Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം തിരിച്ചുപിടിക്കണം; അവര്‍ എന്നെ അറസ്റ്റ് ചെയ്യും, കലാപാഹ്വാനവുമായി ഡൊണാള്‍ഡ് ട്രംപ്

TRUMP

വാഷിംഗ്ടണ്‍: തന്നെ അറസ്റ്റ് ചെയ്യാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ എത്തുമെന്നും, പ്രതിഷേധം കൊണ്ട് രാജ്യം നിറയണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. വരുന്ന ചൊവ്വാഴ്ച്ച തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ട്രംപ് തന്റെ അനുയായികളായ പ്രവര്‍ത്തകരോട് അറിയിച്ചിരിക്കുന്നത്. പോണ്‍ സ്റ്റാറിന് പണം നല്‍കിയ കേസ് ഒതുക്കിയ കേസിലാണ് അറസ്റ്റ് നടക്കുമെന്ന് ട്രംപ് പറയുന്നത്.

അറസ്റ്റ് നടക്കുന്നതിന് മുമ്പ് രാജ്യം പ്രതിഷേധത്താല്‍ നിറയണമെന്നാണ് ട്രംപിന്റെ ആഹ്വാനം. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം തനിക്ക് ചോര്‍ന്ന് കിട്ടിയതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ തിരിച്ചുപിടിക്കണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെന്നാണ് ട്രംപ് സ്വയം വിശേഷിപ്പിച്ചത്. അറസ്റ്റ് നടന്നാല്‍ ഉടന്‍ പ്രതിഷേധ പ്രകടനവുമായി കളത്തിലിറങ്ങാനാണ് ട്രംപിന്റെ ആഹ്വാനം.

ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ പോണ്‍സ്റ്റാറുമായുണ്ടായിരുന്ന ബന്ധം പുറത്തുവരാതിരിക്കാന്‍ 1.3 ലക്ഷം നല്‍കി കേസ് ഒതുക്കിയെന്നാണ് ആരോപണം.

ട്രംപിന്റെ മുന്‍ പേഴ്‌സണല്‍ അഭിഭാഷകനായ മൈക്കിള്‍ കോഹന്‍ വഴിയാണ് പണം നല്‍കിയത്. പോണ്‍സ്റ്റാറായ സ്‌റ്റോമി ഡാനിയേല്‍സിനായിരുന്നു ഈ പണം നല്‍കിയത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിന്റെ ഇമേജിന് കോട്ടം തട്ടാതിരിക്കാനായിരുന്നു ഇത്. അതേസമയം കേസിന്റെ മെറിറ്റിന്റെ കുറിച്ച് യുഎസ്സില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

trump

അതേസമയം മാന്‍ഹട്ടന്‍ അറ്റോര്‍ണി ട്രംപിനെതിരെ കേസെടുത്താല്‍, കുറ്റകൃത്യത്തിന്റെ പേര് കേസ് നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റായി ട്രംപ് മാറും കേസ് വന്നാല്‍ അതിനെ നേരിടുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ പറഞ്ഞു. സ്‌റ്റോമി ഡാനിയേല്‍സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ട്രംപ് പറയുന്നത്.

ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!

ജില്ലാ അറ്റോര്‍ണിയുടെ ഓഫീസ് അഴിമതി നിറഞ്ഞതും, രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതുമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അവിടെ നിന്നാണ് തന്നെ അറസ്റ്റ് ചെയ്യുന്ന കാര്യം ചോര്‍ന്ന് കിട്ടിയതെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ ഫേസ്ബുക്കും, യുട്യൂബും ഡൊണാള്‍ഡ് ട്രംപിനുള്ള വിലക്ക് എടുത്ത് മാറ്റി. 2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക തീരുമാനമാണിത്. രണ്ട് വര്‍ഷത്തോളമായി അദ്ദേഹത്തിന് ഇവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ക്യാപിറ്റോള്‍ ഹില്‍ കലാപത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

നേരത്തെ ട്വിറ്ററും അദ്ദേഹത്തിനുള്ള വിലക്ക് മാറ്റിയിരുന്നു. ഇലോണ്‍ മസ്‌ക് നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഇത്. അതേസമയം ട്രംപ് നേരത്തെ തന്നെ സ്വന്തമായി ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ ആപ്പ് ഉണ്ടാക്കിയിരുന്നു. ഫേസ്ബുക്കിലും, യുട്യൂബിലും താന്‍ തിരിച്ചെത്തിയെന്ന് ട്രംപ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+