ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകും:എയര്‍ ഇന്ത്യ സ്വകാര്യവത്കരണത്തെ ന്യായീകരിച്ച് മോദി
ദില്ലി: എയര്‍ ഇന്ത്യ വില്‍പ്പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വ്യോമയാന മേഖലയെ പ്രൊഫഷണലായി നടത്താനും സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാനും ഈ നടപടി സഹായിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടെ വില്‍പ്പന ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകും. സിവിൽ ഉപയോഗത്തിനായി പ്രതിരോധ വ്യോമമേഖല തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള ഒരു പ്രധാന പരിഷ്കാരം, അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടി വിവിധ എയർ റൂട്ടുകളിലെ ദൂരം കുറയ്ക്കും. അടുത്തിടെ ആരംഭിച്ച ഡ്രോൺ നയം കൃഷി മുതൽ ആരോഗ്യം, ദുരന്തനിവാരണം , പ്രതിരോധം തുടങ്ങിയ മേഖലകളിൽ ജീവിതത്തെ മാറ്റിമറിക്കുന്ന പരിവർത്തനമാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉഡാൻ പദ്ധതി പ്രകാരം 900 ലധികം പുതിയ റൂട്ടുകൾ അംഗീകരിക്കപ്പെട്ടതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതിൽ 350 ലധികം റൂട്ടുകളിൽ എയർ സർവീസ് ആരംഭിച്ചു കഴിഞ്ഞു. 50 -ലധികം പുതിയ വിമാനത്താവളങ്ങൾ, അല്ലെങ്കിൽ നേരത്തെ സർവീസ് നടത്താത്തവ പ്രവർത്തനക്ഷമമാക്കി. ഉത്തർപ്രദേശിൽ വ്യോമ കണക്റ്റിവിറ്റി നിരന്തരം മെച്ചപ്പെടുന്നതിനാൽ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വികസനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉത്തർപ്രദേശിൽ, കുശിനഗർ വിമാനത്താവളത്തിന് മുന്നേ 8 വിമാനത്താവളങ്ങൾ ഇതിനകം പ്രവർത്തിക്കുന്നു.

ലക്നൗ, വാരാണസി, കുശിനഗർ എന്നിവയ്ക്ക് ശേഷം ജേവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു . അതിനുപുറമെ, അയോധ്യ, അലിഗഡ്, അസംഗഡ്, ചിത്രകൂട്ട്, മൊറാദാബാദ്, ശ്രാവസ്തി എന്നിവിടങ്ങളിൽ വിമാനത്താവള പദ്ധതികൾ പുരോഗമിക്കുന്നു. അടുത്തിടെ ആരംഭിച്ച പ്രധാനമന്ത്രി ഗതിശക്തി - ദേശീയ മാസ്റ്റർ പ്ലാൻ ഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, റോഡ്, റെയിൽ, വ്യോമയാനം തുടങ്ങി എല്ലാ ഗതാഗത മാർഗ്ഗങ്ങളെയും പരസ്പരം പിന്തുണയ്ക്കുകയും പരസ്പര ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസത്തിനായാലും വിനോദത്തിനായാലും എല്ലാ തരത്തിലുമുള്ള റെയിൽ, റോഡ്, വ്യോമ , ജലപാതകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ശുചിത്വം, മലിനജല ശുദ്ധീകരണം, ശുദ്ധമായ അന്തരീക്ഷം , ഊർജ്ജം എന്നിവയുൾപ്പെടെയുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഇവയെല്ലാം ഒരേസമയം പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. ഇന്നത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ഈ സമീപനത്തിലൂടെ മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications