Get Updates
Get notified of breaking news, exclusive insights, and must-see stories!

'അംബേദ്ക്കറെ കോൺഗ്രസ് അപമാനിച്ചു, അന്ത്യകർമ്മങ്ങൾ നടത്തുന്നത് പോലും നിഷേധിച്ചു'; യോഗി ആദിത്യനാഥ്‌

ന്യൂഡൽഹി: ഭരണഘടനാ ശിൽപി ബിആർ അംബേദ്ക്കറെ കോൺഗ്രസ് അനാദരിച്ചുവെന്ന ആരോപണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ ഭരണഘടനാ ശിൽപിയുടെ സ്‌മാരകം കോൺഗ്രസ് നിഷേധിച്ചുവെന്നും അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ രാജ്യ തലസ്ഥാനത്ത് നടത്താൻ അനുവദിച്ചില്ലെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ലഖ്‌നൗവിൽ നടന്ന അംബേദ്ക്കർ സ്‌മാരക പരിപാടിയിലാണ് യോഗിയുടെ പരാമർശം.

"ആദ്യം അവർ ബാബാസാഹേബ് അംബേദ്ക്കറെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ മഹാപരിനിർവാണത്തിനുശേഷം, അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഡൽഹിയിൽ നടത്താൻ അവർ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ സ്‌മാരകം സ്ഥാപിക്കാനും കോൺഗ്രസ് അനുവദിച്ചില്ല' യോഗി ആദിത്യനാഥ് പറഞ്ഞു.

yogiadityanath

'1976ൽ അവർ ഭരണഘടനയിൽ ഒരു ഭേദഗതി കൊണ്ടുവന്നു, അതിനെതിരെ ബാബാസാഹേബ് തന്നെ എതിർപ്പ് ഉന്നയിച്ച ഒരു വാക്ക് കൂട്ടിച്ചേർത്തു' അദ്ദേഹം പറഞ്ഞു. 1956 ഡിസംബർ 6ന് ഡൽഹിയിലെ വീട്ടിൽ വച്ച് അന്തരിച്ച ഡോ. അംബേദ്ക്കറുടെ അന്ത്യകർമങ്ങൾ ബുദ്ധമത പാരമ്പര്യങ്ങൾ അനുസരിച്ചായിരുന്നു. മുംബൈയിലെ ചൈത്യഭൂമിയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്.

അംബേദ്ക്കറെയും പാകിസ്ഥാൻ രൂപീകരണത്തെ പിന്തുണച്ചെങ്കിലും പിന്നീട് നിരാശനായി രാജ്യം വിട്ടുപോയ ഒരു ദളിത് നേതാവായ ജോഗേന്ദ്ര നാഥ് മണ്ഡലിനെയും താരതമ്യം ചെയ്‌തുകൊണ്ടാണ് യോഗി സംസാരിച്ചത്. മുൻ ഉത്തർപ്രദേശ് ഡിജിപിയും രാജ്യസഭാ എംപിയുമായ ബ്രിജ്‌ലാൽ രചിച്ച ഒരു പുസ്‌തകം ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ താരതമ്യം.

അതേസമയം, ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ പീഡനങ്ങളിൽ മൗനം പാലിക്കുന്നതിൽ കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും എതിരെ രൂക്ഷ വിമർശനവും അദ്ദേഹം നടത്തി. അതിർത്തിക്കപ്പുറത്ത് മതപരമായ അടിച്ചമർത്തലുകൾ നേരിടുന്ന ദലിതർക്കായി, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് വേണ്ടി, നിരന്തരം നിലകൊണ്ടത് ഭാരതീയ ജനതാ പാർട്ടി മാത്രമാണെന്ന് ആദിത്യനാഥ് പറഞ്ഞു.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് തന്റെ വിമർശനം തിരിച്ചുവിട്ടു യോഗി സമാജ്‌വാദി പാർട്ടി മുഹമ്മദ് അലി ജിന്നയെ പ്രശംസിക്കുകയും ഛത്രപതി ശിവാജി മഹാരാജിനെ അപമാനിക്കുകയും സ്ഥാപനങ്ങളുടെ പേരുമാറ്റം പോലുള്ള പ്രതീകാത്മക പ്രവൃത്തികളിലൂടെ ദേശീയ അഭിമാനം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും ആരോപിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശിൽപിയും ദളിത് അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലെ ഉന്നത വ്യക്തിത്വവുമായ ഡോ. ഭീംറാവു റാംജി അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് ആഘോഷിക്കുന്ന അംബേദ്ക്കർ ജയന്തിക്ക് മുന്നോടിയായാണ് യോഗി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+