ആദ്യം റിപ്പോർട്ട് ചെയ്തു എന്നതുകൊണ്ട് വുഹാൻ അല്ല ഉറവിടം: പുതിയ വാദവുമായി ചൈന, ഇന്ത്യയ്ക്കും വിദേശ രാജ്യങ്ങൾക്കും പഴി!!
ബെയ്ജിംഗ്: ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ രോഗത്തിന്റെ ഉറവിടം അന്വേഷിച്ച് രംഗത്തെത്തിയത് ലോകാരോഗ്യസംഘടനയായിരുന്നു. എന്നാൽ കൊവിഡിന്റെ ഉറവിടം ചൈനയിലെ തീരദേശനഗരമായ വുഹാൻ ആണെന്ന വാങ്ങൾ ആദ്യമേ തന്നെ ചൈന നിരസിച്ചിരുന്നു. ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് എന്നതുകൊണ്ട് ഉറവിടം ചൈനയാവണമെന്നില്ലെന്നാണ് ചൈനയുടെ പുതിയ വാദം.
Recommended Video
വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഇന്ത്യയിൽ നിന്നുള്ള മത്സ്യം കയറ്റുമതി ഉൾപ്പെടെ, എന്നിവ വഴി കൊറോണ വൈറസ് എത്താനുള്ള സാധ്യത ആരോപിച്ച് ചൈനീസ് മാധ്യമങ്ങളുടെ വിവിധ ഔട്ട്‌ലെറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് ഇത്തരത്തിൽ വൈറസ് ചൈനയിൽ പ്രവേശിച്ചിരിക്കാമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

അതും ചൈനയുടെ ഔദ്യോഗിക വീക്ഷണമാണോയെന്ന ചോദ്യത്തിന്, , "കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ ചൈന ചൈനയാണെങ്കിലും വൈറസ് ഉത്ഭവിച്ചത് ചൈനയിൽ നിന്നാണെന്ന് അർത്ഥമാക്കുന്നില്ല". എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ഇവിടെ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഒരു സങ്കീർണ്ണമായ പ്രക്രിയയാണ്. ഇതിന് ആഗോളതലത്തിൽ സഹകരണം ആവശ്യമാണ്.
അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ കൊവിഡിന്റെ ഭാവിയിലെ അപകടസാധ്യതകളിൽ നിന്ന് നമുക്ക് രക്ഷനേടാനാകൂ, കാരണം ഉത്ഭവം കണ്ടെത്തുന്നതും പല രാജ്യങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളുന്ന വികസിച്ചുകൊണ്ടിരിക്കുന്നതും സുസ്ഥിരവുമായ പ്രക്രിയയാണെന്നും "അദ്ദേഹം പറഞ്ഞു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലേക്ക് എത്താനിരിക്കെയാണ് ചൈനയിൽ നിന്നുള്ള പ്രതികരണം.
കോവിഡ് -19 നെതിരെ ചൈനയ്‌ക്കെതിരെ ആക്ഷേപമുന്നയിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊവിഡിനെ "ചൈന വൈറസ്" എന്നാണ് വിശേഷിപ്പിച്ചത്. ലോകാരോഗ്യ സംഘടന ഫലത്തിൽ ചൈനയുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കിയതിന് പുറമേ, ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസിനെ പിൻവലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ട്രംപ് ഭരണകൂടം യുഎന്നിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ട്രംപ് സ്വീകരിച്ച നടപടികൾക്ക് വിരുദ്ധമായ നിലപാടാണ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ വീണ്ടും ചേരുമെന്ന് വാഗ്ദാനം നൽകിയത്.












Click it and Unblock the Notifications