്കായുള്ള ഒരു കമ്മിറ്റിക്ക് വേണ്ടി പ്രവർത്തിക്കാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ജില്ലാ തലത്തിൽ പോയി ആളുകളെ കാണണം. എന്നാണ് തൃണമൂൽ കോൺഗ്രസിലെ പുതിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, മിത്രയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+