അന്ന് ഞെട്ടിച്ചതാണ് ഇറാൻ, 38 വര്‍ഷം മുമ്പ്!!! അമേരിക്കക്കാരെ ഒരുവർഷത്തിലേറെ ബന്ദികളാക്കി; വെല്ലുവിളി
ടെഹ്റാന്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം ഇറാനുമായുളള ബന്ധം ഏറ്റവും വഷളായിരിക്കുകയാണ്. പുതിയ നിരോധങ്ങളാണ് ഇറാന് മേല്‍ ചുമത്തുന്നത്. ഇറാന് സൈന്യത്തെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.
അതിനിടെയാണ് ഇറാന്റെ പ്രകാപനപരമായ നീക്കം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നെ ഒരു സംഭവത്തിന്റെ ഓര്മ പുതുക്കിയാണ് ഇറാന് അമേരിക്കയെ വെല്ലുവിളിക്കുന്നത്.
1979 ല്‍ ടെഹ്റാനിലെ അമേരിക്കന്‍ എംബസി കൈയ്യേറി 52 അമേരിക്കക്കാരെ ബന്ദികളാക്കിയ ആ സംഭവം ലോക ചരിത്രത്തിലെ തന്നെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.

അമേരിക്കയെ ഞെട്ടിച്ച സംഭവം
അമേരിക്കയെ എന്നല്ല, ലോകത്തെ തന്നെ ഞെട്ടിച്ചതായിരുന്നു ആ സംഭവം. 1979 നവംബര്‍ നാലിന് ടെഹ്റാനിലെ അമേരിക്കന്‍ എംബസിയിലേക്ക് യുവാക്കള്‍ അടക്കമുള്ള വന്‍ സംഘം ഇരട്ടുകയറുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം.

444 ദിവസങ്ങള്‍
അമേരിക്കന്‍ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ആയി 52 പേരെയാണ് അന്ന് ബന്ദികളാക്കിയത്. ഒന്നും രണ്ടും ദിവസം ആയിരുന്നില്ല ഇത്. 444 ദിവസങ്ങള്‍ തുടര്‍ച്ചയായി ഇവരെ ബന്ദികളാക്കി വച്ചു. ഒടുവില്‍ 1981 ജനുവരി 20 ന് ആണ് ഇവരെ വിട്ടയച്ചത്.

ഭരണം നഷ്ടപ്പെടുത്തിയ സംഭവം
ജിമ്മി കാര്‍ട്ടറിന് തിരഞ്ഞെടുപ്പില്‍ വന്‍ പരാജയത്തിന് വഴിവച്ചതും ഇതേ സംഭവം ആയിരുന്നു. പൗരന്മാരെ മോചിപ്പിക്കാന്‍ ആകാതെ പോയത് വലിയ നാണക്കേടും ആയി. തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് റീഗന് അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അള്‍ജീറിയ പ്രഖ്യാപനം
ഈ വിഷയത്തില്‍ ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത് അള്‍ജീറിയയുടെ നേതൃത്വത്തില്‍ ആയിരുന്നു. അങ്ങനെ ഒടുവില്‍ 1981 ജനുവരി 20 ന് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇറാനില്‍ അമേരിക്കന്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്കിയ ആ ക്രരാര് അള്‍ജീറിയ പ്രഖ്യാപനം എന്നാണ് അറിയപ്പെടുന്നത്.

ഓര്മ പുതുക്കി
അന്നത്തെ ആ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയായിരുന്നു ഇറാന് ഇത്തവണ ഓര്‍മപുതുക്കല്‍ നടത്തിയത്. ആയിരങ്ങളാണ് അമേരിക്കയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി എത്തിയത്. അമേരിക്കയെ പരസ്യമായി വെല്ലുവിളിക്കുന്നതിന് സമാനമായിരുന്നു ഇത്.

മിസൈല്‍ പ്രദര്‍ശനം
ഇറാന്റെ ഏറ്റവും ശക്തമായ ഭൂതല മിസൈലിന്റെ പ്രദര്‍ശനവും നടന്നു. രണ്ടായിരം കിലോമീറ്റര്‍വരെ പ്രഹര ശേഷിയുടെ സെജ്ജില്‍ മിസൈല്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്. അടുത്തിടെ ഇറാനും അമേരിക്കയും നടത്തുന്ന വാക്പോരിനെ കുറേ കൂടി രൂക്ഷമാക്കും ഇത് എന്ന് ഉറപ്പാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications