സ്വര്‍ണം, ക്രൂഡ് ഓയില്‍ വില കുതിച്ചുയരും; ബുധനാഴ്ച നിര്‍ണായകം, ലോകം സ്തംഭിക്കുന്ന മാറ്റം വരുമോ?
വെനസ്വേലയിലും യമനിലും അമേരിക്ക ഇടപെടുന്ന പോലെ ആകില്ല ഇറാനിലെ കാര്യങ്ങള്‍. പശ്ചിമേഷ്യയിലെ പ്രധാന സൈനിക ശക്തിയാണ് ഇറാന്. ലോക വ്യാപാരത്തിന്റെ അഞ്ചില്‍ ഒന്ന് ചരക്കുകള്‍ കടന്നുപോകുന്നത് ഇറാനോട് ചേര്‍ന്നുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. മേഖലയില്‍ വ്യാപിച്ചു കിടക്കുന്ന സായുധ സംഘങ്ങളുടെ പിന്തുണയും ഇറാനുണ്ട്.
ഇറാനും അമേരിക്കയും ഒമാനില്‍ നടത്തിയ ചര്‍ച്ചകള്‍ ലോക വിപണിയെ സ്വാധീനിച്ചത് അതുകൊണ്ടു കൂടിയാണ്. ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ സ്വര്‍ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വില കുറയുന്നത് കഴിഞ്ഞാഴ്ച കണ്ടു. ആദ്യ ചര്‍ച്ച തൃപ്തികരം എന്നാണ് ഇരുരാജ്യങ്ങളും പ്രതികരിച്ചത്. എന്നാല്‍ പിന്നീട് അപസ്വരങ്ങള്‍ ഉയരുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന ചര്‍ച്ചയ്ക്ക് അടുത്താഴ്ച തുടര്‍ ചര്‍ച്ച നടക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇതിനിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തി ട്രംപിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഈ യോഗം. ഇറാനെതിരെ കടുത്ത നടപടി വേണം എന്നാണ് ഇസ്രായേലിന്റെ നിലപാട്. ഈ നിലപാടിലേക്ക് വീണ്ടും ട്രംപ് എത്തിയാല്‍ കാര്യങ്ങള്‍ കൈവിടും.
തങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കം നടന്നാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇത് യുദ്ധം മേഖലയില്‍ മൊത്തം വ്യാപിക്കാന്‍ ഇടയാക്കും. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും യുഎസ് സൈനികരുണ്ട്. മാത്രമല്ല, യുഎസ് സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇത് ഇറാന് ലക്ഷ്യമിട്ടാല്‍ അമേരിക്ക തിരിച്ചടിക്കും. ഇസ്രായേലും ഇടപെട്ടേക്കും. ഇതോടെ സമാധാനം പൂര്‍ണമായി ഇല്ലാതാകും.
ഒമാനില്‍ നടന്നത് യുഎസ്-ഇറാന് പരോക്ഷ ചര്‍ച്ച
അതുകൊണ്ടുതന്നെ ബുധനാഴ്ച നെതന്യാഹുവും ട്രംപും വാഷിങ്ടണില്‍ നടത്താന്‍ പോകുന്ന ചര്‍ച്ച വളരെ സുപ്രധാനമാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമേ നടക്കൂ എന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മിസൈല്‍ പദ്ധതികളും ചര്‍ച്ച ചെയ്യണം എന്നാണ് അമേരിക്കയും ഇസ്രായേലും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇരുഭാഗത്തും അതൃപ്തി നിലനില്‍ക്കെയാണ് നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനം.
ട്രംപ് ഒരു വര്‍ഷം മുമ്പ് വീണ്ടും പ്രസിഡന്റ് ചുമതല ഏറ്റെടുത്ത ശേഷം നെതന്യാഹുവുമായുള്ള ആറാമത്തെ ചര്‍ച്ചയാണ് ബുധനാഴ്ചത്തേത്. ഇറാനും അമേരിക്കയും നടത്തിവരുന്ന ചര്‍ച്ചയുടെ ഫലം ലോക സാമ്പത്തിക ക്രമത്തെയും വിപണിയെയും രാഷ്ട്രീയ ബന്ധങ്ങളെയും സ്വാധീനിക്കും. ഇറാനെ ആക്രമിക്കരുത് എന്നാണ് എല്ലാ ജിസിസി രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒമാനില്‍ പരോക്ഷ ചര്‍ച്ചയാണ് നടന്നത്. കരാര്‍ എന്താകുമെന്ന് നോക്കിയാകും ബാക്കി നീക്കം എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലേക്ക് വലിയ യുദ്ധക്കപ്പല്‍ അയച്ചതായും ട്രംപ് പറഞ്ഞു. ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പ്രതികരിച്ചു. ഇസ്രയേലിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അമേരിക്ക വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇറാനെ ആക്രമിച്ചാല്‍ സ്വര്‍ണത്തിന്റെയും ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരും. ക്രൂഡ് വില ഉയരുന്നത് അവശ്യവസ്തുക്കളുടെ വിലയേയും ബാധിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി കോടികളുടെ വ്യാപാര ഇടപാടുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ ഇത് ബാധിക്കും.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി!












Click it and Unblock the Notifications