പേജറുകള്‍ പൊട്ടിത്തെറിച്ചു, ഹിസ്ബുല്ല എംപിയുടെ മകന് അടക്കം 8 പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് വന്‍ അപകടം. എട്ട് പേരാണ് അപകടത്തില്‍ കൊലപ്പെട്ടിരിക്കുന്നത്. 2750ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ല എംപിയുടെ മകനുമുണ്ട്. പുതുതായി ലഭിച്ച പേജറുകളാണ് പൊട്ടിത്തെറിച്ചത്.
പേജറുകള്‍ ഹിസ്ബുല്ല യൂണിറ്റുകളിലെ ജീവനക്കാരാണ് ഉപയോഗിച്ചിരുന്നതെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് ഹിസ്ബുള്ള അംഗങ്ങളും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ലെബനനിലെ ഇറാന് അംബാസിഡര്‍ മൊജ്തബ അമാനിക്കും സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് ഇറാന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലെബനീസ് പാര്‍ലമെന്റ് അംഗമായ അലി അമ്മാറിന്റെ മകനാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് സൗദി ന്യൂസ് ചാനല്‍ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടായതാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചയാണ് ഈ ആക്രമണമെന്ന് അവര്‍ പറഞ്ഞു. എല്ലാ പേജറുകളും ഒരേ സമയമാണ് പൊട്ടിത്തെറിച്ചത്. ഇത് വാര്‍ത്താ വിനിമയ മേഖലയിലേക്കുള്ള ഇസ്രായേലിന്റെ കടന്നുകയറ്റമാണെന്ന് ഹിസ്ബുല്ല പറഞ്ഞു.
200ഓളം പേര് ഗുരുതരാവസ്ഥയിലാണെന്ന് ലെബനന് ആരോഗ്യ മന്ത്രി ഫിറാസ് ആബിയാദ് അറിയിച്ചു. ഹമാസിന് പിന്തുണയറിയിച്ച ശേഷം ഇസ്രായേലുമായി ഭൂരിഭാഗം ദിവസങ്ങളിലും ഹിസ്ബുല്ല ഏറ്റുമുട്ടാറുണ്ട്. കുറ്റകരമായ ഈ ആക്രമണത്തിന് ഇസ്രായേലാണ് ഉത്തരവാദിയെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രായേലിന് തീര്‍ച്ചയായും ഇതിനുള്ള ശിക്ഷ ലഭിക്കുമെന്നും ഹിസ്ബുല്ല പറഞ്ഞു.
അതേസമയം സുരക്ഷ-ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും, സ്ഫോടനത്തിന് കാരണം കണ്ടെത്തുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇസ്രായേല്‍ വിദൂര സ്ഥലത്ത് നിന്ന് ആക്രമണം നടത്തുകയാണെന്ന് നിരവധി ഹിസ്ബുല്ല അധികൃതര്‍ അറിയിച്ചു. ഇസ്രായേല്‍ സൈന്യം ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല.
ഗാസയില്‍ ആക്രമണം ആരംഭിച്ച ശേഷം ഹിസ്ബുല്ല അവരുടെ അംഗങ്ങളോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഹിസ്ബുല്ലയുടെ തന്നെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ബദലായി ഉപയോഗിക്കാനായി നിര്‍ദേശിച്ചിരുന്നത്. നബാത്തി പബ്ലിക് ആശുപത്രിയുടെ ചുമതലയുള്ള ഹസന് വസ്നി പറയുന്നത് പരുക്കേറ്റ നാല്‍പ്പത് പേര് ഇവിടെ ചികിത്സയിലുണ്ടെന്നാണ്. മുഖത്തും, കണ്ണുകള്‍ക്കുമെല്ലാം പരുക്കേറ്റവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അന്‍പതോളം ആംബുലന്‍സുകളും 300 എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫുകളെയും നിയോഗിച്ചതായി ലെബനീസ് റെഡ് ക്രോസ് അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications