ഇന്ത്യാ വിരുദ്ധ ട്വീറ്റ് ശശി തരൂർ റീട്വീറ്റ് ചെയ്തു; വിമർശനവുമായി കുവൈത്ത് ഇന്ത്യന്‍ എംബസി
കുവൈത്ത്: കോണ്‍ഗ്രസ് എംപി ശശി തരൂരിന് എതിരെ കുവൈത്തിലെ ഇന്ത്യന്‍ എംബസി രംഗത്ത്. ശശി തരൂർ ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കിട്ടതിന് എതിരെയാണ് എംബസി രംഗത്ത് വന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ വ്യക്തിയെ ഇസ്ലാമാബാദ് ആദരിച്ചിരുന്നു.
എന്നാൽ, ഈ ആദരിച്ച വ്യക്തിയുടെ ട്വീറ്റ് ശശി തരൂര്‍ പങ്കിട്ടു. ഇന്ത്യാ വിരുദ്ധയുളള ട്വീറ്റാണിതെന്ന് എംബസി വ്യക്തമാക്കി. ട്വീറ്റ് പങ്കിട്ടതിന് പിന്നാലെയാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ പ്രതികരണം. വിഷയത്തിൽ കുവൈത്തിലെ ഇന്ത്യന്‍ എംബസി തരൂരിനെതിരെ വിമർശനം ഉന്നയിച്ചു.
കുവൈത്തിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയത് ഇങ്ങനെ; -
'പട്ടിയെപ്പോലെ അവനെ തല്ലിച്ചതച്ചു'; 'കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല്ല' - ട്വന്റി 20 പ്രവർത്തകർ
'ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ വ്യക്തിയെ ഇസ്ലാമാബാദ് ആദരിച്ചു. പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസാണ് ഈ വ്യക്തിയ്ക്ക് ലഭിച്ചത്. പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ആരാധ്യനായ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം റീട്വീറ്റ് ചെയ്തു. ഇത് കാണുന്നത് സങ്കടകരം ആണ്. ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്.'- കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.