ഇറാനിലേക്ക് പോകാം... വിസ വേണ്ട; ഇന്ത്യയടക്കം 33 രാജ്യങ്ങള്‍ക്ക് വിസാരഹിത പ്രവേശനം അനുവദിച്ച് രാജ്യം
ടെഹ്റാന്: ഇന്ത്യയും സൗദിയും അടക്കം 33 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാന്. രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത് എന്ന് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. സാംസ്കാരിക പൈതൃക, ടൂറിസം, കരകൗശല മന്ത്രാലയം നിശ്ചയിച്ച മുന്ഗണനകള്ക്കനുസൃതമായാണ് വിസരഹിത പ്രവേശനം ആരംഭിക്കുന്നത്.
ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യാനും അവര്‍ക്ക് സൗകര്യപ്രദവും ആസ്വാദ്യകരവുമായ അനുഭവത്തിനായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും ഇറാന്റെ സന്നദ്ധത പ്രകടമാക്കിക്കൊണ്ട് ആഗോള സമൂഹത്തിനുള്ള സന്ദേശമാണ് തീരുമാനമെന്ന് സാംസ്കാരിക പൈതൃക, ടൂറിസം, കരകൗശല മന്ത്രി ഇസത്തൊള്ള സര്‍ഗാമി പറഞ്ഞു. 'ഇറാനോഫോബിയ' എന്ന പ്രതിഭാസത്തെ ചെറുക്കുന്നതിനൊപ്പം കിംവദന്തികളെ പ്രതിരോധിക്കുക എന്നതാണ് ഈ നടപടിയിലൂടെ ഇറാന് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഇന്ത്യ, റഷ്യ, ലെബനന്, ഉസ്ബെക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടുണീഷ്യ, മൗറിറ്റാനിയ, ടാന്‍സാനിയ, സിംബാബ്വെ, മൗറീഷ്യസ്, സീഷെല്‍സ്, ഇന്തോനേഷ്യ, ബ്രൂണെ, ജപ്പാന്, സിംഗപ്പൂര്‍, കംബോഡിയ, മലേഷ്യ, വിയറ്റ്നാം, ബ്രസീല്‍, പെറു, ക്യൂബ, മെക്സിക്കോ, വെനസ്വേല, ബോസ്നിയ- ഹെര്‍സഗോവിന, സെര്‍ബിയ, ക്രൊയേഷ്യ, ബെലാറസ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.
തന്റെ മന്ത്രാലയം 60 രാജ്യങ്ങള്‍ക്ക് സൗജന്യ വിസ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഇസത്തൊള്ള സര്‍ഗാമി അറിയിച്ചു. എന്നാല്‍ അതില്‍ 33 രാജ്യങ്ങള്‍ക്കുള്ള നടപടി സര്‍ക്കാര്‍ അംഗീകരിച്ചു. വിസ ലഭിക്കാതെ തന്നെ ഇറാന് സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെയോ പ്രദേശങ്ങളുടെയോ എണ്ണം 45 ആയി ഉയര്‍ത്തും എന്നും മന്ത്രി പറഞ്ഞു. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ശേഷം ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വിപുലപ്പെടുന്നതിന്റെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കം.
2016 ല്‍ വിച്ഛേദിക്കപ്പെട്ട നയതന്ത്രബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയിലുള്ള കരാര്‍ പ്രകാരം ഇറാനും സൗദി അറേബ്യയും സമ്മതിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയിലെയും ചെറിയ അംഗമായ ക്രൊയേഷ്യ മാത്രമാണ് യൂറോപ്യന്‍ രാഷ്ട്രം എന്ന നിലയില്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. റഷ്യക്കാര്‍ ഗ്രൂപ്പുകളായി രാജ്യം സന്ദര്‍ശിക്കുകയാണെങ്കില്‍ മാത്രമേ ഈ വിസ ഒഴിവാക്കലില്‍ നിന്ന് ലാഭം ലഭിക്കൂ എന്നാണ് വിവരം.
ഈ പ്രഖ്യാപനത്തിന് മുമ്പ് ഒമാനി പൗരന്മാര്ക്ക് ഇറാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതിനിടെ ഇറാനില്‍ നിന്നുള്ള ഉംറ യാത്രയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 19 മുതല്‍ ഇറാനിയന്‍ പൗരന്മാര്ക്ക് സൗദി അറേബ്യയില്‍ ഉംറ ചെയ്യാമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇറാനില്‍ നിന്ന് ഉംറയ്ക്ക് അനുമതി ലഭിക്കുന്നത്.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications