Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെറുസലേം പലസ്തീന്‍ തലസ്ഥാനം; ഒരു മാറ്റവും അനുവദിക്കില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: ഫലസ്തീന്‍ രാഷ്ട്രത്തിന്റെ മാറ്റമില്ലാത്ത തലസ്ഥാനമാണ് ജെറൂസലേമെന്ന് ഇറാന്‍. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുള്ള ഏത് നീക്കത്തെയും ഇറാന്‍ നേരിടുമെന്നും ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ഷി വ്യക്തമാക്കി. മുസ്ലിം ലോകത്തിന്റെയും ഫലസ്തീന്റെയും മാറ്റാനാവാത്ത തലസ്ഥാനമാണ് ജെറൂസലേം. ഈ യാഥാര്‍ത്ഥ്യം മാറ്റിമറിക്കാന്‍ ആര്‍ക്കുമാവില്ല- തെഹ്‌റാനില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും ഇസ്രായേലിലെ യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് രണ്ട് മാസമാകുമ്പോഴാണ് ഇറാന്‍ വിദേശകാര്യ ഉപമന്ത്രിയുടെ പ്രസ്താവന.

jerusalem

ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിന് അടിവരയിടുന്നതാണ് അറഖ്ഷിയുടെ പ്രസ്താവന. മുസ്ലിംകളില്‍ നിന്ന് ജെറൂസലേം തട്ടിയെടുക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുക്കേണ്ടത് മുസ്ലിംകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടാലും ഇക്കാര്യത്തില്‍ നാം വൈകിപ്പോയെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി.

മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതന്‍മാരും പുണ്യഗേഹമായി കണക്കാക്കുന്ന പ്രദേശമാണ് ജെറൂസലേം. 1948ലെ അറബ്-ഇസ്രായേലി യുദ്ധത്തിനു ശേഷം അത് ഇസ്രായേലിനും ഫലസ്തീനുമിടയില്‍ വിഭജിക്കപ്പെടുകയായിരുന്നു. 1967ലെ ആറുദിന യുദ്ധത്തില്‍ ജെറൂസലേമിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിു. എന്നാല്‍ 1980ല്‍ പ്രദേശം ഇസ്രായേലിനോട് ഏകപക്ഷീയമായി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അതിന് ശേഷം കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിച്ച് പ്രദേശങ്ങളില്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ശ്രമിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+