Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനില്‍ ദുരന്ത കാഴ്ച്ച; ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു, 6 ഗ്രാമങ്ങള്‍ തകര്‍ന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അതിശക്തമായ ഭൂകമ്പങ്ങളെ തുടര്‍ന്ന് ഇതുവരെ മരിച്ചത് രണ്ടായിരത്തില്‍ അധികം പേര്‍. 6.3 തീവ്രതയുള്ള ഭൂകമ്പത്തില്‍ അഫ്ഗാന്‍ ഒന്നടങ്കം കുലുങ്ങിയിരുന്നു. തൊട്ടുപിന്നാലെ നിരവധി ശക്തമായ തുടര്‍ ചനലങ്ങള്‍ ഉണ്ടാവുകയായിരുന്നു. പശ്ചിമ അഫ്ഗാനിസ്ഥാനെ ഭൂകമ്പം തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ അഫ്ഗാനിസ്ഥാന്‍ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.

നിലവില്‍ 2060 ആണ് മരണസംഖ്യയെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ് മരണസംഖ്യയെന്ന് ഐടി വകുപ്പ് മന്ത്രാലയം വക്താവ് അബ്ദുള്‍ വാഹിദ് റായന്‍ പറഞ്ഞു. ആറ് ഗ്രാമങ്ങള്‍ ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേരാണ് മരിച്ചുകിടക്കുന്നത്. ഇവരുടെ മൃതദേഹങ്ങളൊന്നും പുറത്തെടുത്തിട്ടില്ല.

earth-quake-afghanistan

പലരും ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയിലായി പോവുകയയാിരുന്നു. താലിബാന്‍ വക്താവ് അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമികമായ മരണസംഖ്യാ കണക്ക് നേരത്തെ യുഎന്‍ പുറത്തുവിട്ടിരുന്നു. 320 പേര്‍ മരിച്ചുവെന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. അധികൃതര്‍ പറയുന്നത് നൂറ് പേര്‍ മരിക്കുകയും, അഞ്ഞൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ്.

അതേസമയം യുഎന്നിന് മരണസംഖ്യ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.465 വീടുകള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുപോലെ 135 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അഫ്ഗാനിസ്ഥാന്‍ അധികൃതര്‍ പറയുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആളുകള്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജെണ്ട ജാന്‍ ജില്ലയിലെ നാല് ഗ്രാമങ്ങള്‍ ഭൂകമ്പത്തിലും, തുടര്‍ ചലനത്തിലും പൂര്‍ണമായും തകര്‍ന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി വക്താവ് മുഹമ്മദ് അബ്ദുള്ള ജാന്‍ സ്ഥിരീകരിച്ചു. ഹെരാത് സിറ്റിയില്‍ അഞ്ച് അതിശക്തമായ ഭൂകമ്പം ഉച്ചയോടെ സംഭവിച്ചുവെന്നാണ് ഹെരാത്ത് സിറ്റി നിവാസിയായ അബ്ദുള്‍ ഷാക്കൂര്‍ സമാദി പറയുന്നത്.

അതേസമയം ജനങ്ങളെല്ലാം തെരുവിലാണ് ഉള്ളത്. പലരും വീടുകളും, ഓഫീസുകളും, കടകളുമെല്ലാം വിട്ടിറങ്ങിയിരിക്കുകയാണ്. ഇനിയും ഭൂകമ്പമുണ്ടാകുമെന്ന ഭയത്തിലാണ് ഇവര്‍. സെന്‍ഡാ ജാനിലേക്ക് 12 ആംബുലന്‍സുകള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇവിടെ നിന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇവര്‍ സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ സംഘങ്ങള്‍ ആശുപത്രിയിലും പരിക്കേറ്റവരെ സഹായിക്കുന്നുണ്ട്.

അവശ്യ സാധനങ്ങളും എത്തിക്കുന്നുണ്ട്. പലയിടത്തും സ്ത്രീകളെയും കുട്ടികളെയും ലോകാരോഗ്യ സംഘടനയാണ് ആംബുലന്‍സുകളില്‍ ആശുപത്രികളിലെത്തിക്കുന്നത്. ഹെറാത്തില്‍ ടെലിഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പലയിടത്തെയും വിവരങ്ങള്‍ കിട്ടുന്നതിന് ഇത് തടസ്സമായിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+